ഏറെ വേദനയോടെയാണ് ഇതെഴുതുന്നത്.

ചിലപ്പോഴൊക്കെ സ്വകാര്യ ബസ്സ് ജീവനക്കാര്‍ സ്ക്കൂള്‍ കുട്ടികളോട് വളരെ രൂക്ഷമായി പെരുമാറാറുണ്ടായിരുന്നു.
ആ സമയത്ത് ബസ്സ് ഒരു കൊട്ടാരവും, കണ്ടക്ടര്‍മാര്‍ അതിലെ രാജാക്കന്മാരാകുന്ന അവസ്ഥയാണ്.
കുട്ടികളായ, കണ്‍സക്ഷൻ കൊടുക്കുന്ന സ്ക്കൂള്‍ കുട്ടികളൊഴിച്ച ബാക്കിയുള്ള മുതിര്‍ന്നവരെ ഫുള്‍ചാര്‍ജ്ജെന്നാണ് അവര്‍ വിളിച്ചത്.
ഒന്നോ രണ്ടോ രൂപ കൊടുക്കുന്നതുകൊണ്ടാവും കുട്ടികള്‍ ബസ്സുകളിലെ തടവുകാരാകുന്നത്.
പക്ഷെ അതൊന്നും സ്വാകാര്യ ബസ്സുകാര്‍ നൽകുന്ന ഇളവോ, സൗജന്യമോ അല്ല.
സര്‍ക്കാരും,സമൂഹവും അനുവദിച്ച കുട്ടികളടെ അവകാശമാണ്.
രണ്ടു രൂപയും കൊടുത്തുള്ള ബസ്സ് യാത്രയുടെയുടനീളം ബസ്സുകാരുടെ പഴിക്കുന്ന വാക്കുകളും കേട്ട് പോകുന്ന കുട്ടികള്‍ സമൂഹത്തിന്റെ പാര്‍ശ്വവൽക്കരിക്കപ്പെട്ടവരല്ലല്ലോ...
ഇനി വരുന്ന തലമുറകളും, അടുത്ത കാലവുമാണെന്ന് പറയപ്പെടുന്നവരല്ലേ.
പക്ഷെ അത് പറയുന്നവരും ബാഗ് തൂക്കി ഭാരം ചുമക്കുന്ന കുട്ടികള്‍ക്കു പുറകെ സീറ്റിൽ അമര്‍ന്നിരിക്കാറുണ്ട്.
ബസ്സുകളിലെ സീറ്റുകള്‍, അമ്മയും കുഞ്ഞും, സ്ത്രീ, മുതിര്‍ന്ന സ്ത്രീ, വിഗലാംഗര്‍ അങ്ങനെ വിവിധ തലങ്ങളിലുള്ള മനുഷ്യര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്.
പക്ഷെ അവിടെ സ്ക്കൂള്‍ കുട്ടി എന്ന പേരിൽ ഒരു സീറ്റോ, ഒരു ഇടമോ മാറ്റിവെക്കപ്പെട്ടിട്ടില്ല.
ഏറ്റവും കൂടുതൽ കുട്ടികള്‍ ആശ്രയിക്കുന്നത് സ്വകാര്യ ബസ്സുകളെ ആയതുകൊണ്ടാവാം, അവിടെ അവര്‍ പരിഗണിക്കപ്പെടാത്തതും.
കുട്ടികളെ പഴിക്കുന്ന മുതിര്‍ന്ന കണ്ടക്ടര്‍മാരും, ഒരിക്കൽ കുട്ടികളായിരുന്നുവെന്ന യാഥാര്‍ത്യബോധമെങ്കിലും അവര്‍ക്കുണ്ടായിരുന്നുവെങ്കിൽ കുട്ടികള്‍ നൽകുന്ന ഓരോ ഒരു രൂപയ്ക്കും, രണ്ട് രൂപയ്ക്കും മൂല്യം കൂടുമായിരുന്നു.
കുട്ടികള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന ''ബസ്സ് വേദനകള്‍'' കുറയുമായിരുന്നു.

ഇത് ഞാൻ പറയുന്നത് ഓരോ സ്ക്കൂള്‍കുട്ടിയുടേയും പേരിലാണ്.
ചുരുക്കിയാൽ, കൺസക്ഷൻ കൊടുത്ത്, യൂണിഫോമിട്ട്, സ്വാകാര്യ ബസ്സുകാരുടെ പീഡനങ്ങള്‍ക്ക് ഇരയാകുന്ന ഓരോ കുട്ടിയായിട്ടാണ്.
ഇത് കേള്‍ക്കാൻ ഓരോ കണ്ടക്ടര്‍മാമന്മാരും, ബസ്സ് ജീവനക്കാരും, സമൂഹവും മനസ്സുകാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand