Michaël Dudok de Wit എഴുതി സംവിധാനം ചെയ്ത,''father and daughter'' എന്ന കുഞ്ഞുസിനിമ ഇന്ന് കണ്ടു.
കുഞ്ഞുസിനിമ എടുക്കുന്നതിന്റെ തത്രപ്പാടില്‍ എന്ത് ചെയ്യണമെന്നറിയാതെ വിശ്വപ്രഭ മാമന്‍ തന്നതാണി സിനിമ.
എന്തായാലും സുന്ദരം തന്നെ.
നിഴലുകള്‍ മാത്രം കാണത്തക്ക വിധം ഒരു അച്ഛനുംമകളും സൈക്കിള്‍ ചവിട്ടി ,വളവിലൊക്കെ മണിയടിച്ച് ഒരു തീരത്തെത്തി.
അച്ഛന്‍ മകളെ വിട്ട് തോണി തുഴഞ്ഞ് ദൂരേക്ക് പോകുകയായിരുന്നു അപ്പോള്‍.
അവസാനമായി ഒന്ന് കെട്ടിപ്പിടിച്ച് തോണി തുഴഞ്ഞ് തുഴഞ്ഞ് മാഞ്ഞുപോയി.
മുഖം കാണാത്ത ആ കുഞ്ഞുമുഖത്തിന്റെ ഉള്ള് നമുക്ക് കാണാം.
അവള്‍ ഒരോ കാലങ്ങളിലും ആ തീരത്ത് വന്നുകാത്തിരിക്കും.
വേനലായാലും,മഴയായാലും,മഞ്ഞായാലും അതൊരു പ്രശ്നമേയല്ല.
അവള്‍ അപ്പോഴും വളര്‍ന്നുകൊണ്ടേയിരുന്നു.
എല്ലായിടത്തും,അച്ഛന്റെ വേര്‍പാടിലും അവള്‍ക്ക് സൈക്കളായിരുന്നു കൂട്ട്.
അങ്ങനെയങ്ങനെ അവള്‍ വിവാഹിതയായി.
പിന്നീടൊക്കെ ഭര്‍ത്താവിന്റൊപ്പം കാത്തിരിക്കാന്‍ മറക്കാതെ അവിടേക്ക് വന്നിരുന്നു.
അച്ഛന്‍ വന്നതേയില്ല.
കടല്‍ ഒഴുകികൊണ്ടേയിരുന്നു.
അപ്പോഴും കാലത്തിന്റെ ചക്രം കറങ്ങികൊണ്ടുമിരുന്നു.
കൂട്ട്യോളായിട്ടും,വാര്‍ദ്ധക്ക്യത്തിലെത്തിയിട്ടും അവള്‍ക്ക് ഒന്നും മറക്കാന്‍ കഴിഞ്ഞില്ല.
പെട്ടെന്ന് തന്നെ വാര്ദ്ധക്ക്യത്തിന്റെ അവസാന പടി കടന്നെത്തി.
കടല്‍ എന്നാല്‍ അപ്പോള്‍ വറ്റിയിരിക്കുന്നു.
ചെടികള്‍ മുളച്ചിരിക്കുന്നു.അവള്‍ അതിലൂടെ യാത്രയായി.
അവസാനം ഒരിടമെത്തി.
അവിടെ തകര്‍ന്ന ഒരു വഞ്ചികിടപ്പുണ്ടായിരുന്നു.
അന്നച്ഛനെ അവസാനമായി വച്ച് കാണുമ്പം ഈ വഞ്ചിയുമുണ്ടായിരുന്നു.
അവള്‍ മുന്നോട്ട് നോക്കി.
മുന്നോട്ട് തന്നെ ഓടുകയും ചെയ്തു.
അവള്‍ കാലത്തിലേക്ക് തിരിച്ചോടുകയായിരുന്നു.
ചെറുതായി,ചെറുതായി അവള്‍ അന്നത്തെ പോലെ ഓടിനടക്കുന്ന കുഞ്ഞു കുട്ടിയായി.
അച്ഛന്‍ അതാ,
സൂര്യന്‍ മറയും നേരം,
തന്നെ കാത്തിരിക്കുന്നു.
അങ്ങനെ അച്ഛനും മകളും,
അന്നവസാനമായി വാരിപുണര്‍ന്നെങ്കില്‍ കാത്തിരിപ്പിന് ശേഷം ഒന്നാദ്യമായി ഇന്ന് വാരിപുണര്‍ന്നു.
അപ്പോള്‍ നിറഞ്ഞൊഴുകിയത് സ്നേഹത്തിന്റെ കടലായിരുന്നു.
കാലത്തിന്റെ തിരിഞ്ഞോട്ടത്തിനിടയില്‍.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand