നമുക്ക് ജാതിയില്ല എന്ന് ഗുരു പറഞ്ഞതിന്റെ നൂറാം വർഷമാണിത്.
പക്ഷെ തന്റെ ജാതി പറയാൻ മടിച്ചിരുന്ന കാലത്തു നിന്ന് പേരിനോടൊപ്പം പറയുന്ന മറ്റൊരു പേരായി ജാതിയെ പറയുന്ന ലോകത്തിന്റെ, കാലത്തിന്റെ വാർഷികം കൂടിയാണിത്.
ജാതിയില്ലാത്ത ഗുരുവിന്റെ പേരിലും ജാതിയുണ്ടാക്കിയിരിക്കുന്നു
ദൈവത്തിന്റെ പക്ഷത്തിൽ നിന്ന് പറയുകയാണെങ്കിൽ,
ദൈവമാണ് എല്ലാവരേയും, എല്ലാത്തിനേയും സൃഷ്ടിച്ചതെങ്കിൽ, എല്ലാം ദൈവത്തിന്റെ അംശങ്ങളാണ്,
പക്ഷെ, ഒരു നിയമാവലിയോടേയും, നിയമങ്ങളിലൂടേയും, ജാതിയിലൂടേയും മുകളിൽ പറയുന്ന വ്യക്തി നമ്മെയാരേയും സൃഷ്ടിച്ചിട്ടില്ല.
അതെല്ലാം മനുഷ്യ മനസ്സിന്റെ തോന്നലുകളാണ്.
നാമ്മളുണ്ടാക്കിയ നിയമങ്ങളാണ്.
ചില നിയമങ്ങളൊക്കേയും ലംഘിക്കപ്പെടേണ്ടതുതന്നെയാണ്.
ഓരോ പേരുകളിലും ജാതിയെ കാണാം, ഓരോ ചുമരുകളിലും മതത്തെ കാണാം, പക്ഷെ മനുഷ്യവർഗ്ഗത്തിന്റെ ഒത്തൊരുമയ്ക്ക് പരസ്യങ്ങളില്ല, തലവാചകങ്ങളുമില്ല.
ആധൂനികയുഗം വളരേണ്ടതും, വീണ്ടും ജനിക്കേണ്ടതും, മാറ്റപ്പെടേണ്ടതും, ഒന്നും ജാതിയുടേയോ, മതത്തിന്റേയോ, തോളിൽ നിന്നുകൊണ്ടല്ല.
മനുഷ്യത്വത്തിന്റ ഉള്ളിൽ നിന്നുകൊണ്ടാകണം.
ഗുരു തന്റെ ജീവിതത്തിലുടനീളവും പറ‍ഞ്ഞുകൊണ്ടിരുന്നതും, തന്റെ ശിഷ്യർക്ക് പറഞ്ഞുകൊടുത്തുതും, മനുഷ്യന്റെ നന്മയെകുറിച്ചായിരുന്നു.
മനുഷ്യ നന്മ ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല.
അത് മനുഷ്യനിൽ തന്നെ കുടികൊള്ളുന്നു.
ഓരോ കണ്ണും, പ്രതിഫലിപ്പിക്കപ്പെടുന്നത് മതത്തിന്റെ തലച്ചോറിലൂടെയാണ്.
ഗുരുവിന്റെ പാതകൾ പിൻതുടരേണ്ടത്, അദ്ദേഹത്തിന്റെ പേരിൽ മതമുണ്ടാക്കിയല്ല, മതങ്ങളെ ഇല്ലാതാക്കിയാണ്.
കാലങ്ങൾക്കുമുമ്പുണ്ടായിരുന്ന ഉയർന്നവനും, താഴ്ന്നവനും മനുഷ്യരായിരുന്നു,
ഇന്ന് തന്റെ ജാതി പറയുന്നവനും മനുഷ്യൻ തന്നെ.
അപ്പോൾ ജാതിയില്ലാത്തവൻ മനുഷ്യനാകാതിരിക്കില്ല.
ആ മനുഷ്യർ നിർമ്മിച്ച ലോകത്തിന്റെ ആകാശം പണിത
ചുമരുകളിൽ നിന്ന് ആണിയടിച്ചുതറച്ചുവച്ച മതത്തിന്റെ പ്രതീകങ്ങളെ, തുടച്ചുമാറ്റാം,
ഗുരുവിന്റെ പാതയിലൂടെ നമുക്കും ഉറക്കെ പറയാം.
"നമുക്ക് ജാതിയില്ല".

Comments

Popular posts from this blog

2016 wikipedia indian conference, chandikhand