സ്ക്കൂള്‍ വിട്ട് വീട്ടിലേക്ക് ചെല്ലുകയാണ്.
വൈകുന്നേരം തന്നെ...
വഴിയോരങ്ങളിലൂടെ നടക്കുമ്പം,
മഴ അടുക്കുന്നുണ്ടായിരുന്നു.
ആ നേരമൊക്കേയും മനുഷ്യര്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു....
വിശേഷം ചോദിക്കുന്ന ചിരി.
ഓരോരുത്തരും ചിരിച്ചു.
എന്നാല്‍ അതിലേറെ എനിക്ക് സന്തോഷം തന്നത് ടൈയ്യും,കോട്ടുമിട്ട ഉള്ള് പച്ചയായ ബസ്സിലൂടെ കടന്നുപോകുന്ന ഉണ്ണികളേയും,
പിന്നെ തെരുവുതെണ്ടികള്‍ എന്ന് പറഞ്ഞ് ആട്ടിയോടിക്കുന്ന നായാടികളുടേയും ചിരിയായിരുന്നു.
അവരെ എനിക്ക് അറിയുകയേയില്ല.
എന്നാലും സ്നേഹത്തിന്റേയും,ദാരിദ്ര്യത്തിന്റേയും,കുട്ടിത്വത്തിന്റേയുമൊക്കെ,
വാറാമാലകള്‍ ആ തുറന്ന ജനലുകളില്‍ പറ്റിപിടിച്ചിട്ടുണ്ടായിരുന്നു.
അത്,
ആരും കാണാതെപോയതുകൊണ്ടാവാം....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand