കാലമെന്ന വാച്ചില്‍ എന്നേയുംകൊണ്ടാസൈക്കിള്‍ ഓടികൊണ്ടിരുന്നു.
ജീവിതത്തിന്റെ വഴിതിരിവില്‍ അത് പെഡലായി.
ഇടയ്ക്ക് കാണാതിരിക്കുന്ന കൂര്‍ത്ത കല്ലുകളെന്ന ചതികുഴികളില്‍ തട്ടി വേച്ചു,വേച്ചു പോകുന്ന പാവം.
സൈക്കിളിനെ മുന്നോട്ടുകൊണ്ടുപോയത്, കരിയെണ്ണപുരണ്ട കൂര്‍ത്ത മുനകളുള്ള ചങ്ങലകൊടിമരമായിരുന്നു.
ചിലപ്പോഴൊക്കെ അത് അഴിഞ്ഞ് വീഴാറുമുണ്ട്.


പൊട്ടിയ രണ്ടുടയറും,
കരിയെണ്ണപുരണ്ട അഴിഞ്ഞ ചങ്ങലയും,
തിരിയുന്ന പെഡലുമായി
ഇടവഴികളിലും, തിരുവഴികളിലും, മണിയടിച്ച് മുന്നോട്ട് നീങ്ങികൊണ്ടിരുന്നു.
''ഘടികാരത്തിലത് അസ്തമയമായിരുന്നു''.
അപ്പോള്‍ എന്നേയും കൊണ്ടോടിക്കൊണ്ടിരുന്നു സൂചി അന്നേരം നിലശ്ചുപോയി.
ഇരുട്ടിയ നേരത്ത് കാലത്തിന്റെയൊരു മൂലയില്‍ ഒരാള്‍ മണ്‍വെട്ടികൊണ്ട് വെട്ടുന്നുണ്ടായിരുന്നു.
അവിടേയൊരു മെഴുകുതിരിയും ഉണ്ടായിരുന്നു.
അവസാന കുര്‍ബാന കഴിഞ്ഞ സൈക്കിളിന്റെ ശവമഞ്ചവുമായി എത്തിയവര്‍ മണ്‍വെട്ടിയോട് ചോദിച്ചു,
കുഴിയിലേക്കിറക്കട്ടെ?
തകര്‍ന്നുപോയ,
ഹൃദയമില്ലാത്ത,
കാലമെന്ന സൈക്കിളിനെ കുഴിയിലേക്കിറക്കട്ടെ?
അവര്‍ വീണ്ടും ചോദിച്ചു.
അതുകേട്ട് ഹൃദയവും, മജ്ജയും, അതിലേറെ സ്വപ്നങ്ങളുമുള്ള സൈക്കിള്‍ ഒന്ന് ചിരിച്ചു,
കത്തിക്കൊണ്ടിരുന്ന മെഴുകിതിരി അണ‍ഞ്ഞുപോയിരുന്നു.
അപ്പുറത്ത് മണ്‍വെട്ടികൊണ്ടിരുന്നു അയാള്‍ ശവമഞ്ചവുമായി എത്തിയവരുടെ
എണ്ണമെടുക്കുകയായിരുന്നു അപ്പോള്‍.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand