ആ ക്രിസ്തുമസ്സ് നാളില്‍ അച്ചാച്ഛനുണ്ടായിരുന്നില്ല.
ഇരുട്ട് മൂടിയ, നക്ഷത്രങ്ങള്‍ പ്രകാശിക്കാതിരുന്ന ഒരു ആട്ടിടയന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്.
ഉയര്‍ന്ന നെറ്റിത്തടവും, നീണ്ട മൂക്കുോടുകൂടിയ ഉയരം കൂടിയ ഒരാളായിരുന്നത്രേ എന്റെ അച്ഛാച്ഛന്‍.
ആ ഇരുണ്ടതയുടേയും, അതേ നക്ഷ്ത്രത്തിന്റെയും, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റേയും, ഓര്‍മ്മനാളാണ് ഇന്ന്.
അച്ഛാച്ചന്റെ ശ്രാദ്ധം.
ഒരിക്കല്‍ ഇല്ലാതെയാകുന്ന ആ ഇല്ലായ്മ്മക്കുവേണ്ടിയുള്ള ഓരോ കൊല്ലങ്ങളുടെയും, പുസ്തകക്കുറിപ്പുകളുടെ കൂടെ തുന്നിച്ചേര്‍ക്കുന്ന മറ്റൊരു പുതുക്കലാണ് ശ്രാദ്ധ നാളുകള്‍.
പൂവിതള്‍ കൊഴിഞ്ഞ് മറ്റൊരു കായ് പൂക്കുന്നതുപോലെ ഓര്‍മ്മകളുടെ, ചിത്രങ്ങള്‍ മനസ്സിന്റെ കടലാസ്സില്‍ ഏതൊക്കെയോ നിമിഷങ്ങളാല്‍ വരച്ചുകൊണ്ടിരിക്കും
ഭൂതകാലത്തിലൂടെ അതിന് നിറം നല്‍കും.
വര്‍ത്തമാനം നിഴലുകളുണ്ടാക്കും,
ഭാവി, ബാക്കിവന്ന വെളുത്ത പ്രതലങ്ങളെ മറ്റൊരോര്‍മ്മയാക്കി മാറ്റും.
ഞാനെന്റെ അച്ഛാച്ചനെ നേരിട്ടുകണ്ടിട്ടില്ല.
എന്നിരുന്നാലും, അച്ഛാച്ചന്റെ ഓര്‍മ്മകള്‍ ബാക്കിവച്ച ഒരു കുഞ്ഞു ചിത്രം കൈയ്യിലിരിപ്പുണ്ട്.
ഒരുപാട് കാര്യങ്ങള്‍ പറയാനാകാതെ വഞ്ചിയേറിപ്പോയ ഒരു വലിയ കഥയുടെ മഷിതീര്‍ന്ന കടലാസ് തുണ്ടുകള്‍.
എല്ലാ രാത്രികളും, ആകാശം തുറന്ന് പുഞ്ചിരിക്കുന്ന മേല്‍ക്കൂരയാണ് അച്ഛാച്ചനെയും, അച്ഛമ്മയേയും, പിന്നെ അച്ഛനേയും, ഉറക്കിയിരുന്നത്.
മണ്ണുകൊണ്ട് പുതച്ച്, തുറന്ന ജനാലകളാല്‍ തലോടപ്പെട്ട വിളക്കൂതപ്പെടുന്ന മഴതോരല്‍...
ഓരോ ക്രിസ്തുമസ്സ് രാവുകളും, ഇരളടഞ്ഞ വീടുകളോടോതാറുള്ളത്, അവര്‍ താങ്ങിയ ആ ജീവിതങ്ങളെ പറ്റിയാവാം.
ജനാലകളില്ലാത്ത, വാതിലുകളില്ലാത്ത തുറന്ന മൈതാനങ്ങള്‍.
ഉയരം കൂടിയ കുന്ന് അവസാനിക്കുന്നത്, വലിയൊരു താഴ്ചയിലാണ്,
സമാന്തരമായ രേഖകള്‍ അവസാനിക്കുന്നതും അതേ ലംബദിശകളില്‍ തന്നെ,
ഓര്‍മകളും,അങ്ങിനെ തന്നെയാണ്, കാലം കുറേ നേരങ്ങള്‍ കുന്നിന്റെ ഉയര്‍ച്ചയെപോലെ എല്ലാ സുഖദുഖങ്ങളും നല്‍കും.
പക്ഷെ അന്ത്യത്തില്‍ ആ ഓര്‍മകള്‍ ജീവിക്കുന്നത് ഓര്‍ക്കപ്പെടലുകളിലൂടെയാണ്.
കര്‍മങ്ങളുടെ ഓര്‍ക്കപ്പെടലുകള്‍.
മറ്റൊരു തലം ഇല്ലായ്മയാണ്,
ദുഃഖത്തേക്കാള്‍ ഭയാനകമായ ഒന്ന്.
അച്ഛാച്ചന്റെ ശാര്‍ദ്ധനാളുകളിലും, അച്ഛമ്മയെക്കൂടെ കൂട്ടാറുണ്ട്,
അവരൊരുമിച്ച് ജീവിച്ചു, ഇടവേളകളില്‍ ഈ ലോകം കീഴടക്കി, ഓര്‍ക്കപ്പെടലുകളും, വൃത്തകേന്ദ്രത്തിന്റെ ആരങ്ങള്‍ പോലെ തൂല്യതയോടെ.
ഒരു ജീവിതം, ജനിച്ച്, ജീവിച്ച്, മറ്റൊരു ജനനത്തിലേക്ക് പോകുന്ന യാത്ര കാണിച്ചുതന്നത് അച്ഛമ്മയാണ്.
കാരണം ഓര്‍മകള്‍ ജനിച്ച കാലത്തെ അച്ഛമ്മയായിരുന്നില്ല,
വേരുകള്‍ പടര്‍ന്ന ഓര്‍മകളുടെ കാലത്തെ അച്ഛമ്മയെ കാണാന്‍ കഴിഞ്ഞത്,
കാലവും, സമയവും, അന്ത്യത്തെ വക്രീകരിക്കുന്ന സൂര്യാസ്തമയം പോലെ അച്ഛമ്മയുടെ, ആ നാളുകള്‍ തിളങ്ങിക്കൊണ്ടിരുന്നു.
ഇന്ന് ഓര്‍ക്കപ്പെടുന്ന അങ്ങനെ അനേകം ഓര്‍മകള്‍ക്ക് ഈ വിളി കേള്‍ക്കുമോ എന്നറിയില്ല.
എന്നാലും അവര്‍ക്കെല്ലാവര്‍ക്കുമായി ഈ ക്രിസ്തുമസ്സ് സമര്‍പ്പിക്കാം.
എല്ലാവര്‍ക്കും ക്രിസ്തുമസ്സ് ആശംസകള്‍.......
#വര #ഓര്‍‍മ്മ #ജീവിതം

Comments

Popular posts from this blog

2016 wikipedia indian conference, chandikhand