വെയിലിന്റെ ക്ഷീണം പരക്കെ പരന്ന്,പരീക്ഷയെഴുതി കഴിഞ്ഞനേരം ഞാന്‍
വീട്ടിലെത്തി.
അപ്പൊഴുണ്ട്...., ആ ക്ഷീണങ്ങളെയൊക്കെ അപ്പൂപ്പന്‍ താടികളെയെല്‍പ്പിച്ച് ഒരു സംഭവം നടന്നത്.
വീട്ടിലെ തള്ളായാടായ ആയിഷു പ്രസവിച്ചു.
ഇപ്രാവശ്യവും രണ്ട് കുട്ട്യോളുണ്ട്.
രണ്ടും പെണ്ണുങ്ങളാ.....
നല്ല ഊക്കത്തി(ആര്യോഗ്യമുള്ള) പെണ്ണുങ്ങള്‍.
പേരുമിട്ടു.....ഒരാള്‍ക്ക് നല്ല നാടന്‍ പേരും,മറ്റൊരാള്‍ക്ക് തനി ഇംഗ്ലീഷ് പേരും.
കല്ല്യാണിയാണാ നാടത്തി,ആവള്‍ക്ക് ചാരനിറത്തില്‍ വെള്ളപുള്ളികളാണുള്ളത്.
ഇംഗ്ലീഷുകാരിയാണ് ഇസബെല്ല....അവള്‍ക്ക് കറുപ്പില്‍ ചാരപുള്ളികളാണുള്ളത്.
പുതിയതായി ജനിച്ച നായകുട്ട്യോള്‍ക്കും ഇപ്പോള്‍ കൂട്ടുകാരായി.
എന്നാലും നായകുട്ടികളൊന്നും ഇതുവരെയായി ഓടിനടക്കാന്‍ തുടങ്ങിയിട്ടില്ല.
എന്തിന് കണ്ണുപോലും തുറന്നിട്ടില്ല.
എന്നാല്‍ കല്യാണിയും,ഇസബെല്ലയും, മുറ്റത്തുകൂടെ ഓടിചാടി കളിക്കാന്‍ തുടങ്ങി.
രണ്ടുപേര്‍ക്കും മാവുമുത്തച്ഛനും,മുത്തശ്ശിയും മധുരം തരാനില്ലാത്തതുകൊണ്ട് രണ്ട് കണ്ണിമാങ്ങകളാണ് കൊടുത്തിട്ടുള്ളത്.മാമ്പഴകാലമാണല്ലോ...എന്തായാലും മാമ്പഴം ഉടനെയെത്തും. ....
രണ്ടാളും ആ കണ്ണിമാങ്ങയും നുണഞ്ഞ് നുണഞ്ഞ് വീണ്ടുമൊരു ചാട്ടം, വീണ്ടുമൊരു ഓട്ടം....
എന്തായാലും കുട്ടിക്കാലം തന്നെ.....
അപ്പോഴാണ് കുട്ട്യോളെ തിരക്കി,ആയിഷൂന്റെ വിളി വന്നത്.
അവര്‍ ഒരൊറ്റയോട്ടം,അമ്മേടടുത്തേക്ക്,...
എന്നിട്ട് പാലുംകുടിച്ച് ഒരുറക്കവും...
അപ്പോഴേക്കും രാത്രിയായികഴിഞ്ഞിരുന്നു...
എല്ലാ ജനനത്തിലും ഇവിടംവിട്ടപോയവര്‍ ആഹ്ലാദിക്കുന്നതിന്റെ ചിഹ്നമായി അതാ വീണ്ടുമൊരുകൂട്ടം
പച്ചില നാമ്പുകള്‍ വിടര്‍ന്നിരിക്കുന്നു.
അവരും ജനിച്ചതേയുള്ളൂ....
രാത്രികാറ്റിന്റെ ആഴത്തില്‍ തെളിഞ്ഞ് തെളിഞ്ഞ് വന്ന നക്ഷത്രങ്ങള്‍ അവയ്ക്ക് വെളിച്ചമേകി..
ആ വെളിച്ചംതന്നെ നാമ്പുകളെ താരാട്ടുപാടിയുറക്കി..
ആമ്പിളിമാമനാണ് ചോറുകൊടുത്തത്.
അവരുറങ്ങി.
ഞാനും നാളെ കരിയുമെന്നോര്‍ത്തല്ല,
ഞാനുമൊരുനാളുമൊരുജീവിയുടെ വിശപ്പടക്കുമെന്നോര്‍ത്ത്.
എന്നിലും ഒരു പുഷ്പമുണ്ടാകുമെന്നോര്‍ത്ത്.
അത് കായ്ക്കുെമന്നോര്‍ത്ത്.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand