നേരെമേറെയായി,
അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി
കൂടണയുന്ന, പക്ഷിക്കുഞ്ഞിന്റെ നേരം കണക്കുക്കൂട്ടി,
എവിടെന്നൊക്കെയോ അക്ഷരങ്ങള്‍ക്കൊരു താരാട്ടുപാടി,
അമ്മപ്പുസ്തകം വീണ്ടും,
മാറാലകള്‍ക്കിടയില്‍, പൊടിതട്ടി ചടഞ്ഞുകൂടി.
കുറേ വെട്ടിയും തിരുത്തിയും,
മഷികള്‍ക്കുമേല്‍ മഷിമറിഞ്ഞുമായ
വാക്കുകള്‍,
ആ താളുകളില്‍ മറിഞ്ഞുപോയി.
കട്ടപിടിച്ച് കലങ്ങിമറിഞ്ഞ മനസ്സായിരുന്നു
ആ താളുകള്‍.
ആ അതിരുകള്‍ക്കപ്പുറത്തെ കൈകള്‍
ആ മനസ്സില്‍ എന്തൊക്കെയോ കുറിച്ചതിന്റെ പാടുകള്‍,
അങ്ങിങ്ങായി മടങ്ങിക്കിടക്കുന്നുണ്ട്.
ചട്ടകീറിയ മനസ്സുകളുടെ കുത്തിക്കുറിക്കളാകാം.
മറിച്ചു നീങ്ങുന്ന കണ്ടകലുന്ന സ്വപ്നങ്ങള്‍
ഓരോ വശവും മായ്ച്ചു തന്നു.
അന്ത്യത്തില്‍ ആ താളിനെ കണ്ടില്ല.
അതാരോ പിഴുതെടുത്തുകാണും.
ആ താളിന്റെ വേരുകളുടെ ബാക്കിവയ്പ്പുകള്‍ക്ക്
പറയാനേറെയുണ്ടായിരുന്നു.
കുറിക്കുകയും, കുറിക്കപ്പെടുകയും,
ചീന്തുകയും, ചീന്തപ്പെടുകയും ചെയ്യുന്ന
അമ്മ മുഖങ്ങളുടെ,
കരിപുരണ്ട ചൂടാറുന്ന
പുസ്തകത്തിന്റെ കടലാസുകഷ്ണങ്ങള്‍

Comments

Popular posts from this blog

2016 wikipedia indian conference, chandikhand