അങ്ങനെ,
തിരുവാതിര തിരിഞ്ഞൊന്നു നോക്കാതെ തിരയിളകുംപോലെ വന്നെത്തി.
തിരുമുറിയാ പെയ്യുന്ന തിരുവാതിര, കുതിരകളെ പോലെ കുതിച്ചുവന്നത് ഞാന്‍ സ്ക്കൂളിലേക്ക് പോകുന്ന സമയത്തായിരുന്നു.
നടന്നുനടന്ന് ബസ്റ്റോപ്പിലെത്തും നേരം, മൂര്‍ച്ചയുള്ള അവന്റെ നഖങ്ങള്‍ കൊണ്ട് വീശി കാറ്റുകൊടുങ്കാറ്റായി.പറക്കുന്ന അവന്റെ ചിറകുകളില്‍ ഏറ്റ മുറിവിന്റെ ചോരയില്‍ മഴപെയ്തു.
മഴ ചെരിഞ്ഞും,നിവര്‍ന്നും,വളഞ്ഞും,പുളഞ്ഞും,ഒഴുകാനായി പെയ്തുകൊണ്ടിരുന്നു..
അപ്പോഴാണ് കുഞ്ഞു മഴതുള്ളികളെ തട്ടിത്തെറിപ്പിച്ച് സ്ക്കൂളിന്റെ ഗന്ധം പരത്തി,നിവര്‍ത്തി
ഒരു സ്വകാര്യന്‍ (ബസ്സ്) പാഞ്ഞു വന്നത്.
വേഗം അതില്‍ കയറി.
അതിനുള്ളിലേക്കു കയറിയപ്പോള്‍ സമയവും,കാലവും,മഴയും നിശ്ചലമായതുപോലെ തോന്നി.
അറിയാതെതന്നെ ബസ്റ്റോപ്പുകള്‍ മാറി മാറി വന്നുകൊണ്ടിരുന്നു.
വേഗം തന്നെ സ്ക്കൂളിന്റെ സ്റ്റോപ്പുമെത്തി.
അവിടമിറങ്ങിയപ്പോഴാണ് വീണ്ടും സമയവും,കാലവും,മഴയും തുടങ്ങിയത്.
അപ്പോഴും മഴയ്ക്ക് ശമനമില്ല.
അവന്‍ ആഞ്ഞുവീശികൊണ്ടിരുന്നു.
നനഞ്ഞ യൂണിഫോമുമായി ക്ലാസ്സിലെത്തി.
എന്നോടൊപ്പം കുടയും,ബാഗും നനഞ്ഞിരുന്നു.
എന്നാല്‍ എന്നോടാരോടും പറയാതെ തിരുവാതിര മഴ അവളായി മാറി.
വെയില്‍ വന്നു.
തെങ്ങുകളൊക്കെ വീണ്ടും നിവര്‍ന്നു.
പൂമ്പാറ്റകളൊക്കെ ഒന്നു പാറിനടക്കാന്‍ തുടങ്ങി.
ഒപ്പം ഞങ്ങളും.........
യൂണിഫോമൊക്കെ ഉണങ്ങിയപ്പോഴാണ് മനസ്സൊന്ന് നനഞ്ഞത്.
കൂര്‍ക്കയൊക്കെ വച്ചിട്ടുണ്ട്.
നാടന്‍ കൂര്‍ക്ക.
എന്തായാലും നല്ലോണം ഉണ്ടാവും.
അപ്പോഴായിരുന്നു നഖങ്ങള്‍ കൊണ്ട് വീശിയടിച്ച അവനും
നിലം മുട്ടിയ മരങ്ങളെ നിവര്‍ത്തി, വെയിലുണര്‍ത്തി അവളും തിരുവാതിരയുടെ കുതിരപ്പുറത്തേറി
പാഞ്ഞുപോയത്.
മറ്റെവിടേയോ പെയ്യാനായിരിക്കും.
ഇടക്കൊക്കെ സ്ക്കൂളിലെ നര്‍മങ്ങളായി ഇലപൊഴിക്കാന്‍,
എന്നും മനസ്സിലൊരു ഊഞ്ഞാലുകെട്ടാന്‍,
തിരുമുറിയ മഴപെയ്യാന്‍,
വീണ്ടുമിതാ അവനായും അവളായും പുതിയൊരു തിരയൊഴുക്കില്‍ പഴയൊരു തിരുവാതിരയും കൂടി.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand