Posts

Showing posts from April 6, 2015

ഇരുട്ടിനെ ഭയക്കുന്നവര്‍,

Image
#‎ വരി‬   ‪#‎ വര‬ ഇരുട്ടിനെ ഭയക്കുന്നവര്‍, പകലിനെ ഭയക്കാറില്ല. പകലിനെ ഭയക്കുന്നവര്‍, ഇരുട്ടിനേയും. ഇരുട്ടിനേയും,പകലിനേയും,ഭയക്കാത്തവര്‍, ഭയത്തേയും ഭയക്കാറില്ല.

ഇലകള്‍,

Image
‪#‎ വരി‬   ‪#‎ വര‬ കാലത്തിന്റെ പാതയിലൂടെ, പുകതുപ്പി ഓടുന്ന തീവണ്ടി. അതിന് ചക്രമായി, എപ്പഴോ കൊഴിഞ്ഞ വീണ, ഒരു കൂട്ടം ഇലകള്‍. അതിനുമുമ്പ് പച്ച കൈകള്‍ വിടര്‍ത്തി,കാറ്റത്ത് ആടിയുലഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുന്ന,ഇന്ന് കരിയുന്ന,കരയുന്ന ആ ഇലകള്‍, അന്ന് ബാല്യത്തിലായിരുന്നു.....

ഇത് ആയിഷൂന്റെ കുട്ട്യോളാ

Image
‪#‎ ഓര്‬ ‍മ ഇത് ആയിഷൂന്റെ കുട്ട്യോളാ.....ഇപ്പോ അവര്‍ മണ്ടി മണ്ടി നടക്കാന്‍ തുടങ്ങി. അമ്മയെ കാണാതിരിക്കുമ്പം കരയാനും തുടങ്ങി. ഞാനും ഇതേ മുറ്റത്തായിരുന്നു ഓടി,ചാടി,വീണ് കളിച്ചത്. സൈക്കിളോട്ടിച്ചത്. അമ്മ വടിയുമായി വരുമ്പം ഒളിച്ച് മാവ് ഈ മുറ്റത്തെ തന്നെ. കടലാസ് മടക്കി പട്ടമുണ്ടാക്കി പറപ്പിച്ചതും,അവസാനം പറക്കാതാകുമ്പം അതും പിന്നിലോട്ട് പിടിച്ച് ഓടിയതും,മണ്ണപ്പമുണ്ടാക്കിയതും,അച്ചാച്ഛനുമച്ഛമ്മയും ഉറങ്ങിയതും ഇവിടെതന്നെ....
Image
#‎ വരി‬   ‪#‎ വര‬ രാത്രി, ദൂരെയെങ്ങോ ഇളകുന്ന ഒരു പാട്ട് ഞാന്‍ കേട്ടു. അറിയാതെ പേടിച്ചുപോയി. അതിലേക്കതന്നെ കേട്ടപ്പോള്‍  അത് അടുത്തുള്ള നായകുട്ടിയായിരുന്നു. ജീവിതത്തിന്റെ മൗനത്തില്‍ ദൂരത്തുള്ള / അടുത്തുള്ള ചില ശബ്ദങ്ങള്‍ കേട്ടുകൊണ്ടേയിരിക്കും. മറ്റെങ്ങും കേള്‍ക്കാത്തത്........

കണ്ണിന്റെ ഓളങ്ങളില്‍ തോറ്റ്, ഉള്ളിന്റെ മറവികളില്‍ ജയിച്ച് മരിക്കുക മാത്രം''.......

Image
‪#‎ വരി‬   ‪#‎ വര‬   ‪#‎ war‬   ‪#‎ palasteen‬   അവനെത്രയോ മുഖങ്ങള്‍, അവനെത്രയോ ഭാവങ്ങള്‍, എന്നാല്‍, മുഖമില്ലാത്ത, സ്വപ്നങ്ങളോ ചിറകുകളോയില്ലാത്ത, ഇരുട്ട് നിറഞ്ഞ അവന്‍, ''യുദ്ധം'' അതിലാരും ജയിക്കാറില്ല.തോല്‍ക്കാറുമില്ല. ''കണ്ണിന്റെ ഓളങ്ങളില്‍ തോറ്റ്, ഉള്ളിന്റെ മറവികളില്‍ ജയിച്ച് മരിക്കുക മാത്രം''.......
#‎ വരി‬   ‪#‎ വര‬ സ്വപ്നങ്ങള്‍ കാണേണ്ടവരല്ലേ കുട്ടികള്‍. ഇന്നെന്തോ, സുഖമായി ഉറങ്ങിയപോലെ തോന്നി. എന്നാലും രാത്രി എണീറ്റപ്പോള്‍ ദിക്ക് മറന്നുപോയി. വീണ്ടും ഉറങ്ങി.അപ്പോഴാണ് അമ്മ വിളിച്ചത്.ഇന്നുസ്ക്കൂളുണ്ട്. എന്നും പോലെ പത്രം രാവിലെ മതിലിന്റവിടെ ഓടി വന്നിരുന്നു. മനസ്സിന്റെ ഉള്ളറ തുറന്നു.അതാകാശമായിരുന്നു. അവിടെ ഒന്ന് തെളിഞ്ഞു.ഗാസയായിരുന്നു അത്. എന്നെ പോലുള്ള കുട്ടികള്‍.എന്നാല്‍ കരയുന്നവര്‍. അവര്‍ ഉറങ്ങാറില്ലത്രേ.....ഞാന്‍ എത്രയോ ഉറങ്ങിയിരിക്കുന്നു. ഗാസയില്‍ കുട്ടികള്‍ സ്റ്റ്രെസ്സ് ഡിസോഡറിന്(post-traumatic stress disorder )അടിമപ്പെട്ടിരിക്കുകയാണ്... ദിവസവും സ്വപ്നങ്ങളല്ലാത്ത സ്വപ്നങ്ങള്‍. ഇരുട്ട് ഭയമാകുന്നു.രാത്രികളില്‍ ഞെട്ടിയുണരുന്നു. സ്വപ്നങ്ങള്‍ കാണേണ്ടവരല്ലേ കുട്ടികള്‍. എന്നിട്ടും അതൊക്കെ കരിച്ച് വിജയിച്ചെന്ന് കരുതുന്നത് ആര്‍ക്കുവേണ്ടി.. ഗാസയില്‍ നാജിയ എന്നൊരു കുട്ടിയുണ്ട്. അവള്‍ അഭയാര്‍ഥിക്യാമ്പിലായിരിക്കുമ്പോള്‍ പെട്ടെന്നൊരു ശബ്ദം കേട്ടു. ഭീകരമായ ശബ്ദം. അപ്പോള്‍ തന്നെ അമ്മ അവളെ കെട്ടിപ്പിടിച്ചു.അവരോടി. അപ്പോള്‍ ഒരു മിസൈല്‍ ക്യമ്പിലേക്കും വന്ന് പതിച്ചു. ആ സമയത്ത് ഏഴ് കുടുംമ്പങ്ങള്‍
Image
‪#‎ വരി‬   ‪#‎ വര‬ മഴതെന്നിമാറി  കറുത്ത മഷിയില്‍  ഒന്നൊപ്പിട്ടു. വരും വഴിയോരങ്ങളിലെല്ലാം  കറുത്ത കുടകള്‍.....
Image
ഉന്തുവണ്ടിയുടെ മനസ്സ്  എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. മഴപെയ്തുതീര്‍ന്നിട്ടും, എന്തേ അയാള്‍ വന്നില്ല. മറന്നുകാണും..... എന്തായാലും വരാതിരിക്കില്ല........
Image
‪#‎ വരി‬   ‪#‎ വര‬ പുഴ നിറഞ്ഞു, നിറഞ്ഞൊഴുകി. എന്നുമില്ലാത്ത ഒഴുക്ക്..... അവിടെ ചിരിനിറഞ്ഞു, നിറഞ്ഞൊഴുകി. വേനലെത്തി. ഒഴുകലൊക്കെ നിന്നു.നിറയലും. എന്നിട്ടും....കളിചിരിയോടെ കുട്ടികള്‍ ഒഴുകാതിരുന്നില്ല.......

'ചാഞ്ഞും, നിവര്‍ന്നും, മഴതുടര്‍ന്നു കവിഞ്ഞും, പുളഞ്ഞും, പുഴഒഴുകി.''

Image
‪#‎ യുറീക്ക‬   ‪#‎ വര‬ പരീക്ഷ അടുത്തെത്തി, പുറത്ത് നോക്കിയപ്പോള്‍ യുറീക്കയും അടുത്തെത്തിയിരുന്നു. പടിയിലാണ് കിടപ്പ്. ആദ്യം തന്നെ തുറന്നത് അവസാനപേജായിരുന്നു. നോക്കുമ്പം യുറീക്ക കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. സ്ഥലമില്ലാത്തതാണത്രേ.....എന്തുചെയ്യാനാ..... എന്നാലും ഒന്നിനും ഒരു കുറവുമില്ല. പേജുകള്‍ മറfച്ച പോലെ ആ പടിത്തട്ടുകള്‍ ചവിട്ടി, ചവിട്ടി ''ചുവടുകള്‍'' എത്തി. രണ്ട് കവിതകള്‍,രണ്ടും കുട്ടികളെന്നപോലെ ഇപ്പഴഉം കുട്ടിതന്നെ.... അപര്‍മയുടെ ''മഴതുള്ളി'' എന്ന കവിതയായിരുന്നു ആയിരുന്നു ആദ്യം. മഴപെയ്യണ പോലെ കവിത മനസ്സിലും പെയ്തു. പിന്നെ, ജീവിതത്തിന്റെ ഒഴുകുന്ന പുഴ അവസാന വരികളില്‍ തിരയടിച്ചുനിന്നിരുന്നു.. ' 'ചാഞ്ഞും, നിവര്‍ന്നും, മഴതുടര്‍ന്നു കവിഞ്ഞും, പുളഞ്ഞും, പുഴഒഴുകി.'' എന്നപോലെ. അറിഞ്ഞിട്ടാണോ അറിയാതെയാണോ എന്നെന്നും എനിക്കറിയില്ല. എന്നാലും അത്, അവിടം മാരിവില്ലിനേക്കാള്‍ തിളങ്ങുന്നുണ്ട്. കോഴി കൂവുന്നതിനേക്കാള്‍ ഉച്ചത്തില്‍ ആത് കേള്‍ക്കുന്നുമുണ്ട്. അടുത്തത് ജീവനിയുടെ ''ആശ്വാസം'' എന്ന കവിതയാണ്. രാത്രി കരണ്ടുപോകും. അപ്പോഴായിരിക്കും
‪#‎ ജീവിതം‬   ‪#‎ വര‬ ഇല്ലായ്മകളും,ഉള്ളായ്മകളും നിറഞ്ഞ ശവകുടീരങ്ങള്‍ തെരുവ്. അവിടെയാണ് ഭ്രാന്തന്മാര്‍ അലഞ്ഞ് തിരിഞ്ഞ് നടക്കാറ്.ഭ്രാന്തില്ലാത്തവരും. ഇന്ന് ചെറിയ, മനസ്സില്‍ വലിയ ഒരു യാത്രക്കുപോയി. തെരുവുകാണുക. കണ്ടത്,ആര്‍ക്കുംവേണ്ടാതെ കിടക്കുന്ന മാലിന്യങ്ങളും,ചാവാലിപട്ടികലും,പിന്നെ മനുഷ്യരും. അപ്പോഴാണ് അതുവഴിഒരാള്‍ നടന്നുപോന്നത്. വേഗത്തിലാണ് നടപ്പ്.കണ്ടാല്‍ ഭ്രാന്തനെപ്പോലെ.....എന്നാല്‍ യാചകനും. അപ്പുറത്ത് നിറയെ വര്‍ണങ്ങളുണ്ടെന്ന് കരുതുന്ന കടകളായിരുന്നു. നിറമില്ലെന്ന് കരുതിയ പീഡികകളും. അപ്പോള്‍,.. തെരുവിന്, കണ്ണാടിവേണ്ടായിരുന്നു. കാഴ്ച മതി..... അയാള്‍,ആ...ഭ്രാന്തനായ യാചകന്‍, ദൂരേക്ക്, ദൂരേക്ക് നടന്നുനീങ്ങി..... എന്നിട്ടും,അവിടത്തെ വെന്തടങ്ങുന്ന ജീവിതങ്ങളുടെ ചൂര് മാറുന്നതേയില്ല. ഇനി മാറുമെന്ന് തോന്നുന്നിമില്ല...... തെരുവ് കണ്ണാടി നോക്കാറില്ലത്തേരേ.......മുഖം മിനുക്കാറുമില്ല..... അതൊക്കെ തീരുമാനിക്കുന്നത് അവിടത്തെ ചാവാലി നായ്ക്കളാണ്, പട്ടികളാണ്, പിന്നെ, അവിടം തോണി തുഴഞ്ഞ്,തുഴഞ്ഞ് അങ്ങോളമിങ്ങോളം നടക്കുന്ന ജീവിതത്തില്‍ ഓടികിതക്കുന്ന വെറും തെരുവ് മനുഷ്യരാണ്. അവരാണ് ആരും കാണാതെ പോയവര്‍.കണ്ടവരെ
Image
‪#‎ എന്റെസ്ക്കൂള്‬ ‍  ‪#‎ വര‬   ഇന്ന് നേര്‍ത്തേ സ്ക്കൂളു വിട്ടു... കാരണം നാളെ സ്വാതന്ത്ര്യ ദിനമല്ലേ.... നാളെ ബാഗും പുസ്തകവുമില്ലാതെതന്നെ,സക്കൂളിലേക്ക് പോകാം, മിഠായി ഒരുമിച്ചിരുന്ന് കഴിക്കാം.അതാണ് സ്വാതന്ത്ര്യം..... ആ സന്തോഷത്തില്‍ വഴിയില്‍ വച്ച് മൂന്നു ചേട്ടമാരെ പരിചയപ്പെട്ടു. അന്ന്യസംസ്ഥാനക്കാരാ.... അവരും ചെറുപ്പക്കാര്‍ തന്നെ..... എന്നാലും പണിയെടുക്കുന്നതിന് ഇങ്ങോട്ട് വന്നിരിക്കുകയാ... ഹിന്ദിയായതുകൊണ്ട് അത്രക്കൊന്നും ചോദിച്ചില്ല..... പക്ഷെ... ചിലപ്പോള്‍ നാളെ സ്വാതന്ത്രയദിനമാണെന്ന്പോലും അവര്‍ക്കറിയില്ലായിരിക്കാം. സ്വാതന്ത്ര്യം, അവിടവിടെ സക്കൂളുകളിലും മറ്റിടങ്ങളിലുമെല്ലാം ഒതുങ്ങുന്നതെന്താണാവോ..... ''സ്വാതന്ത്രം'' എന്ന വാക്കുപോലും സ്വതന്ത്രമായി ഉച്ഛരിക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ പാടില്ല.... എന്നാലും ആ ചേട്ടന്മാര്‍ക്കും വേണ്ടേ സ്വാതന്ത്രം...... നാളെ ത്രിവര്‍ണ പതാക ഉയരും. പൂക്കളൊക്കെ താഴേക്ക് വീഴും. ചുറ്റും വര്‍ണാഭമായ കാഴ്ച..... ആ നേരമൊക്കേയും പണിതുകൊണ്ടിരിക്കുകയായിരിക്കും ചേട്ടന്മാര്‍. ആ പ്രതേക ദിവസവും അവര്‍ക്ക് സാധാരണദിനങ്ങള്‍ തന്നെ.... വിയര്‍പ്പൊഴുക്കിയ,സാധാരണദിനങ്ങള്

സ്ക്കൂള്‍ കുട്ടിതന്നെ.

Image
‪#‎ എന്റെസ്ക്കൂള്‬ ‍  ‪#‎ സ്വാതന്ത്ര്യം‬   ‪#‎ freedom‬   എന്നുംപോലെ സ്വാതന്ത്രദിനം ആഘോഷിക്കാന്‍ ചെന്നത്,പഴയ ഓര്‍മകളാല്‍ നിറഞ്ഞ ''കുഞ്ഞി'' സ്ക്കൂളിലായിരുന്നു. സ്ക്കൂള്‍ കുട്ടിതന്നെ. ടീച്ചര്‍മാരും അങ്ങനെതന്നെ. അവിടെനിന്ന് സമ്മാനം എല്ലാ വര്‍ഷവു കൊടുക്കുമായിരുന്നു. ഇന്നും സമയം തെറ്റിക്കാതെ കാലം തെറ്റിക്കാതെ സമ്മാനം കൊടുത്തു. അത് സമയത്തെ ഓര്‍മിപ്പിച്ച്,സമയമായി, കാലത്തിന്റെ മുക്കിലും മൂലയിലും വാറമാലകള്‍ക്കരികെയുള്ള ഘടികാരമായിരുന്നു. വീടിന്റെ മുമ്പറത്ത് തന്നെ അത് തൂക്കി. ഇടത്തേഭാഗത്ത് മറ്റൊരു ഘടികാരമായിരുന്നു.പഴയതാണെങ്കിലും,സമയം മാറുന്നതേയില്ല. പുതിയതും അങ്ങനെതന്നെ.... മാറ്റം വരാത്ത ഒന്ന് അത് കാലവും പിന്നെ സമയവും. ഐന്‍സ്റ്റൈന്‍ പറഞ്ഞപോലെ ആപേക്ഷികമായ സമയം. എന്നും നിലനില്‍ക്കുന്നവ, നിലനില്‍ക്കുന്നതിനെ നിലനിര്‍ത്തിയും, നശിക്കേണ്ടവയെ നശിപ്പിച്ചും, വീടുകളുടെ ചുമരില്‍ മാത്രം കാണുന്ന വട്ടനേയുള്ള, ചതുരത്തിലുള്ള ഘടികാരം.....
Image

ജീവിതത്തില്‍ എല്ലാവരും ജയിക്കണമെന്നില്ല.

Image
#‎ ഇന്ന്വായിച്ചത്‬   ‪#‎ വര‬ ജീവിതത്തില്‍ എല്ലാവരും ജയിക്കണമെന്നില്ല. തോറ്റവര്‍ പലപ്പോഴും ജീവിതത്തില്‍ ജയിക്കുകയാണ് പതിവ്. അങ്ങനെ, തോറ്റ ആറുപേരുടെ കഥ..... ഷാരൂഗ്ഖാനിന്റെ ''happy newyear'' എന്ന സിനിമയിലെ ട്രെയലറിന്റെ മുഖപറച്ചിലാണിത്. ഇന്ന് തന്നേയാണ്,ബുവാജിയുടെ(ഷാരൂഗ്ഖാന്റെ മറ്റൊരു പേര്) ഒരു ഇന്റര്‍ വ്യൂ ''ഹിന്ദു''വില്‍ വായിച്ചതും. വെറും നടനെന്ന് കരുതിയ എനിക്ക് അതൊക്കെ പുതുഅറിവായിരുന്നു. ബുവാജി സംവിധായകന്‍കൂടിയാണത്രേ....... എന്നാല്‍ ബുവാജിക്ക് ഏകാന്തതയാണിഷ്ടം. ആദ്യമൊക്കെ തന്നോട് ആരും മിണ്ടില്ലായിരുന്നു. അന്ന് ''ദീവാനി'' എന്ന സിനിമ പുറത്തിറങ്ങുകയുമായിരുന്നു. ആ തന്റെ സിനിമ അദ്ധേഹം കണ്ടിട്ടില്ല. എന്നാല്‍ ആ സിനിമ തന്നെ എല്ലാവരിലും പ്രസിദ്ധപ്പെടുത്തി.താനുണ്ടെന്ന് കാട്ടിക്കൊടുത്തു. താനറിയാതെ താന്‍, അങ്ങനെ സ്റ്റാറായി. കഴിഞ്ഞ് ഇരുപത്തഞ്ച് വര്‍ഷങ്ങളാണ്,ബുവാജിയുടെ സിനിമാ ജീവിതത്തിലെ പ്രധാനമെന്ന് കരുതുന്ന ദിനങ്ങള്‍. കാരണം ആ ദിനങ്ങളിലാണ്അദ്ധേഹം കൂടുതല്‍ ഉയര്‍ന്നത്..... ഞാനും ബുവാജിയുടെ സിനിമകള്‍ കണ്ടിട്ടുണ്ട്. അതിന്റെ നിസഹായവസ്ഥയും അതിനോടൊപ്പമുണ്
Image
‪#‎ വരി‬   ‪#‎ വര‬ ഒറ്റക്ക്, ചെറിയ.... വീട്ടിലിരിക്കാന്‍ പേടിയില്ല, എന്നാല്‍, വലിയ വീട്ടില്‍, ഒറ്റക്കിരിക്കാന്‍ പേടിയാ....

കറുത്ത അമ്മ

Image
‪#‎ വരി‬   ‪#‎ വര‬ സ്വര്‍ണവും വജ്ജ്രവുമൊക്കെ തിളക്കമുള്ളതാണ്. അതിലേറെ വിലയും. കരിപുരണ്ട അടുക്കളയില്‍ കറുത്ത അമ്മ തിളങ്ങാറില്ല, അതിലേറെ സ്നേഹിക്കാറുണ്ട്.....

ശരിക്കും.. ചിരിക്കുകയല്ലേ..

Image
#‎ വരി‬   ‪#‎ വര‬ മഴ വന്നാല്‍ തവള കരയും, ശരിക്കും.. ചിരിക്കുകയല്ലേ..

ഒരു വീട്ടില്‍ രണ്ട് ഘടികാരങ്ങളുണ്ട്..

Image
‪#‎ വരി‬   ‪#‎ വര‬ ഒരു വീട്ടില്‍ രണ്ട് ഘടികാരങ്ങളുണ്ട്.. ഒന്ന് വീടും, പിന്നെ അമ്മയും

ഉണ്ണിയുടെ ശില്‍പ്പങ്ങള്‍.... വാനോളമുയരട്ടെ......ഒപ്പമുണ്ണിയും...

Image
‪#‎ ജീവിതം‬   ‪#‎ വര‬ കുറേ നാളുകളായി പത്രത്തിലെ ഒരു വാര്‍ത്ത എഴുതാന്‍ എന്നില്‍ കാത്തിരിക്കുന്നു... ഒരു പ്രതിഭയുടെ കഥതന്നേയാണത്..... അഞ്ചാം തരത്തില്‍ പഠിക്കുന്ന ചിത്രരാജ് എന്ന ഉണ്ണിയുടെ കഥ. അവന്‍ ശിലപ്പിയെന്നതിനപ്പുറം,ജീവന്‍ നല്‍കുന്നവനാണ്.... ശില്പ്പങ്ങളിലൂടെ ഇങ്ങനേയും ജീവിതങ്ങള്‍ എന്ന് കാണിച്ചുകൊടുക്കുന്നവനുമാണ്.... മൂന്നാം ക്ലാസ്സ് തൊട്ടെ ചിത്രരാജ് ശില്‍പ്പനിര്‍മാണം തുടങ്ങി..... ഒരോ ആഴ്ച്ചയും മൂന്നെണ്ണമെങ്കിലും പ്രതീക്ഷിക്കാം..... ഇന്നത് അമ്പതോളമായി..... അവന്റെ ശില്‍പ്പങ്ങളലെല്ലാത്തിലും,തിളങ്ങിയതും,വിടര്‍ന്നതും,അവന്റെ ചുറ്റുപാടുകള്‍ തന്നെയായിരുന്നു..... ''അമ്മ'' എന്നും പോലെ എല്ലായിടത്തും പോലെ പ്രധാനപ്പെട്ടതാണ് അവനിലും,അവന്റെ ശില്പ്പങ്ങളിലും.... വേദികള്‍ തന്നേയാണ് ഒരോരുത്തരെ നിര്‍മിക്കുന്നതും,പിന്നെ അവര്‍ അറിയപ്പെടുന്നതും...... ചിത്രരാജ് അറിയപ്പെട്ടത് ഒരു എക്സിബിഷനിലാണ്... ''മാതൃസ്നേഹം മഹാസ്നേഹം'' എന്ന് വിഷയമുള്ള ഒരു എക്സിബിഷനില്‍..... അടുത്തത് ആരും പ്രതീക്ഷിക്കാത്തതാണ്,ചിത്രരാജ് അനിയന്റെ അടുത്ത പടി ഗിന്നസിലേക്കാണ്... ഏകദേശം മുപ്പത് അടി വലിപ്പമുള്ള ഒരു