ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ കണ്ടു.
വീട്ടിലെ എല്ലാരും കൂടിയാണ് കണ്ടത്.
നേരത്തേ തന്നെ ഇറങ്ങിയ സുല്‍ത്താനും, ദങ്കലിനേയുമൊക്കെ വീണ്ടും, വീണ്ടുമോര്‍മിക്കുമെന്ന് കരുതിയതാണ്.
പക്ഷെ ഗുസ്തിയെ ഒരു വലങ്കൈയ്യും, ഇടങ്കൈയ്യുമാക്കി സ്ത്രീ എന്ന ബോധതലത്തിലേയ്ക്ക് നമ്മെഓരോരുത്തരേയും ഗോദ എത്തിക്കുന്നു.
ഗോദയുടെ അകവും, പുറവും
സ്ത്രീ വീട്ടിലും, തെരുവിലും എന്നപോലെയാണ്.
പൊരുതി ജയിക്കുന്ന കളിക്കളം.
സ്ഥിരമായുള്ള നാടകീയതയും, നായകത്വവും നിറച്ച്, ആവേശംകൊള്ളിക്കുന്നതിലപ്പുറം, അതേ നായകത്വത്തെ സിനിമയുടേയോ, സ്ത്രീയുടേയോ, ശാക്തീകരണത്തിന്റെ (അല്ലെങ്കില്‍ തിരിച്ചും) ഒരുമറുപുറമായി മാറ്റാന്‍ സിനിമക്ക് കഴിഞ്ഞിരിക്കുന്നു.
കഥ ഗോദയിലെ സ്ത്രീയുടേതാണ്.
നമ്മുടെ സമൂഹത്തിലെ അമ്മമാരുടേയും.
കഥയിലെ നായികയായ അഥിതി തളരുന്ന ഓരോ രംഗങ്ങളിലും, അതേ സ്ത്രീയുടേതന്നെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ കാണാം.
ഗുസ്തി എന്നത് ഇവിടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കരുത്തുറ്റമായ ഒരു പിടി കളിക്കളം മാത്രം.
നായകനില്‍തന്നെ കഥ നിക്ഷിപ്തമാകുമ്പോള്‍, സ്ഥിരമായി പ്രയോഗിക്കപ്പെടേണ്ടിവരുന്ന വഴികളും, മാര്‍ഗ്ഗങ്ങളുമൊക്കെ മാറ്റിമറിക്കാന്‍ സിനിമക്ക് കഴിഞ്ഞിരിക്കുന്നു.
ഒരു നാടിന്റേതന്നെ ആവേശവും, ബലവുമായി സ്ത്രീ മാറുന്ന ലോകം എങ്ങനെയായിരിക്കും.
ആ ലോകത്തെ സ്വപ്നം കാണാന്‍ ഗോദ പഠിപ്പിക്കുന്നു.
സ്ത്രീ എന്നും കളിക്കളത്തിലാണ്.
ദിവസും,
സമയത്തോടും, ഉപ്പിനോടും, മുളകിനോടും, മല്ലിടുകയാണ്.
വീട്ടില്‍,
കുടുംബനാഥനോട്,
നാട്ടില്‍,
സഹോദരീ സഹോദരന്മാര്‍ എന്ന് പ്രതിജ്ഞ ചെയ്യുന്ന നാമോരുരുത്തരോടും.
ഗോദയിലെ നായികയുടെ വിജയങ്ങളില്‍,
വശങ്ങളിലേക്ക് ചായ്ഞ്ഞ് നോക്കികാണുന്ന നായകരൂപം തികച്ചും പുതിയതുതന്നെയാണ്.
ഇന്ന് സിനിമാലോകം പരീക്ഷിക്കാന്‍ മടിക്കുന്ന ഒന്ന്.
എങ്കിലും ആ രംഗങ്ങള്‍ സാങ്കല്‍പ്പികമായി തന്നെ ഒരു സ്ത്രീ ആയി മാറുന്നു.
ഗോദ നാമെല്ലാവരേയും, സ്ത്രീയാകാന്‍ പഠിപ്പിക്കുകയാണ്.
ഒന്നിലും, രണ്ടിലും, പെണ്ണെന്ന് കളിയാക്കുന്ന ഒരു വാക്കായിട്ടല്ല.
പക്ഷെ അതിലപ്പുറം, സ്ത്രീയെന്ന, അമ്മയെന്ന, സഹോദരിയെന്ന, അമ്മായിയെന്ന
ഗോദ തന്നെയാകാന്‍.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand