പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രി അറിയാന്‍,
"പാഠപുസ്തകങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ, അവ പരസ്പരം ബന്ധിപ്പിച്ച് മനസ്സിലാക്കിയിട്ടുണ്ടോ എന്നുള്ള അന്വോഷണമാണ് പരീക്ഷ."
-വിദ്യാഭ്യാസ മന്ത്രി
ഇന്ന് പ്ലസ്റ്റു കെമിസ്റ്റ്രി പരീക്ഷ എഴുതി പുറത്തിറങ്ങുമ്പോള്‍ മുകളിലെ ബന്ധത്തെക്കുറിച്ച് ഒരുപാടാലോചിച്ചു.
മനസ്സിലാക്കലും, പൂരകങ്ങളാക്കുകയും ചെയ്യല്‍ തന്നെയാണോ ഇന്നത്തെ പരീക്ഷ മുറകള്‍.
സയന്‍സ് വിഷയങ്ങള്‍ കാണാതെ പഠിച്ചെഴുതുന്നത് തന്നെയാണ്.
അവ മനസ്സിലാക്കാനോ ബന്ധിപ്പിക്കാനോ കഴിയാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മുഴുവന്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്കായും, അത്യാവശ്യം മാര്‍ക്ക് വാങ്ങുന്നവര്‍ക്കായും, കുറച്ച് മാര്‍ക്ക് വാങ്ങുന്നവര്‍ക്കായുമുള്ള പരീക്ഷയാണ് ചോദ്യപേപ്പര്‍.
ഇതില്‍ ആരൊക്കെയായിരിക്കും, കുറച്ചും അധികവുമായി മാര്‍ക്ക് വാങ്ങുന്നവര്‍.
മാര്‍ക്ക് മൂല്യനിര്‍ണ്ണയത്തിന്റെ തോതാകുമ്പോള്‍ അതേ മൂല്യനിര്‍ണ്ണയത്തില്‍ കുട്ടികളും മുങ്ങിതാഴുന്നു.
ഇന്നത്തെ കെമിസ്റ്റ്രി പരീക്ഷക്ക് മിക്ക കുട്ടുകാരേയും സംതൃപ്തരാക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതീക്ഷകളുടെ വേലി ചാടിപോകുന്ന ഒരൊഴുക്കായിരുന്നു കെമിസ്റ്റ്രിക്കുണ്ടായിരുന്നത്.
പഠനത്തിന്റേയോ, ചോദ്യങ്ങളുടേയോ രീതിയിലെ പിഴവുകളാകാം ഇന്നത്തെ പരീക്ഷ കഠിനമാക്കിത്.
പഠിച്ച പൂരകങ്ങള്‍ക്കൊന്നും ഇന്നത്തെ വെളുത്ത പേപ്പറില്‍ മഷി കറുപ്പിക്കാന്‍ കഴിഞ്ഞില്ല.
ചില മഷിനിറങ്ങളുടെ കട്ടി പറയുന്നതാകാം ഇത്.
അവ കുടയുന്ന മാഷി ചാറുകളുടെ വേലിയേറ്റവും.
ഏറെ സ്നേഹത്തോടെ
സ്വന്തം അഭിജിത്ത്

Comments

Popular posts from this blog

2016 wikipedia indian conference, chandikhand