അതാണമ്മയുടെ ചിരി

''അമ്മ കരയാറില്ല.
കരഞ്ഞാല്‍ ഉണ്ണി കരയുമെന്നോര്‍ത്ത്'',
ഞാന്‍ മഴയത്ത് കളിച്ചിട്ടില്ല.
പനി പുറകിലുണ്ടാകും.
പാടത്തും പറമ്പിലുമൊക്കെ വെള്ളം നിറയുമ്പം ചാടിവീണ് മുങ്ങാം കൂളിയിട്ടിട്ടില്ല ഞാന്‍.എനിക്ക് നീന്താനുമറിയില്ല.
മഴയില്‍ കളിച്ചിട്ടില്ലെങ്കിലും,
മഴ കളിക്കുന്നത് എത്രയോ ഞാന്‍ കണ്ടിട്ടുണ്ട്.
മഴയെ ആസ്വദിക്കുമ്പോള്‍ മഴ ''അവളായി'' മാറും.
മഴയെ ഭയക്കുമ്പോള്‍ മഴ ''അവനായി'' മാറും,എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്.
പലപ്പോഴും മഴ അവനായിരുന്നു.അവനാണ് കളിക്കുക.
പകലിനെ രാത്രിയാക്കുന്നത് അവളും.
എന്തിരിന്നാലും അവളെ കളിക്കാന്‍ വിടില്ലല്ലോ....അതുകൊണ്ടായിരിക്കാം....
പകല്‍ മൗനതയിലും വെയില്‍ മൂഖതയിലുമായാല്‍ അത് മഴവരവാണ്.
മഴലോകം തികച്ചും വെത്യസ്ഥവുമാണ്.
മഴപെയ്ത് തോരും അപ്പോഴാണ് ''അമ്മ'' പിറവിയെടുക്കുക.എല്ലാം പിറവിയെടുക്കുന്നത് അമ്മയില്‍ നിന്നാണ്.എന്നാല്‍ ഇവിടം മഴപെയ്ത് തോര്‍ന്ന് മണ്ണില്‍ നിന്നും ''ഉറവ''യെടുക്കുന്നതാണമ്മ.
കുറേ അമ്മകള്‍ കൂടിചേര്‍ന്ന് പുഴയാകും,പുഴ കടലാകും.
അങ്ങനെ, എങ്ങനെ ചെറുതായാലും അമ്മ വലുതു തന്നെ.
പുറത്ത് മഴ തോര്‍ന്നിരിക്കുന്നു,നിശബ്ദമായ ഇടം.
അമ്മ ഒഴുകുന്നതുമാത്രം കേള്‍ക്കാം.
അത് താരാട്ടായിരിക്കും.
അമ്മ ഒഴുകുന്നിടമെല്ലാം ഉറങ്ങിയിരിക്കും,അതുകൊണ്ടാ അവിടെ ചവിട്ടുമ്പം താണുപൊകുന്നത്.
വീട്ടുമുറ്റത്തുകൂടെ അമ്മ ഒഴുകുമ്പം വീട്ടിലെ അമ്മക്ക് മുറ്റമടിക്കാന്‍ കുറച്ച് കഷ്ടമാ....
അത് മറ്റൊന്ന് കൂടി തരുന്നുണ്ട്.
വീട്ടിലായാലും മണ്ണിലായാലും വിണ്ണിലായാലും അമ്മ ഒഴുകികൊണ്ടേയിരിക്കും,മറ്റൊന്നും ഒഴുകാത്ത ദൂരമത്രയും സഞ്ചരിക്കും.
എന്നിട്ട് കുഞ്ഞോമനക്ക് നക്ഷത്രങ്ങള്‍ വാരി കൊണ്ടുവരും.
അതാണമ്മയുടെ ചിരി.
അമ്മ കരയാറില്ല.
കരഞ്ഞാല്‍ ഉണ്ണി കരയുമെന്നോര്‍ത്ത്,ചിരി പരത്തും.
എന്നാലുമമ്മ കരയുകയാ...ആരുമറിയാതെ......മനസ്സിലെ അടുക്കളപുരയുടെ ഒരു മൂലക്കലിരുന്ന് തേങ്ങുകയാ....
അത് തോ....രാ...മഴ.........

Comments