വികസനം,
മണ്ണ് മാന്തിയും, കുഞ്ഞന്‍ ‍മലകളെ കുത്തിമറിച്ചും, ഭ്രാന്തിന്റെ ചങ്ങലപൊട്ടിക്കുകയാണ്.
വഴി നീളെ പൈപ്പും, കനാലുകളും, മലതുരക്കുന്ന യന്ത്രങ്ങളും.
വെള്ളമില്ല.
മണ്ണില്‍ നനവില്ല.
ഇങ്ങനെയൊക്കെ വികസനം കണ്ണുരുട്ടുമ്പോഴാണ് പൂക്കോട്ടുകാവ് പഞ്ചായത്തും, പഞ്ചായത്ത് പ്രസിഡന്റ് കെ.ജയദേവനും, അവിടത്തെ ജനങ്ങളുമെല്ലാം വ്യത്യസ്ഥരാകുന്നത്.
മാനവികതയ്ക്കായി ഒരു വികസനം.
മണ്ണിനായി, മരങ്ങള്‍ക്കായി.
സ്ത്രീകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള നൂറുദിന പരിപാടികള്‍പോലെ ഓരോ വളപ്പിലും, കിണര്‍ കുത്തുന്ന സ്ത്രീ ഐക്യമാണ് പൂക്കോടിന്റെ പ്രതേകത.
പുരുഷന് മാത്രമേ കഴിയു എന്ന് കാലം പറഞ്ഞിരുന്ന കിണര്‍ നിര്‍മ്മിക്കലാണ് 300 പേരടങ്ങുന്ന സ്ത്രീ തൊഴിലാളികള്‍ നിര്‍വഹിക്കുന്നത്.
190-ഓളം കിണറുകള്‍ നിര്‍മ്മിച്ചുകഴിയുമ്പോള്‍ അവരിപ്പോള്‍ അതിന്റെ വിദഗ്ധരാണ്.
ഓരോ കുഴിക്കലും, പാറകള്‍ താണ്ടി വെള്ളത്തിനായുള്ള സ്ത്രീകളുടെ ഉത്തരം.
ഇന്നത്തെ സമൂഹത്തിനുനേര്‍ക്കു കൂടിയാണത്.
അതുകൊണ്ടുതന്നെ ഈ വേനലില്‍ പൂക്കോട്ടുകാര്‍ക്ക് ഒരു പരിധിവരെത്തന്നെ ജലക്ഷാമത്തെ നേരിടാന്‍ കഴിഞ്ഞിട്ടുണ്ട്.
വഴിനീളെ, ചിതലരിക്കാത്ത പ്ലാസ്റ്റിക്കുകളുടെ നിര്‍മ്മാര്‍ജ്ജനം, മറ്റൊന്നാണ്.
ഓരോ തെരുവുവീതികളിലും, കുന്നുകൂടുന്ന അജൈവവസ്തുക്കളെ പെറുക്കിക്കൂട്ടി, റീസൈക്കിള്‍ ചെയ്യുന്നു.
ജൈവ മാലിന്യങ്ങള്‍ക്കായി മിക്ക വീടുകളിലും, ബയോഗ്യാസ് പ്ലാന്റുകളും......
ഇത് ഒരു പഞ്ചായത്ത് പ്രസിഡന്റിന്റേയോ, സര്‍ക്കാരിന്റേയോ, കേന്ദ്രീകൃതമായ ഒരു വ്യക്തിയുടേയോ അല്ല, പക്ഷെ അവരൊക്കെ അടങ്ങുന്ന അതേ സമൂഹത്തിന്റേതുതന്നെയാണ്.
അവിടെ നിര്‍മ്മിക്കുന്ന റോഡുകള്‍, വീതികള്‍ അത് നടപ്പിലാക്കിയ ഒരു വ്യക്തിയല്ല
അതിന്റെ നടത്തിപ്പുകാരന്‍, ആ ജനങ്ങളാണ്.
അതുകൊണ്ടുതന്നെ, വഴികളില്‍ കെട്ടിതൂങ്ങുന്ന വീരനായകന്മാരുടെ ഫ്ലക്സുകളില്ല,
ചിത്രങ്ങളില്ല.
വികസിച്ചും, വളര്‍ന്നുംകൊണ്ടിരിക്കുന്ന കേരളത്തിന്റെ ചരിത്രം ജാതീയമായിരുന്നു.
ഇങ്ങോട്ടെത്തുമ്പോള്‍ അതൊന്നും അവസാനിച്ചിട്ടുമില്ല.
താഴ്ന്ന ജാതിയില്‍പെട്ട മനുഷ്യരുടെ ജീവിത നിലവാരവും, വിദ്യാഭ്യാസവുമെല്ലാം ഇതേ സമൂഹത്താല്‍തന്നെ അകറ്റുകയോ, പിന്‍തള്ളുകയോ ചെയ്യപ്പെട്ടവയാണ്.
അതുകൊണ്ടുതന്നെ അവരുടെ കുട്ടികളെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല.
അക്ഷരമറിയാതെ, ചുറ്റും താഴ്ത്തപ്പെട്ട്, ലോകത്തിലേക്ക് കണ്ണുംനട്ടിരിക്കുന്ന കറുത്തവര്‍.
അവരുടേയെല്ലാം ഉയര്‍ച്ചയാണ് പൂക്കോട്ടുകാവ് പഞ്ചായത്തിന്റെ മറ്റൊരു നേട്ടം.
ജാതീയമായി താഴ്ത്തപ്പെടുകയും, മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന കുട്ടികളുടെ വിദ്യഭ്യാസത്തിനായി പഞ്ചായത്ത് ശക്തമായിതന്നെ മുന്‍പോട്ടുപോകുന്നു.
അതിന്റെയൊക്കെ ഭാഗമായി ഒരു കുട്ടിയെ വിദേശത്തേക്ക് പോയി വിദ്യാഭ്യാസത്തിന്റെ ഉയര്‍ന്നതലങ്ങള്‍ക്കായി കൊണ്ടുപോയിരുന്നു.
എല്ലാത്തിന്റെ തുടക്കം എന്ന നിലക്ക് പഞ്ചായത്ത് ഉയരുന്നു.
അവരുടെ സ്വപ്ന ലക്ഷ്യത്തിലൊന്ന് സോളാറായിരുന്നു.
അവര്‍ക്കായുളള വൈദ്യുതി അവരവര്‍ തന്നെ നിര്‍മ്മിക്കുന്ന ഒന്ന്.
സോളാര്‍ പ്രാവര്‍ത്തികമാകാന്‍ പോകുകയാണ്.
പൂക്കോട്ടുകാവ് കൂടുതല്‍ പ്രകാശത്തിലേക്കും.
ഉയര്‍ന്ന കെട്ടിടങ്ങളും,ഹൈവേയും, വാഹനങ്ങളുമുള്ള നമ്മുടെ നാടും
സുസ്ഥിര വികസനത്തിനായി ചിന്തിക്കേണ്ടതായിവരുന്നു.
നാട്, എന്ന് പറയുമ്പോള്‍ ഓര്‍മയുടേയും, നിലനില്‍പ്പിന്റേയുമൊക്കെ പച്ചപ്പിനെ കാണിച്ചുതരുന്നു.
ആ പച്ചപ്പിനേയെല്ലാം ഇല്ലാതാക്കിയുള്ളതാണോ, മാനവികത,
അതുതന്നെയാണോ, വികസനവും............

Comments

Popular posts from this blog

2016 wikipedia indian conference, chandikhand