കണക്കിനോട് ചലപ്പോളൊക്കെ വെറുപ്പ് തോന്നാറുണ്ട്.
എന്താണെന്നറിയില്ല, കണക്കിന് ആരോടും ഇഷ്ടല്ലാന്ന് തോന്നുന്നു.
അതോ ആരും കണക്കിനെ ഇഷ്ടപ്പെടാത്തതുകൊണ്ടാണോ...
ഇന്ന് അതിനൊക്കെ ഉത്തരം കിട്ടി.
അമ്മക്കണക്ക് ഒരുപാട് പഠിപ്പിച്ചുതന്നു.
അശ്വിനി ഐയ്യര്‍ തിവാരി സംവിധാനം ചെയ്ത്, ദനുഷ്, ആനന്ദ് എൽ.റായ നിര്‍മ്മാണം നിര്‍വഹിച്ച ഒരു തമിൾ ഡ്രാമ സിനിമയാണ്
അമ്മക്കണക്ക്.
അമലപോൾ(ശാന്തി ഗോപാൽ), യുവലക്ഷ്മി (അഭിനയ ഗോപാൽ), രേവതി (ഡോ.നന്ദിനി), സാമുതിരക്കാനി(രങ്കനാദൻ)എന്നിവരാണ് പ്രധാന വേഷമിട്ടിരിക്കുന്നത്.
ശാന്തി ഗോപാൽ എന്ന അമ്മയ്ക്ക് ഒറ്റ മോളാണ്, അഭിനയ. മകളെ നന്നായി പഠിപ്പിച്ച്, ഉയര്‍ന്ന നിലയിലെത്തിക്കണമെന്നതാണ് അമ്മയുടെ ആഗ്രഹം. പക്ഷെ മകൾക്ക് പഠിക്കുന്നതിൽ ഒട്ടും താത്പര്യമില്ല. കൂട്ടുകാരോട് കുശലം പറയാനും, ടീവി കാണാനും, കളിക്കാനുമാണ് അവള്‍ക്കിഷ്ടം.
അമ്മ പണിക്കുപോകുന്ന ഒരു വീടാണ് ഡോ.നന്ദിനിയുടേത്, അവിടെ അവരെ വീട്ടിലെ ഒരംഗത്തേപോലെയാണ് കാണുന്നത്.
മകളുടെ പഠിത്തത്തിലും, മറ്റുപ്രശ്നങ്ങളിലുമെല്ലാം അവര്‍ സഹായിച്ചു.
മകളുടെ പഠിത്തം അപ്പോഴും മോശമായി വന്നു.
അപ്പോഴാണ് മകളെ പഠിപ്പിക്കുന്നതിനുവേണ്ടി അമ്മയും സ്ക്കൂളിൽ പോകാൻ തീരുമാനിക്കുന്നത്.
പക്ഷെ അിതിലൂടെ മകളും, അമ്മയും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളെ വാശിയാക്കി, വരാൻ പോകുന്ന ക്രിസ്തുമസ് പരീക്ഷയിൽ കണക്കിൽ തന്നേക്കാള്‍ മാര്‍ക്കുവേടിക്കണമെന്നുള്ള ഒരു പന്തയമായി മാറുന്നു.
മകളും അമ്മയുംം, കഠിനമായി പഠിച്ച.
അപ്പോഴും അമ്മ തെരുവിന്റെയും, വഴിയോരങ്ങളുടെ ബാക്കിവന്നവയേയും, വൃത്തിയാക്കി മകൾക്കായി തുടര്‍ച്ചയായി അധ്വാനിച്ചുകൊണ്ടിരുന്നു.
പരീക്ഷ കഴിഞ്ഞു, മകൾ അമ്മയേക്കാൾ മാര്‍ക്ക് കൂടുതൽ വാങ്ങി.
പുറത്തൊന്നും കാണിക്കാതെ, അമ്മ ഉള്ളിൽ ഒരു കടലോളം സന്തോഷിച്ചു.
അപ്പോഴും അമ്മയുടെ കണക്ക് തെറ്റിയില്ല.
അമ്മയ്ക്ക് കണക്ക് പറഞ്ഞുകൊടുക്കുന്നത് ക്ലാസ്സിലെ നന്നായി പഠിക്കുന്ന കുട്ടിയാണ്,
കണക്കിനെ ജീവിതമാക്കാനും, ജീവിതത്തിലൂടെ കണക്ക് പഠിക്കാനും ജീവിതം തന്നെയാണ് കണക്കെന്നും സിനിമ ആ കഥാപാത്രത്തിലൂടെ പറയുന്നുണ്ട്.
പക്ഷെ മകൾ കണക്കിൽ കൂടുതൽ മാര്‍ക്ക് വാങ്ങിയത് അമ്മ സ്ക്കൂളിലേക്ക് വരാതിരിക്കാനായിരന്നു.
പക്ഷെ പിന്നീട് ജീവിതംപോലെ, സിനിമയും തിരിഞ്ഞികൊണ്ടിരിക്കുമ്പോൾ തന്റെ ക്ലാസ്സിലെ നന്നായി പഠിക്കുന്ന കുട്ടിയാൽ തന്റെ അമ്മ അനുഭവിക്കുന്ന കഷ്ടതകളെല്ലാം മകളറിയുന്നു.
തെരുവ് അമ്മയ്ക്കെന്നും കൂട്ടുകാരിയാണെന്നും.
അമ്മയ്ക്ക് സ്വപ്നങ്ങളില്ലെങ്കിൽ, അവര്‍തന്നെയായ മക്കളില്ല, അവര്‍ക്കും സ്വപ്നങ്ങളുണ്ടാകില്ല.
അമ്മമാരുടെ സ്വപ്നം, അവരുടെ മക്കളാണ്, അവരൊരിക്കലും തന്റെ സ്വപ്നങ്ങളെ മക്കളിൽ ചുമത്തുന്നില്ല, സ്വപ്നങ്ങളെ നേടാൻ, സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുന്നെന്ന് മാത്രം.
അമ്മ ഒരു സിനിമയിലൂടെ ജീവിതത്തെ കണക്കിന്റെ സമവാക്യങ്ങളിലൂടെ പറയുമ്പോൾ കാണികളായ നമ്മളൊക്കേയും, കണക്ക് തന്ന
വാക്യങ്ങളുടെ സമാനതകളെ ഒന്നുകൂടി ഓര്‍ക്കുന്നു.
കണക്ക് നമ്മളേയോ, നമ്മൾ കണക്കിനേയോ ഇഷ്ടപ്പെടാത്തതുകൊണ്ടല്ല അത് കഠിനമാകുന്നത്, കണക്കുതന്നെയാണ് നമ്മളെന്ന് അറിയാത്തതുകൊണ്ടാവാം.
കഥയുടെ അവസാനം പത്താം ക്ലാസ്സ് പാസായി, ഐ.ഏ.എസ് ഇന്റര്‍വ്യൂയിന് ഇരിക്കുന്ന മകളെയാണ് കാണിക്കുന്നത്.
അമ്മതന്ന ജീവിതത്തിന്റെ സമവാക്യങ്ങൾ ജീവിതത്തിലൂടനീളം അവൾ പ്രയോഗിച്ചിരിക്കാം.
ഓരോ കണക്കിന്റേയും നിര്‍ദ്ധാരണം ആ കണക്കിലൂടെ തന്നെയാകുന്നതുപോലെ ജീവിതവും, നിര്‍ദ്ധാരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കും.
കണക്കും നമ്മെ സ്നേഹിക്കുന്നുണ്ടെന്ന് അപ്പോൾ മനസ്സിലാകും.
ഓരോ നിര്‍ദ്ധാരണവും, ജീവിത്തിന്റെ പുതിയ വഴികളാണെന്നും.#AmmaKannakku

Comments

Popular posts from this blog

2016 wikipedia indian conference, chandikhand