നീന്തിനീന്തി വിശപ്പടങ്ങാത്ത കിണ്ണങ്ങള്‍


‪#‎ജീവിതം‬ ‪#‎വര‬
ജീവിതങ്ങള്‍ പലതരമുണ്ട്.നിറങ്ങളുള്ളവയും ഇല്ലാത്തവയും,കരിഞ്ഞതും,കരിയാത്തതും,വീണ്ടെടുക്കുന്നതും അല്ലാത്തതും.അങ്ങനെ അങ്ങനെ.
എന്റെ വീടിന്റെ കുറച്ചു ദൂരം യാത്രചെയ്യെണ്ട സ്ഥലം ചുങ്കം.അവിടെ പട്ടണമായിരുന്നു.എന്റെ മനസ്സിലുള്ള പട്ടണം.ചൂറ്റും മിന്നുന്ന കടകളും....
പിന്നെ മിന്നാത്ത ഇരുട്ടിലണയുന്ന മനുഷ്യരും.
അവിടേയും എന്റെ കഥാപാത്രങ്ങളുണ്ടായിരുന്നു.
കുടുമ്പം പുലര്‍ത്താന്‍ വഴിനീളെ കടലവിറ്റ് ഉന്തുവണ്ടയുമായി ജീവിതം ഉന്തികഴിക്കാന്‍ പോലും കഷ്ടപ്പെടുന്ന ഒരാള്‍.
പേര് ''ഉസ്മാന്‍''.ജീവിതത്തിന്റെ നിശബ്ദതയില്‍ നിശബ്ദമായഒരാള്‍.ശബ്ദമുണ്ടെങ്കിലും നിശബ്ദതയുടെ ഇരുട്ട് അവിടെ പ്രകാശിച്ചിരുന്നു.
വീടില്ല,എന്നാലും ഒരു വാടകവീട്ടില്‍.
കുടുമ്പം വലുതാണ്.ഏഴു പെണ്‍മക്കള്‍ രണ്ട് ആണുങ്ങളും.
ഭാര്യയുടെ പേര് സുര്‍ജഹാന്‍.
ആമിണികുട്ടി,ഖദീജ,ഉമ്മുസന്മാന്‍,റുമല,ബദര്‍നീസ,എന്നിവര്‍ പെണ്‍മക്കള്‍.അഹമ്മദ്കോയ,മൗഹമ്മദ് കോയ,എന്നിവര്‍ ആണ്‍മക്കള്‍.
എന്നാലും ഏഴ്പെണ്‍മക്കളേയും ഉസ്മ്മാന്‍ അച്ചാച്ഛന്‍ കെട്ടിച്ചയച്ചു.ആണ്‍മക്കളാണെങ്കില്‍ പെണ്ണ്കെട്ടി,കുട്ട്യോളും ആയി.
കച്ചവടം അന്നുംഇന്നും ഇതുതന്നേയായിരുന്നു.എന്നാലും ഓരോ ഇടത്തായിരിക്കും ഉന്തുവണ്ടിയും,അച്ചാച്ഛനും കച്ചവടം നടത്തിയിരുന്നത്.
കച്ചവടം വൈകുന്നേരം കഴിയും.അപ്പോള്‍ 500 മുതല്‍ 600 വരെ കാശ് കിട്ടും.എന്നാലും കുടുമ്പം ചെലവ് ആ ആദായവും കവിഞ്ഞൊഴുകും.
അച്ചാച്ഛന്‍ പഠിച്ചിട്ടില്ല.പഠിക്കാന്‍ പറ്റിയിട്ടില്ല.അപ്പൊ പാടത്ത് പോയി പണിയെടുക്കും,ഭാര്യ ഒമ്പതാം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട്.
എന്നാലും അച്ചാച്ഛന്‍ തന്റെ മക്കളെ പഠിപ്പിച്ചു.തന്നലാവുന്നതുവരെ.....
ഒരാള്‍ പത്താം ക്ലാസ്സ്വരെ ,ബാക്കിയെല്ലാവരും ഒമ്പതാം ക്ലാസ്സ് വരെ.
അച്ചാച്ഛന്റെ അച്ഛന്‍ മീരാസാഹിബ്,അമ്മ ബീപാത്തുമ്മ.
കടല വാങ്ങാന്‍ ദിവസവും ആളുകളുണ്ട്.ഞാനും ഇരുപത്രൂപക്ക കടല വാങ്ങി.നല്ല രുചി.
ഇന്നലേയും വാങ്ങിയിരുന്നു.ആ കടലയൊക്കെ കരിഞ്ഞിരുന്നു.എന്നാലും അതിനുമുണ്ടായിരുന്നു രുചി.
അതിനുകാരണം മണല് കിട്ടാത്തതാണത്രേ......
ഇപ്പോ എല്ലാ മണലും ഊറ്റികൊണ്ടുപോകുകയല്ലേ.....
എന്തുചെയ്യാനാ.
അച്ചാച്ഛനെ വിട്ട് ഞാന്‍ ദൂരേക്ക് പോയി.വീട്ടിലേക്കായിരുന്നു......
അപ്പോള്‍ കാറ്റ് നന്നായി ഊതി.ആ കാറ്റ് ഞങ്ങടെ എതിരയായി ഒഴുകി.ആ കാറ്റ് ജീവിതങ്ങളെ അക്കരെയെത്തിക്കുകയായിരുന്നു.
ആരും കാണാതെ വേഗത്തില്‍ ഇരുട്ടിലേക്ക് പൊകുന്ന ജീവിതങ്ങള്‍.
ആ ഇരുട്ടു യാത്രയും കുണ്ടുംകുഴിയും, നിറഞ്ഞ് ഒഴുകുന്നതായിരുന്നു.
ആ കടലിലൂടെ തോണിതുഴഞ്ഞ് കുറേ നിസ്സഹനായ മനുഷ്യര്‍.
നീന്തിനീന്തി വിശപ്പടങ്ങാത്ത കിണ്ണങ്ങള്‍.(പാത്രങ്ങള്‍)
എന്നാലും അവിടങ്ങളിലൂടെ സ്വപ്നമെന്ന കരിഞ്ഞ ''ഇലകള്‍'' പെയ്തുകൊണ്ടേയിരുന്നു.........
ഇരുട്ടില്‍ മറഞ്ഞ ആ സ്വപ്നങ്ങള്‍ എന്നാലും ആരും കണ്ടിരുന്നതേയില്ല......
കണ്ട കണ്ണുകള്‍ കാണാതെന്ന് നടിച്ചു.കാണാത്ത കണ്ണുകള്‍ കാണരുതെന്നും.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand