ശാസ്ത്രത്തേയും, സംഗീതത്തേയും മാഷ് ഒരുപോലെ സ്നേഹിച്ചിരുന്നു.
കുട്ടികള്‍ക്കായി സ്ക്കൂളിന്റെ വരാന്തകള്‍ എന്നും തേച്ചുമിനുക്കി.
മാഷിന്റെ വീടിന് മതിലുകളുണ്ടായിരുന്നില്ല.
മതത്തിന്റെ ചുണ്ണാമ്പും , വേര്‍തിരിവിന്റെ ഇഷ്ടികയും, ചേര്‍ത്ത മതില്‍.
വിശപ്പകറ്റാന്‍ എന്നും മാഷിന്റെ ചോറ്റുപാത്രത്തില്‍ ഒരു വറ്റ് ചോറ് ബാക്കിയുണ്ടായിരുന്നു.
തന്റെ വയറല്ല.
ഇല്ലാത്തവന്റെ വയറ്.
വടിയും, ചോക്കുമേന്തി കണ്ണുരുട്ടുന്ന സാറല്ല മാഷ്.
അക്ഷരവും, സംഖ്യകളും, ഒരു കണ്ണടയുമായി കുട്ടികളിലൊരാളായി, ഒരു പൊതി സ്നേഹവുമായി,
കേറിവരുന്ന മാഷ്.
അദ്ദേഹം ഈ നാടിനും, നാട്ടാര്‍ക്കും ആരാണെന്നും, എന്താണെന്നും അറിയില്ല.
പക്ഷെ അവര്‍ക്കൊക്കെയായി എന്തൊക്കെയോ നല്‍കിയിട്ടുണ്ടെന്നറിയാം.
പണമല്ല.
സ്വാര്‍ത്ഥതയല്ല.
പക്ഷെ,
നല്ലൊരു നാളെതന്നെയാകാം.
ഈ വരുന്ന 28, 29 തിയ്യതികള്‍ കുഴല്‍മന്ദത്ത് വച്ച് മാഷിന്റെ അനുസ്മരണമാണ്.
''ഇന്നോര്‍ത്ത് നാളെ മറക്കുകയല്ല.
എന്നുമുള്ളിലോര്‍ത്ത്, ത
ന്നെതന്നെ മറക്കാതിരിക്കുക എന്നതാണ്''.
ഒരുരുള ചോറുരുട്ടി,
ബലിയിട്ട്,
നദിയിലൊഴുക്കി,
അവസാനത്തെ അടിയന്തിരവും കഴിച്ച്,
കൈകഴുകി,
തിരിച്ച് അതേ കരക്കു തന്നെ വഞ്ചി കേറുന്ന നേരമാണല്ലോ അനുസ്മരണം.
പക്ഷെ അതിതല്ല.
ഇതൊരോര്‍മ്മയാണ്.
നീണ്ട ഒരു തുടക്കം.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand