''എന്നിട്ടും ആരൊക്കെയോ പറഞ്ഞു.
അവിടെയൊരു മരമുണ്ടായിരുന്നു''.
അന്ന് ഞാന്‍ ആദ്യമായി ആകാശം കണ്ടപ്പോള്‍ പക്ഷികള്‍ വലുതായിരുന്നു.ഉയരത്തില്‍ നെടുവീര്‍പ്പിട്ടു പറക്കുന്നു.
മഴ അമ്മയായിരുന്നു.നക്ഷത്രങ്ങള്‍
വെളിച്ചമായിരുന്നു.പുല്ലുകള്‍ എന്നെ കളിയാക്കിയുമിരുന്നു.എത്രയോ ഞാന്‍ കരഞ്ഞിരിക്കുന്നു.സന്തോഷിച്ചിരിക്കുന്നു.
ഒരിക്കല്‍ ഞാനും വളരാന്‍ തുടങ്ങി.എന്തൊക്കെയോ ചീറി പായുന്നുണ്ടായിരുന്നു.അതിനേക്കാള്‍ വേഗത്തില്‍ മനുഷ്യരും.പിന്നീട് ഞാന്‍ മാനം മുട്ടെ വളര്‍ന്നപ്പോ.....ആകാശത്തെ തൊട്ടതുപോലെ തോന്നി.പക്ഷികള്‍ ചെറുതായി.നെടുവീര്‍പ്പിടാന്‍ എന്നില്‍ കൂടുകൂട്ടി താമസിച്ചു.അപ്പോഴും അമ്മ മഴയായുണ്ട്,വെളിച്ചമായി നക്ഷത്രങ്ങളുമുണ്ട്.
അന്നെന്നെ കളിയാക്കിയ പുല്ലുകള്‍ ഇന്ന് മോളോട്ട് നോക്കി നിക്കുന്നു.അപ്പോള്‍ തൊട്ട് കരഞ്ഞിട്ടില്ല,സന്തോഷം മാത്രം.ചീറി പായുന്ന മനുഷ്യരും ഒന്നെന്നെ നോക്കാന്‍ തുടങ്ങി.അമ്പരക്കാന്‍ തുടങ്ങി.എന്റെ കായകള്‍ കൊണ്ട് എത്രയോ പേര്‍ വിശപ്പടക്കി......
വീണ്ടുമൊരിക്കല്‍ ഒരുമാറ്റം എന്നില്‍ വന്നു.ഇലയൊന്നുമില്ല.കായകളുമില്ല.പക്ഷികള്‍ നെടുവീര്‍പ്പിടാന്‍ എന്നിലേക്ക് പറക്കുന്നില്ല.അമ്മയുണ്ട്
അമ്മമാത്രം.
അന്ന് ഞാന്‍ ചെറുതായിരുന്നു.ഇന്ന് വലുതൊന്നുമല്ല....
അപ്പുറത്ത് പുഴയുണ്ട്.കണ്ണാടിപോലെ ഞാനതിലേക്കൊന്ന് നോക്കി.
ഞാന്‍ ചെറുതാകുകയായിരുന്നു.ആരുമറിയാതെ.
ഒന്നിലും അടയാളമാകാതെ കരിഞ്ഞുണങ്ങിയ പൂവുപോലെ കരിഞ്ഞുതീര്‍ന്നു.
എന്നിട്ടും ആരൊക്കെയോ പറഞ്ഞു.
അവിടെയൊരു മരമുണ്ടായിരുന്നു.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand