ക്ലാസ്സ് ''കണക്കാ''യിരുന്നു.
ആദ്യമൊക്കെ പേടിപ്പിച്ചിരുന്ന വിഷയം.
മാഷ് ക്ലാസ്സ് ഒന്നും എടുത്തില്ല.
അവര്‍ നാളെ പോകുകയാ.
കാരണമുണ്ട്.
പഠിപ്പിക്കല്‍ പഠിക്കാന്‍ വന്നവരാണവര്‍.
നിറഞ്ഞ ക്ലാസ്സ് തന്നേയായിരുന്നു.ഇതുവരെ.
പോകുന്ന വിഷമം മനസ്സിലടക്കാന്‍ മധുരമേറിയ ലഡു സമ്മാനമായി തന്നു.
രുചിയോടെ തന്നെ കഴിച്ചു.
പിന്നെ ഇത്രയും ദിവസത്തെ ക്ലാസ്സിന്റെ ഒരഭിപ്പ്രായവും എഴുതികൊടുത്തു.
പെട്ടെന്നായിരുന്നു ഒന്ന് സംഭവിച്ചത്.
ക്ലാസ്സിലേക്ക് കയറുന്നതിന് അനുവാദം കൂടി ചോദിക്കാതെ ഒരതിഥി എത്തി.
ഇഴഞ്ഞ് ഇഴഞ്ഞ് വായില്‍ ഇരയുമായെത്തിയ പാമ്പ് തന്നേയായിരുന്നു അത്.
അവിടെ നിന്നേ ഭീതി പരത്തിയാണ് ആള് വന്നത്.
എല്ലാവരും കുറേ നേരത്തേക്ക് നിലവിളി കൂട്ടി.ഞാനും അവരുടെയിടയിലുണ്ടായിരുന്നു.
പിന്നെ ചാടികേറ്റം ബെഞ്ചിന്റെ മോളിലേക്ക്.
പാമ്പന്‍ ശരിക്കും പേടിച്ചു.
പേടിച്ചുകൊണ്ടിരുന്ന കുട്ടികളേ നോക്കി.
എന്നത്തേയും അതിന്റെ വിഥി പോലെ പാമ്പനെ അങ്ങനെ കൊല്ലാന്‍ തീരുമാനിച്ചു.
പാവം അത് ഒരു മൂലയില്‍ അഭയം പ്രാഭിച്ചിരുന്നു.
ഒരു വടിയെടുത്തു,തലക്കൊന്ന് കൊടുത്തു.
ഒടുവില്‍, പാമ്പന്‍ മരിച്ചു.
വായിലെ ഇര ചത്തിട്ടുണ്ടായിരുന്നു.
എന്നാലോ, ഇര പിടിച്ചവനും അന്നേരം ഇരയാവുകയായിരുന്നു.
മനുഷ്യന്റെ ആര്‍ത്തിക്കുമുന്നിലല്ല. ഭയത്തിനുമുന്നില്‍.
ഒരു കുഞ്ഞന്‍ ഇല്ലാതായപ്പോഴായിരുന്നു,വലിയ ബഹളം ഉണ്ടായതും,
പിന്നെ ഇല്ലാതായതും....
മരിച്ചതില്‍ പുലയര്‍പ്പിക്കാന്‍ അതിനാരുമില്ല.
എന്നിട്ടും പാമ്പനെ സംസ്കരിച്ചില്ലേ.....
പൂജയില്ല,വഴിപാടില്ല,പിന്നെ സന്തോഷവുമില്ല.
ഇല കിളിര്‍ത്തു കരിഞ്ഞതുപോലെ തന്നെ, പാമ്പിനേപോലുള്ള നിസ്സഹായരുടെ ജീവിതം,
പിന്നെ തെരുവിലെ മനുഷ്യര്‍ തന്നേയായ,ഭിക്ഷക്കാരുടേയും.........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand