കുറേ നാളുകളുടെ നേരിയ ഇടവേളകള്‍ക്ക് ശേഷമാണ് കൊച്ചുസിനിമ എടുക്കുന്നിടയില്‍ ഒന്ന് കൂട്ടായി കളിച്ചത്.
അന്ന് തന്നേയായിരുന്നു സന്തോഷവും നിഴലായി ഉദിച്ചത്.കളിക്കുന്നിടയില്‍ കൂട്ടത്തില്‍ ചെറിയവനെ (പേര് മണി)കളിക്ക് കൂട്ടാതായി.
ചുറ്റും ലഹളയായിരിക്കുമ്പോള്‍ തന്നെ മണിക്ക് എല്ലാം നിശബ്ദമായിരുന്നു,. 
കളിയില്‍ മുഴുകിയപ്പോഴും അറിയാതെ ഞാന്‍ അങ്ങോട്ടൊന്ന് നോക്കിപ്പോയി.
നിശബ്ദത തന്നെ.പിന്നീടവന്‍ വിരല്‍ ഉറിഞ്ചാന്‍ തുടങ്ങി.
പറഞ്ഞുവന്നത് ഇങ്ങനെയാണെങ്കിലും മറ്റൊന്ന് കൂടി പറയാനുണ്ട്.പത്രത്തിന് ഭീകരമുഖമായിരുന്നു ഇന്നലെ.കാരണം അവിടെ ഒരു കടുവയുടെ മുഖമായിരുന്നു ഉണ്ടായിരുന്നത്.വെറും കടുവയല്ല ഇരുപത്കാരനെ കടിച്ചുകീറിയ കടുവ.
സത്യത്തില്‍ എന്താണവിടെ സംഭവിച്ചത്.
കടുവയെ ഫോട്ടോയെടുക്കാന്‍ മതില്‍ ചാടി കടന്നത് കടുവയെന്ന മരണത്തിലേക്കായിരുന്നു.
അപ്പോഴും ചില നാഴികകള്‍ മരണം ആ ഏട്ടന് കൊടുത്തിരുന്നു.നിശബ്ദതയുടെ ചില നാഴികകള്‍.
തന്നെത്താന്‍ തിളങ്ങാനാവാതെ ഒന്ന് തിളങ്ങാന്‍ ശ്രമിച്ച വലിയ തെറ്റാണവിടെ ഉരുത്തിരിയുന്നത്. അത് സാഹചര്യംകൊണ്ട് മാത്രം.
ആരും തന്നെ കാണാതാകുമ്പോള്‍ ഒന്ന് എല്ലാവരും തന്നെ കാണണമെന്ന് എതു മനുഷ്യനും തോന്നുന്ന ഒന്ന് മാത്രമാണിത്.
ചിലപ്പോള്‍ അപകടകാരിയാകുന്ന ഒന്നും ഇതുതന്നെ.
ചിലപ്പോള്‍ വലിയ വലിയ തിളക്കങ്ങളുടെ പ്രകാശം പരക്കുന്നതുകൊണ്ടാവാം, ഇനിയും വളരുവാനിരിക്കുന്ന കുഞ്ഞു തിളക്കങ്ങള്‍ കാണാതെപോകുന്നത്.
അന്നെന്നോ മനുഷ്യന്‍ പ്രകൃതി നിയമങ്ങള്‍ തട്ടിമാറ്റി വന്നപ്പോള്‍ തുടങ്ങിയതാവാമിത്.
വിളകൂടുമ്പോള്‍ കളയുംകൂടും,കളകൂടുമ്പോള്‍ വിളകുറയും,എന്നാല്‍ വിളകുറയുമ്പോള്‍ കളയും കുറയും.
ഒരിക്കലും മാറരുതാത്ത പ്രകൃതി നിയമമാണിത്.
എന്നാല്‍ ഇന്ന് മാറുന്നതും ഇതുതന്നെ
കളിക്കിടയില്‍ മണിയെ ഒറ്റപ്പെടുത്തിയപ്പോള്‍ അവന്‍ ചെറുതായതുകൊണ്ട് ഒന്നും ചെയ്യാനായില്ല.
എന്നാല്‍ പ്രകൃതിയെ ഒറ്റപ്പെടുത്തുമ്പോള്‍ മനുഷ്യന്‍ എത്രതന്നെ ഉയര്‍ന്നാലും അതിനേക്കാളും ഉയരത്തിലും,ശക്തിയിലും പ്രകൃതി തന്നെ അത് വീണ്ടെത്തോളും..കാരണം പ്രകൃതി നമ്മളേക്കാള്‍ വലുതാണ്.
ഇനി പ്രകൃതി കാത്തിരിക്കില്ല.എന്നാല്‍ നമുക്ക് മുമ്പോട്ട് പോകാന്‍ സമയമേറെയുണ്ട്.
കരയുന്നെങ്കില്‍ ഇപ്പോള്‍ തന്നെ കരയുക,ചിരിക്കുന്നെങ്കില്‍ ഇപ്പോള്‍ തന്നെ ചിരിക്കുക.അല്ലെങ്കില്‍ മുമ്പോട്ട് പോകുന്നതിന്റെ
കുത്തൊഴുക്കിന്റെ മറവിയില്‍ എല്ലാ മറന്നേക്കാം.
എന്നാല്‍ ഒന്നുണ്ട്.പ്രകൃതിയേ കാത്തിരിക്കാതേയുള്ളു.
എന്നാല്‍ നമുക്ക് കാത്തിരിക്കാം...
നമ്മുടേതന്നെ മഹാ നാശത്തിനായി.
നമുക്ക് മുമ്പേ പോയ യുഗങ്ങളേ നാം പേരിട്ട് വിളിച്ചതുപോലെ
നമ്മുടെ മഹാ നാശത്തെ പേരിട്ട് വിളിക്കാന്‍ അവകാശം കൂടിയുള്ളത് അടുത്ത വംശത്തിന് മാത്രമാണ്.
അത് മനുഷ്യവംശമാകണമെന്നില്ല.
വരുന്നതൊന്നും വഴിയില്‍ തങ്ങില്ലല്ലോ..........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand