നിറമില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാൻ എളുപ്പമാണ്,
കാരണം നാമിന്ന് ജീവിക്കുന്നതും, അത്തരമൊരു ലോകത്തുതന്നെ,
ഈ ലോകത്തെ, നിറമില്ലാത്ത ലോകത്ത് ജീവിക്കുന്നവരെയായിരുന്നു നാം കാഴ്ചയില്ലാത്തവരെന്ന് വിളിച്ചിരുന്നത്.
പക്ഷെ അവരുടെ ജീവിതം നിറമില്ലാതാകുന്നത് നാമൊക്കെ അവരിലെ നിറങ്ങളെ കാണാത്തതുകൊണ്ടല്ലേ.
ഇന്ന് വായിച്ചത് വിനേകയെകുറിച്ചായിരുന്നു.
പാലക്കാട് ജില്ലയിലെ എൻഡോസൾഫാൻ ബാധിതമേഖലയായ മുതലമടയിലാണ് വിനേകയുടെ വീട്.
പക്ഷെ ആ കുഞ്ഞനിയത്തിയുടെ ജീവിതം നാം മനസ്സിലാക്കുന്ന നിറങ്ങൾകൊണ്ടായിരുന്നില്ല.
ഒന്നരവയസ്സായിരുന്നപ്പോൾ കാഴ്ചനഷ്ടപ്പെട്ട ഒരു കുഞ്ഞനിയത്തി.
ഹെലൻ കെല്ലർ സ്ക്കൂളിലെ ഏഴാം ക്ലാസ്സിലാണ് വിനേക പഠിക്കുന്നത്.
പക്ഷെ വിനേകയുടെ ജീവിതത്തിലേക്ക് പുതിയൊരു അഥിതിയും വന്നുചേർന്നിരുന്നു.
തലയിലെ ട്യൂമർ..
ഇനിയും എത്രകാലം ജീവിതത്തിന്റെ താൻ കാണാത്ത നിറങ്ങളെ, കണ്ടുകൊണ്ടിരിക്കുന്ന നിറങ്ങളെ കാണുമെന്നറിയില്ല.
അതറിഞ്ഞിട്ടാവാം, ഈ കുഞ്ഞനിയത്തി, എല്ലാം പാടിതീർക്കുന്നത്.
മധുരസംഗീതത്തെ, തന്നിലെ വറ്റിയ നിറങ്ങൾ ചാലിച്ച് വിയർക്കുന്ന ജീവിത്തിനായി പാടുന്ന സംഗീതം.
എല്ലാ അവധിക്കാലത്തും,അച്ഛൻ വിനേകയുടെ കുഞ്ഞനിയത്തിയെ അരികിലേക്ക് കൊണ്ടുവരും.
ജീവിതത്തിന്റെ ഓരോ ചിരിയും അവളപ്പോൾ രുചിക്കും.
ഓരോ രുചിയും, അപ്പോൾ വിടരും.
ഏതെങ്കിലും താഴ്വരകളിൽ ആ രുചിയും, ചിരിയും, സംഗീതവും വീണ്ടും കണ്ടുമുട്ടും,
നിറമില്ലാതിരിക്കാം, പക്ഷെ നിറചേരുവകളുടേയും, നിറമില്ലായ്മയായിരിക്കും അത്.
ഇനിയും വറ്റാത്ത സമയത്തിന്റെ ഒരു ചെറിയ പരിച്ഛേതം.
ഇപ്പോൾ തന്നെ വിനേകക്ക് നാല് കീമോ തെറാപ്പികൾ ചെയ്തുകഴിഞ്ഞു.
ചിറകുകൾ കൊഴിഞ്ഞുതുടങ്ങി.
പക്ഷെ തന്റെ സംഗീതത്താൽ ഇനിയും ഇനിയും പറക്കാൻ, പറന്നകലാൻ പാടുകയാണവൾ.
പ്രപഞ്ചത്തിന്റെ അനന്തതയേക്കാൾ ദൂരമുള്ള ഒരു യാത്രക്കായ്.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand