ഇന്ന് എബി കണ്ടു.
പറന്നുയരാനുള്ള സ്വപ്നവുമായി ചിറകുകള്‍ നിര്‍മ്മിക്കുന്ന എബിയുടെ കഥപറഞ്ഞ എബി.
കാലങ്ങള്‍ കടന്നുപോകുമ്പോഴും ഉള്ളിലെ സ്വപ്നങ്ങള്‍ മുകളില്‍ ആകാശത്തേക്കാണ് നോട്ടമിട്ട് പറക്കുന്നതെന്ന് പഠിപ്പിക്കുന്ന ഒരു കഥ.
തന്റെ കുഞ്ഞു കൂരയില്‍ നിന്ന്, അമ്മയില്‍ നിന്ന് സ്വപ്നം കാണാന്‍ പഠിച്ച എബിക്ക് പറക്കാനാണാഗ്രഹം.
മാവില്‍ നിന്നും, മതിലില്‍ നിന്നും ദൂരേക്ക് അങ്ങാകാശത്തേക്ക് പറന്നുയരാന്‍ ശ്രമിക്കുന്ന കുഞ്ഞന്‍ എബിയാണ് സിനിമയുടെ ആദ്യഭാഗം
".
സംസാരിക്കാത്ത ഒരു സ്വപ്നസഞ്ചാരി.
പിന്നെപ്പോഴോ മുറിച്ചുമാറ്റപ്പെട്ട മനുഷ്യരുടെ ചിറകുകള്‍ക്കുപകരമായി മനുഷ്യര്‍തന്നെ കണ്ടുപിടിച്ച വിമാന ചിറകുകളെ എബി പരിചയപ്പെടുന്നു.
കടലാസ്സില്‍ ആകാശത്തിന്റെ വഞ്ചി തുഴയുന്ന വിമാനത്തെ ആദ്യമായി എബി അന്നറിയുന്നു.
പുറത്തുള്ളവര്‍ക്ക് അസുഖമുള്ള കുട്ടിയാണ് എബി.
അതുകൊണ്ടുതന്നെ അമ്മ തന്റെ മോനെ പ്രതേക പരിരക്ഷ സ്ക്കൂളിലേകക്ക് ചേര്‍ക്കുകയാണ്.
എന്നും അമ്മതന്നെ എബിയെ സ്ക്കൂളിലേക്ക് കൊണ്ടുപോകുന്നു.
സംസാരിക്കാത്ത എബിയെ സംസാരിച്ചുകേള്‍ക്കനായി അമ്മ ഏറെ കൊതിക്കുന്നുണ്ട്.
മാതൃവാത്സല്യത്തിന്റെ എല്ലാ ഭാഗങ്ങളേയും തൊട്ടുകൊണ്ട് ഒരുപാട് വെളിച്ചം എബിയില്‍ ബാക്കിവച്ചുകൊണ്ട് അവസാനം അമ്മ യാത്രയാകുകയാണ്.
ആദ്യമായി എബി സംസാരിക്കുന്നതും അമ്മക്കുവേണ്ടിത്തന്നെ.
എബി വലുതായി.
അമ്മയും ജീവിതവും നല്‍കിയ വിമാനത്തെ പിടിവിടാതെ കഥതുടരുന്നു.
അച്ഛന്‍ ചിട്ടിക്കാരനാണ്.

"സ്വപ്നങ്ങള്‍ക്ക് കരം കല്‍പ്പിക്കുന്ന ഒരാള്‍."

കഥയില്‍ വളരെയധികം വെറുപ്പുതോന്നുന്ന ഒരു കഥാപാത്രം.
പക്ഷെ എത്രത്തോളം ശപിക്കുമ്പോഴും എബി എന്ന കഥാപാത്രത്തെ ശക്തമാക്കുന്നത് ഇവിടത്തെ അച്ഛനെന്ന സ്വാര്‍ത്ഥന്‍ തന്നെയാണ്.
കുട്ടിക്കാലത്തെ കളിക്കൂട്ടുകാരിയായ അനുമോള്‍ക്ക് വരാനിരിക്കുന്ന സയന്‍സ് ഫെയറില്‍ പങ്കെടുക്കാനായി നിര്‍മ്മിച്ചുകൊടുത്ത ഒരു യന്ത്രം സമ്മാനാര്‍ഹമാക്കുന്നതാണ് എബിയുടെ ജീവിത്തിന്റെ അടുത്ത അദ്ധ്യായത്തിന് തുടക്കം കുറിക്കുന്നത്.
ഒരു അത്യാധൂനികമായ യന്ത്രം.
അത് വിമാനമല്ല.
"പക്ഷ വലിയ മനസ്സുള്ളവരുടെ കുഞ്ഞു ചിന്തകളുടെ ആവിഷ്കാരം."

അതില്‍ നിന്ന് ലഭിച്ച പതിനായിരം രൂപകൊണ്ടാണ് എബി തന്റെ ആദ്യത്തെ വിമാനം നിര്‍മ്മിക്കുന്നത്.
പക്ഷെ ആ പണത്തിനുവേണ്ടി അച്ഛന്‍ സ്വപ്നങ്ങള്‍ക്ക് ഒന്നായി ഒരറുതിവരുത്തുന്നു.
നേരത്തേ പറഞ്ഞ ആ പുതിയ അദ്ധ്യായം ഇവിടെ തുടങ്ങുന്നു.
എബി നാടുവിട്ടു.
തെരുവില്‍ പരിചയപ്പെടുന്ന പുതിയ കൂട്ടുകാരുമൊത്ത് എബിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തകൊണ്ടിരിക്കുകയാണ്.
അവിടെ വച്ചാണ് വിരമിച്ച ഒരു പട്ടാളക്കാരനിലേക്ക് കഥ നീളുന്നത്.
വിമാനനിര്‍മ്മാണത്തിന്റെ ഏതോ ഒരു വലിയ ആള്‍.
മദ്ധ്യത്തില്‍ അയാള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
എബിയെ മനസ്സിലാക്കുന്നതോടെ വീണ്ടും കാലങ്ങള്‍ കീഴടക്കാന്‍ അയാള്‍ വീണ്ടും പുതിയ വിമാന നിര്‍മ്മാണം ആരംഭിക്കുകയാണ്.
കുറേയധികം സമ്മര്‍ദ്ദങ്ങളും, ശൂന്യതയുമെല്ലാം അവര്‍തമ്മില്‍ ഒരു കലഹത്തിന് വഴിവെക്കുന്നു.
വര്‍ഷങ്ങള്‍ കടന്നുപോകുന്നത് ഇതിന്റെ ഒരു ചെറിയ ഇടനാഴിയിലാണ്.
ആര്‍ജ്ജിച്ചെടുത്ത അറിവും സ്വപ്നങ്ങളുമായി വീണ്ടും പറന്നുയരാന്‍
തിരിച്ച് തന്റെ അതേ ഗ്രാമത്തിലേക്ക് എബി എത്തുന്നു.
കാലം വലിച്ചു നീട്ടപ്പെടുമ്പോള്‍ ബാക്കിവക്കുന്ന നരാചരകള്‍ മൊത്തം ആ ഗ്രാമത്തില്‍ കാണാം.
അവിടെ വച്ച് തന്നെ എബി വിമാനത്തിന് ചിറകുകള്‍ മുളക്കാന്‍ തുടങ്ങി.
ഓരോ അംശവും, എബിയുടെ ജീവന്‍ കലര്‍ന്ന കുറേ ഇരുമ്പു തുണ്ടുകളാലുള്ള വിമാനം.
കളിക്കുട്ടൂകാരിയായ അനുമോള്‍ടേയും, ചിരിപ്പിക്കുന്ന കുഞ്ചൂട്ടന്റേയും നിറത്തില്‍ ആ വിമാനം, മറ്റൊരു എബി പൂര്‍ത്തിയായി.
പറന്നുയരാന്‍ സമയമായി.
ആ ആകാശത്തെ കാണാന്‍ എല്ലാവിടന്നും കുറേ സ്വപ്നസഞ്ചാരികളെത്തി.
ഓരോ ഹൃദയവും, കാതോര്‍ക്കുന്നത് ആ ചിറകടിനാദത്തിലേക്കാണ്.
പക്ഷെ ഒന്നും തീര്‍ന്നിട്ടില്ല.
പറന്നുയരാന്‍ പെര്‍മിറ്റ് വേണം.

ആകാശത്തിലേക്ക് അതിരുകള്‍ കടക്കാന്‍ നിയമത്തിന്റെ പെര്‍മിറ്റ്.

വിമാനം അന്ന് പറന്നില്ല.
കുറേയധികം വെള്ളപേപ്പറുകള്‍ ഒപ്പിട്ട്, തന്റെ ജീവിത്തിലേക്ക് കടന്നുവന്ന ആ വിരമിച്ച പട്ടാളക്കാരനായ വിമാനം എഞ്ചിനീയറിന്റെയും,
ശിഖിരങ്ങളിലൂടെ വീണ്ടും ആ നാളെത്തി.
ഇനി പറക്കണം.
മുകളിലേക്ക്.
കാലുകള്‍ താഴെയാണെങ്കിലും പാറുന്ന കണ്ണുകള്‍ അകലേ , ആകാശത്തേക്കാണ്.

വിമാനത്തിന്റെ പങ്ക ഭൂമിക്ക് ചുറ്റുമെന്ന പോലെ കറങ്ങാന്‍ തുടങ്ങി.

ചക്രം ഉരുളുകയാണ്.
പുല്‍തകിടില്‍ ഒരു മന്ദഹാസത്തോടെ സ്വപ്നങ്ങള്‍ പറക്കാനൊരുങ്ങുകയണ്,
പക്ഷെ നിയമത്തിന് എബിയുടെ മാനസ്സികനിലയെപറ്റിയുള്ള വിശകലനം കൂടി ഇനി വേണം.
ആ ചക്രവും, പങ്കയും നിശ്ചലമായി.
"ഓരോ ഹൃദയവും ആകാശത്തേക്കാണ് ചിരിക്കുന്നത്."

എബി വിട്ടുകൊടുത്തില്ല.
വിമാനം ഇന്നുതന്നെ ഉയരും.
വിമാനത്തിന്റെ കണ്ണുകള്‍ ചലിക്കാന്‍ തുടങ്ങി.
അടുത്ത കണ്ണ് തുറന്നത് ആകാശത്താണ്.
എബി പറന്നു.
സ്വപ്നങ്ങള്‍താണ്ടിയുള്ള പറന്നുയരല്‍ ശിഖിരങ്ങള്‍ താണ്ടി അപ്പുറത്തെത്തി.
സ്വപ്നങ്ങള്‍ക്ക് വിലങ്ങിട്ട അച്ഛന്‍ എബിയ്ക്കായി താഴെ ഭൂമിയില്‍ വലിയൊരു പറന്നുയരലിലൂടെ ചിരിക്കുന്നു.

നമ്മളിലോരോരുത്തരും എബിയുണ്ട്.
തന്റെ സ്വപ്നങ്ങള്‍ക്കായി അലയുന്ന ഭ്രാന്തന്മാര്‍.

"ഒരു വിനാഴികയെങ്കിലും ബാക്കിവരുന്ന ആ മായികലോകത്ത് വിഹരിക്കുന്ന ഒരു കാലമാണ് എബി".

പറക്കാനും, പറന്നുയരാനും കൊതിപ്പിക്കുന്ന ഒരു സ്വപ്നം.
നാമാരും ഇവിടെ ഒറ്റയ്ക്കല്ല.
സ്വപ്നങ്ങള്‍ കാണുവാനും, കൂട്ടുകാരന്റെ സ്വപ്നങ്ങള്‍ക്ക് കാതോര്‍ക്കാനും നിറയെ ചിരിക്കാനും, എന്നും തോന്നിപ്പിച്ചുകൊണ്ടിരിക്കുന്ന
ഒരു വിമാനംത്തിന്റെ ഉരുളുന്ന ചക്രങ്ങള്‍.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand