അച്ഛാച്ചന്‍ ദൈവ വിശ്വാസിയായിരുന്നു.
അച്ഛന്‍ അവിശ്വാസിയും.
ഒരു വിശ്വാസിയുടെ മകന്‍ എങ്ങനെ അവിശ്വാസിയായി.
ഇടയ്ക്കൊക്കെ അങ്ങനെ ആലോചിക്കാറുണ്ടായിരുന്നു.
അച്ഛാച്ചന്റെ ഹൃദയം എന്നും അങ്ങനെയായിരുന്നത്രേ.
ഉയരംകൂടിയ, നീണ്ട നെറ്റിതടമുള്ള, മെലിഞ്ഞ ആ മനുഷ്യന്റെ ഈ ശ്രാദ്ധ നാളിലും ആ ഹൃദയം , എല്ലാ വിശ്വാസികളേയും , അവിശ്വാസികളേയും ഒന്നായി മനുഷ്യരേയും സ്നേഹിച്ചിരുന്നു.
അതുകൊണ്ടാവാം അച്ഛാച്ചന് അച്ഛനെ അച്ഛനാക്കാന്‍ കഴിഞ്ഞത്.
അല്ലെങ്കില്‍ ജാതിയുടെ, മതത്തിന്റെ , വേര്‍തിരിവുകളുള്ള സ്നേഹത്തിന്റെ ഒഴുക്കില്‍ ആ മനുഷ്യന് ഈ ലോകത്തെ സ്നേഹിക്കാന്‍ കഴിഞ്ഞിരിക്കുമായിരിക്കില്ല.

ഓരോ തണ്ടും, വേരും ആകാശത്തിലകളെ മുറുക്കെ പിടിക്കുന്നുണ്ടായിരുന്നു.
കൈവിടാന്‍ അവര്‍‍ക്ക്കഴിയുന്നില്ല.
അതാകണം അവരുടെ വിധി.
വിത്തെറിഞ്ഞ് , വിളവെടുത്ത്, കളപറിച്ച് വയല്‍ അവിടെ തരിശാകുന്നു.
മേപ്പിന്‍മേടുകളിലെ ക്രിസ്തുവിനെപ്പോലെ ഒരുകൂട്ടം ആട്ടിന്‍പറ്റങ്ങള്‍ ആ വയലുകളിലേക്കാണ് ഉറ്റു നോക്കുന്നത്.
വെയിലൊഴുകിയെത്തുന്നു, പൊടിക്കാറ്റും മഞ്ഞുകണങ്ങളും പുല്‍മേടുകള്‍ കടന്ന്,
തിരയെത്തിയ തീരങ്ങള്‍ വകഞ്ഞുപിടഞ്ഞ്
ഓര്‍മകള്‍ മേയ്ക്കുവാന്‍ തിരിച്ചെത്തുന്നതുപോലെ.
ചിലപ്പോള്‍ അച്ഛാച്ചന്‍ സത്യമായിരിക്കില്ല.
അച്ഛന്റെ സങ്കല്‍പ്പങ്ങളാകാം.
നിറഞ്ഞൊഴുകുന്ന വലിയൊരു സത്യവും.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand