അച്ചനമ്മമാരോട് ഖേദപൂര്‍വ്വം,
ക്ലാസ്സില്‍ നീന്തലറിയാത്ത കുറച്ചുപേരില്‍ ഒരാളായിരുന്നു ഞാന്‍.
ഏട്ടനും അങ്ങനത്തന്നെയായിരുന്നു.
നീന്തല്‍ പഠിക്കാനായി വീട്ടിലെ വലിയ ടാങ്കില്‍,
ചിലപ്പോള്‍ പുതിയ വീടിന്റെ മേല്‍ക്കൂരയിലെ ചതുരാകൃതിയിലുള്ള സമതലത്തില്‍ വെള്ളം നിറച്ച് നീന്തുമായിരുന്നു.
ആഴമില്ലാത്തതുകൊണ്ടാണ് നീന്താനൊന്നും അന്ന് പഠിച്ചില്ല.
കുളത്തില്‍ ഇറങ്ങി നീന്താന്‍ പഠിക്കാന്‍ പക്ഷെ അച്ഛനുമമ്മയ്ക്കും പേടിയായിരുന്നു.
അപ്പോഴാണ് ഹബീബേട്ടന്‍ Habeeb Anju നീന്തല്‍ പഠിക്കാനായി കാഴ്ചപറമ്പിലെ നീന്തല്‍ കേന്ദ്രത്തിലേക്ക് പോകുന്നുണ്ടെന്നറിയുന്നത്.
പത്ത് ദിവസമാണ് കോഴ്സൊക്കെ.
എന്തുകൊണ്ടോ അച്ഛനുമമ്മയും അങ്ങോട് പോയി നീന്തല്‍ പഠിക്കാന്‍ സമ്മതിച്ചു.
ഏട്ടന്‍ ആദ്യദിവസം തന്നെ നീന്തല്‍ പഠിച്ചു.
എനിക്ക് അഞ്ച് ദിവസമെടുത്തു.
അന്ന് അവധിയായതുകൊണ്ട് ഞങ്ങളേപോലെ നീന്തല്‍ പഠിക്കാന്‍ ഒരുപാട് പേരുണ്ടായിരുന്നു.
കുടുംബത്തോടെ കുറേപേര്‍ വന്നു.

മലപ്പുറത്ത് ആറ് കൂട്ടുകാര്‍ വെള്ളത്തില്‍ വീണ് മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ ആദ്യമൊക്കെ വെള്ളത്തേകാണുമ്പോഴുള്ള പേടി വീണ്ടും, വീണ്ടും തിരയടിച്ചുവരുന്നതുപോലെ തോന്നി.
ഒരുതരത്തില്‍ വെള്ളത്തെ പേടിക്കേണ്ടതുകൂടിയുണ്ട്.
മാര്‍ക്കും, ഗ്രേഡും, സ്ഥാനവും നേടാനായി അധിവേഗം മുന്നേറുമ്പോള്‍ അച്ഛനമ്മമാരൊക്കെ തന്റെ മക്കളെ നിലനില്‍പ്പിനുള്ള അടിസ്ഥാന കാര്യങ്ങള്‍ പഠിക്കാനുള്ള അവസരങ്ങള്‍ക്കൂടി ഒരുക്കികൊടുക്കേണ്ടതുണ്ട്.
നീന്തല്‍ അതിലൊന്നാണ്.
സ്നേഹപൂര്‍വ്വം അഭിജിത്ത്.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand