ജീവിതവും, പക്ഷികൂട്ടങ്ങള്‍ പോലെയാണ്
പറന്നുപറന്ന് അകലങ്ങളിലേക്ക്,
ഇടയ്ക്ക് താണ്, പൊന്തി കൂടണയുന്ന
ജീവിതത്തിന്റെ ഒരു മിഥ്യ മാത്രം.
പക്ഷികൂട്ടങ്ങളുടെ കൂട്
കുറേ സ്വപ്നങ്ങളെന്ന കമ്പുകളാൽ ഇഴനെയ്ത് ചുണ്ണാമ്പു പൂശിയ
പൂന്തോട്ടമായിരിക്കും.
കാണാന്‍ ഭംഗിയില്ലാത്തത്,
പക്ഷെ ആഴമുള്ള കിണറിന്റെ
പരിശുദ്ധമാര്‍ന്ന ജലത്തുള്ളി പോലെ
തെളിമയാര്‍ന്നതും.
ഓരോ ചേക്കേറലും,
മറ്റൊരു പറന്നുയരലാണ്.
പക്ഷെ അടുക്കളയെന്ന മാങ്കൊമ്പിൽ
അടുക്കളപ്പുക ഭക്ഷിക്കുന്ന
അമ്മപക്ഷിക്ക് കൂടണയലില്ല,
ചേക്കേറലില്ല.
കാലത്തിന്റെ മിഥ്യയിൽ
കിടന്നുഞെരിയുന്ന വെളുത്ത തൂവല്‍ മാത്രം.
അമ്മക്ക് ചേക്കേറലില്ല, കൂടണയലില്ല.
ചേക്കേറാന്‍ പിടിതരുന്ന ആ കൈപ്പിടി മാത്രം.
ഇടതൂര്‍ന്ന വനച്ചില്ലകള്‍
പൊഴിയുന്നതുപോലെ
ജീവിതത്തിന്റെ തൂവാലകള്‍ വിരിഞ്ഞു തളിര്‍ക്കുന്നതുപോലെ
ആ അമ്മപക്ഷിയും, ഒരിക്കൽ പറന്നുയരും.
അപ്പോഴും ജീവിതം തന്മേൽ ചേക്കേറി
മറ്റൊന്നിൽ ചേക്കാറാനാകാതെ
മഴവാക്കുകള്‍ തന്നിലേന്തി
മറ്റൊരു കൂട്ടം പക്ഷികള്‍ പറന്നുയരും.
അമ്മപക്ഷികളെന്ന ജീവിതം.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand