കര്‍ണാടകയില്‍ സ്ഥിതിചെയ്യുന്ന കാല്‍ഭുര്‍ഗിയിലെ സവാല്‍ഗ്രി എന്ന ഗ്രാമത്തില്‍ നിന്ന് കുടിയേറിപാര്‍ത്ത ഒരു കുടംബത്തിലെ ഏറ്റവും ഇളയതാണ് ഭാരതി. അച്ഛന്‍ ഇലക്ട്രീഷനാണ്. അമ്മ കൂലിപണിയും ചെയ്യുന്നുണ്ട്. നാലുമക്കളേയും തുച്ഛമായ വരുമാനം കൊണ്ട് പുലര്‍ത്തേണ്ടതുകൊണ്ട് ഇളയതിന് പതിനേഴാകും മുമ്പ് വിവാഹം നടത്തി. അടുത്ത വര്‍ഷം ഭാരതി ഒരമ്മയുമായി.
ഭാരതിയുടെ ഭര്‍ത്താവും ചെറുപ്പക്കാരനാണ്.
വയസ്സേറി വരുന്ന ഭര്‍ത്താവിന്റെ അമ്മയ്ക്ക് വീട്ടുകാര്യങ്ങള്‍ നോക്കാന്‍ ഒരാളെ വേണമായിരുന്നു.
ഇനിയിപ്പോള്‍ ശമ്പളം കൊടുക്കാതെ തന്നെ ഒരാളെകിട്ടി.
ഭാരതി യുടെ കണ്ണുനീര്‍ തുടച്ചുമാറ്റപ്പെട്ടത്, തന്റെ കുടംബത്തിന്റെ ദാരിദ്ര്യമായിരുന്നു, അതുകൊണ്ടുതന്നെ ആ വിവാഹത്തിന് ഭാരതി നിര്‍ബന്ധിതയാകുകയാണ്.
ഹൈദ്രാബാദ്-കര്‍ണാടക സംസ്ഥാനങ്ങളിലെ, ഒറ്റപ്പെടുന്ന വ്യക്തിത്വങ്ങളില്‍ ഒരാള്‍ മാത്രമാണ് ഭാരതി.
നാടുകള്‍ താണ്ടി ആവര്‍ത്തിക്കപ്പെടുന്നത് ഇതേ കഥകള്‍തന്നെ.
സാമ്പത്തികമായ പിന്നോക്കാവസ്ഥ ഭാരതിയെ പോലെയുള്ളവരെ ബാല്യവിവാഹങ്ങളിലേക്ക് തള്ളിമാറ്റപ്പെടുന്നു.
അതിനോടൊപ്പം അവര്‍ അമ്മമാരാകുന്നു.
ബാല്യവിവാഹം ഹൈദ്രബാദിലും, കര്‍ണാടകയിലും വളരെയധികം രൂക്ഷമാണ്.
നിരക്ഷരതയും, സാമൂഹ്യ പിന്നാക്കവസ്ഥയും, പതിനെട്ടിനു മുമ്പുതന്നെ പെണ്‍മക്കളെ വിവാഹത്തിലേക്ക് നയിക്കുന്നു.
അവിടത്തെ മാനുഷീക വികസന സൂചികകള്‍ കാണിക്കുന്നത്, ആര്യോഗ്യവും, വളര്‍ച്ചയുമില്ലാത്ത തലമുറകളെ സൃഷ്ടിക്കപ്പെടുന്നു എന്നാണ്.
ദാരിദ്ര്യത്തന്റെ എല്ലാ വക്കുകളിലും, ഭാരതിയെപ്പോലെയുള്ള പെണ്‍കുട്ടികളുണ്ടാവും
23 കാരിയായ സവിതയ്ക്ക് മൂന്ന് മക്കളാണ്.
ഏഴാം ക്ലാസ്സിന് ശേഷംസ്ക്കൂളിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല.
അടുത്ത കൊല്ലം സവിതയുടെ വിവാഹമായിരുന്നു.
വീട്ടിലെ പട്ടിണിയായിരുന്നത്രേ ഇതിനെല്ലാം കാരണം,
തന്റെ മക്കള്‍ തനിക്ക് ചുറ്റും ഓടികളിക്കുകയാണ്.
സവിത പറഞ്ഞത് ഇതാണ്.
എന്റെ ഈ പ്രായത്തില്‍ വിവാഹം കഴിച്ചത് എനിക്ക് ശരിയാണോ, തെറ്റാണോ എന്നറിയില്ല. പക്ഷെ ഞങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റപ്പെടുകയാണ്.
പക്ഷെ പതിനേഴ് കാരിയായ ഫാത്തിമയ്ക്ക് മറ്റൊന്നാണ് പറയാനുള്ളത്.
വീട് പട്ടിണിയിലാണ്. തന്റെ മകളുടെ വിവാഹത്തിന് പണമില്ലാതായപ്പോള്‍ അവര്‍ അവള്‍ക്ക് വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചു.
പക്ഷെ പിന്നീട് കുറച്ചു നാളുകള്‍ക്കുശേഷമായിരുന്നു അവരുടെ ഗുജറാത്തിലെ ബന്ധുവില്‍ നിന്ന് ഒരു വാര്‍ത്ത വരുന്നത്.
അവിടെ ഒരു ബിനാമിക്ക് തന്റെ മകളെ വിവാഹംകഴിച്ച് തന്നാല്‍ മാതാപിതാക്കള്‍ക്ക് നല്ലൊരു തുക ലഭിക്കുമെന്നതാണ് ആ വാര്‍ത്ത.
അവര്‍ അത് നിരസിച്ചില്ല. ദൈവത്തിന്റെ ഒരു വരമാണെന്ന് അവര്‍ പറഞ്ഞു.
വിവാഹത്തിന്റെ എല്ലാ ഏര്‍പ്പാടുകളും നടത്തി.
അത് ഒരു ചടങ്ങായിരുന്നു.
ഗുജ്ജാര്‍ കി ഷാദി എന്നാണ്, ധനികര്‍ പാവപ്പെട്ടവരെ സഹായിക്കുന്ന ഈ ചടങ്ങിന് പേര്.
പക്ഷെ ഈ വിവാഹത്തെ c.w.c(child welfare committee) തടഞ്ഞു.
എന്നിരുന്നാലും മറ്റുള്ളവര്‍ ഇതേ രീതിയില്‍ വിവാഹങ്ങള്‍ നടത്തി.
പക്ഷെ അങ്ങനെ വിവാഹം കഴിക്കപ്പെട്ട പെണ്‍കുട്ടികളെക്കുറിച്ച് പിന്നീട് ആര്‍ക്കുമറിയില്ല.
അവരെല്ലാം എവിടെയാണ്.
അവര്‍ക്കൊക്കെ എന്തു പറ്റി.

നമ്മുടെ സാക്ഷരത ഇന്ത്യ, ഡജിറ്റല്‍ ഇന്ത്യ ഇങ്ങനെയൊക്കെയാണ്.ബാല്യവിവാഹവും, ബാലവേലയും, ജാതിയും, മതവും, വ്യത്യാസവം, ഒന്നുമില്ലാ എന്ന് പറയുമ്പോഴും, നമുക്കിടയില്‍ ഇതൊക്കെയുണ്ട്.പട്ടിണിയുടേയും, മേല്‍ക്കൂര മേയാത്ത കൂരകളുടേയും, 
ഇരുട്ടില്‍ നിഴല്‍ പോലെ നമുക്കെല്ലാം ഇടയില്‍..............


Comments

Popular posts from this blog

2016 wikipedia indian conference, chandikhand