മഞ്ഞുമൂടിയ മേഘങ്ങളിൽ നിന്ന് മരുന്നുകൾ താങ്ങി രണ്ട് ചിറകുള്ള ഒരു പക്ഷി പറന്നുവന്നു...
അത് ഒരു ഡ്രോണായിരുന്നു,
സിലിക്കൺ വാലിയിലെ കുറച്ച് എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളുടെ മനസ്സിൽ പറന്നുനടന്ന ഒരു കുഞ്ഞു പക്ഷിയായിരുന്നു അത്.
ഈ കുഞ്ഞു ഡ്രോൺ ആഫ്രിക്കയുടെ ഒരു കുഞ്ഞു രാജ്യമായ റിവാണ്ടയുടെ പകുതിയോളം ഭാഗം ഓടിനടന്നുകഴിഞ്ഞിരിക്കുന്നു.
ഈ കുഞ്ഞു ഡ്രോണാണ് മെഡിക്കൽ ആവശ്യത്തിനായി ഉള്ള രാജ്യത്തിന്റെ ആദ്യത്തെ ഡ്രോൺ.
അമേരിക്കയിൽ ഡ്രോണുകൾക്ക് എല്ലാവിധ നിയമപ്രശ്നങ്ങളുമുണ്ട്.
പക്ഷെ റിവാണ്ടയിൽ ഒരോ വികസനത്തിനും, മുന്നൊരുക്കങ്ങളുണ്ടെന്ന് മാത്രം.
ഈ ഡ്രോണിന് 50 മുതൽ 150 പ്രാവിശ്യം വരെ അത്യാഹിത വിഭാഗത്തിനും മറ്റുമായി മരുന്നുകൾ കൊണ്ടുപോകാനും,വരുവാനും കഴിയും.
ഡ്രോണിന്റെ ബേസുമായി ആശയവിനിമയത്തിനായി ഓരോ ഡ്രോണിലും, ജി.പി.എസ് ഉണ്ട്.
ഏത് കാലാവസ്ഥയിലും സഞ്ചരിക്കത്തക്കവിധത്തിലുള്ള നിർമാണമാണിതിന്റേത്.
ലക്ഷ്യസ്ഥാനത്തെത്തിക്കഴിയുമ്പോൾ ഡ്രോണുകൾ തന്റെ പാക്കേജുകളെ ചെറിയ ഉയരത്തിൽ വച്ച് പാരച്ച്യൂട്ട് വഴി താഴെയിറക്കം.
ഡ്രോണുകൾ ലാന്റ് ചെയ്യാറില്ല.
പിന്നീട് തിരിച്ചുപോകുക മറ്റൊരു ലക്ഷ്യസ്ഥാനത്തേക്കായിരിക്കും.
അവയുടെ ലക്ഷ്യസ്ഥാനങ്ങളെ മുൻകൂട്ടി സിമ്മുകളിലായി സ്റ്റോർ ചെയ്തിട്ടുണ്ടാകും.
ഇത് ഡ്രോണുകൾക്ക് മനുഷ്യൻ നൽകിയ മറ്റൊരു മുഖമാണ്.
ഇതുപോലെ മറ്റുപല പറക്കും യന്ത്രങ്ങളും, മെഡിക്കൽ രംഗത്തേക്ക് വരാൻ പോകുന്നു.
ഇത്തരത്തിൽ മെഡിക്കൽ പ്രവർത്തനത്തിനായി പറന്നുനടക്കുന്ന യന്ത്രങ്ങളെ നിർമ്മിക്കുന്നത്,
പറക്കുന്ന കാറിലിരിക്കുന്നതിനേക്കാൾ സന്തോഷകരമാണെന്നാണ്, ഇതിന്റെ നിക്ഷേപകരിലൊരാളായ പോൾ വില്ല്യാർഡ് പറയുന്നത്.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand