".വരവേറ്റത് മഴയായിരുന്നു.ചായങ്ങളുള്ള മഴ,പട്ടുടുപ്പിട്ട് ചാഞ്ചാടുന്ന മഴ."
ഒരു വൈകുന്നേരത്തിലായിരുന്നു മാഷ് വിളിച്ചത്.ഫോണത് എന്നിലേക്ക് തന്നു.നാളെയൊരു ക്യാമ്പുണ്ട്.കുഴല്‍ മന്ദത്തായിരുന്നു.ഒരു പോസ്റ്റര്‍ ക്യാമ്പ്.
കുട്ടികളെകൊണ്ട് വരപ്പിക്കാനാണ്.
അതിന് പ്രചോദനമാകാന്‍ ഞാനും വരക്കുന്നുണ്ട്.എന്നാണ് മാഷ് പറഞ്ഞത്.സന്തോഷത്തോടെ ഫോണ്‍ വച്ചു.ഞായാറാഴ്ചയാണ് പരിപാടി.വൈകാതെതന്നെ ആ ദിവസം ഓടിയെത്തി.ഇന്നലെ അടുത്താഴ്ചയാണ് മാസമാണ് എന്ന് പറഞ്ഞ ദിവസമാ,ഇന്ന് നാളെയായത്.
ആ ദിവസംതന്നെയായിരുന്നു രാത്രി കളിയുള്ളതും.
ക്യാമ്പിന്റെ ദിവസമെത്തി.രാവിലെതന്നെ നല്ല മഴ.ഇറങ്ങാന്‍ നേരം മഴ നിന്നു.ആലത്തൂരില്‍, മാഷെത്താന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.നേരെ അങ്ങോട്ട്.
കുറച്ച് നേരം അവിടെ നിന്നു.പെട്ടെന്ന് ബസ്സ് ചീറി പാഞ്ഞ് കടന്നുപോയി.ആ...ആതാ മാഷ് വന്നു.
അപ്പോഴേക്കും കുഴല്‍മന്ദം ബസ്സ് വന്നു.അച്ഛന് റ്റാറ്റാ...കൊടുത്ത് ബസ്സിലിരുന്നു.ഞാനിപ്പം പഴയപോലെയല്ല.ബസ്സില്‍ പോകുമ്പം ഛര്‍ദിക്കാറില്ല.
അങ്ങനെ സ്ഥലമെത്തി.കുറച്ച് നടന്നു.സ്ക്കൂളെത്തി.അവിടെയൊരു പരിപാടി നടക്കുന്നു എന്ന് പോലും അറിയില്ല.വര്‍ണകടലാസ്സുകളില്ല,ചായങ്ങളില്ല,
പട്ടുടുപ്പില്ല.പച്ചയായ സക്കൂളുമാത്രം.വരവേറ്റത് മഴയായിരുന്നു.ചായങ്ങളുള്ള മഴ,പട്ടുടുപ്പിട്ട് ചാഞ്ചാടുന്ന മഴ.
അങ്ങനെ ക്ലാസ്സിലേക്ക് കയറി.പഠിപ്പിന്റെ കണ്ണുരുട്ടല്‍ ഇല്ലാത്ത തെളിഞ്ഞ സ്ഥലം....
ആദ്യം തന്നെ ചിത്രം വരകൊണ്ട ഉദ്ഘാടനം തീര്‍ത്തു.പിന്നെ കുട്ടികള്‍ക്കെല്ലാം വിഷയവും കൊടുത്തു.അവര്‍ പോസ്റര്‍ തയ്യാറാക്കാന്‍ തുടങ്ങി.
ഞാനും.എനിക്ക് വേണ്ട ചായങ്ങളൊക്കെ മാഷ് വാങ്ങി തന്നു.മാഷ് അവിടെ എഴുത്ത് പോസ്ററും തയ്യാറാക്കി കൊണ്ടിരുന്നു.എന്നാലും നിശബ്ദതയല്ല.
കളി ചിരിയുെടെമേളം.മിണ്ടാതിരിക്കട...എന്ന് പറയാന്‍ ആരുമില്ല.
ഉച്ചക്ക് ദോശയാണ് കഴിക്കാന്‍പിന്നെ സാമ്പാറും ചട്ണിയുമൊക്കെ ദോശേടെ കൂട്ടുകാരാണ്..
എന്നിട്ടും പോസ്റ്റര്‍ നിര്‍മാണം തീര്‍ന്നില്ല.വൈകുന്നേരമായി കഴിയുമ്പം......
ചായങ്ങള്‍ ബാക്കിയായി.അത് ഞാനെടുത്തു.അല്ല.മാഷ് തന്നു.പിന്നെ എല്ലാവരോടും റ്റാറ്റാ കൊടുത്തു.അവര്‍ എനിക്കും എന്റെ കീശയിലേക്കിട്ടുതന്നു.നാളേ സ്ക്കൂളുണ്ട് എന്ന് കരുതി വിഷമിച്ച്,വിഷമിച്ച്,ഇടക്ക് ചിരിച്ച് വീടെത്തി.
മുമ്പറത്ത് തന്നെ സൂസി എന്ന പട്ടിയുണ്ട്.അവിടെയവിടെയായി മേഞ്ഞ് നടക്കുന്ന ആടുകളും കൂടെയുണ്ട്.....
രാത്രിയായി..... എനിക്കെന്നിട്ടും പകലാണ്. വരയുടെ പകൽ

Comments

Popular posts from this blog

2016 wikipedia indian conference, chandikhand