മരണത്തില്‍ നിന്ന് മരണത്തിലേക്കുതന്നെ
ജനനത്തില്‍ നിന്ന് ജനനത്തിലേക്കുതന്നെ,
ജീവിതത്തില്‍ നിന്ന് പക്ഷെ ജനനത്തിലേക്കും, മരണത്തിലേക്കും
ചിതയൊരുക്കി, വിത്തിടുന്ന, ചില്ലക്കൂട്ടങ്ങളുടെ ചുള്ളിക്കമ്പുകളാണ്
മുറ്റത്തെ മാവ്.
മരണത്തിന്റെ ചിതയൊരുക്കിയത്, അച്ഛന്‍ നട്ട പുളിച്ചി മരത്തിലായിരുന്നു.
ജനനത്തിന്റെ നാവില്‍ തേന്‍ നല്‍കിയത്, ആ പുളിച്ചിമാവിന്റെ പൂവില്‍ നിന്നായിരുന്നു.
ജീവിതത്തിന്റെ ജനനവും, മരണവും
കുറിച്ചുവച്ചത്,
ആ മാവിന്റെ ചിതയിലും, പൂവിലുമായിരുന്നു.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand