ആടുകള്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്.''വീടും''.
കാറ്റിളകുന്നില്ല,പൂക്കള്‍ വിരിയുന്നില്ല,വെളിച്ചമില്ല,വിളക്കില്ല.
വെള്ളച്ചിയച്ഛമ്മയുടെ വീടാണത്.
കോച്ചി എന്ന് അമ്മയുടെ പേര്, പഴനി എന്ന് അച്ഛനും.ഒറ്റമോളാണ്.എന്നാലും ആരാന്റെ വീട്ടില്‍ വളര്‍ന്നു.അമ്മയുടെ അനിയത്തിയുടെ വീട്ടില്‍ കുട്ടിയെ നോക്കലാണ് പണി.തല്ലുകൊള്ളാത്ത ദിവസങ്ങളില്ല,കരയാത്ത ദിനങ്ങളില്ല.ഒറ്റമോളാണെങ്കിലും ഒരനിയത്തിയുണ്ടായിരുന്നു.ഏഴാം വയസ്സില്‍
എന്നാലും അവള്‍ യാത്രയായി.പതിനെട്ടാം വയസ്സില്‍ കല്ല്യാണം കഴിച്ച് ഇപ്പോ ഇവിടേക്കെത്തി.പക്ഷെ ദുരിതങ്ങള്‍ പിന്നാലേയുണ്ട്.
ബുദ്ധിവളര്‍ച്ചയില്ലാത്ത മകനോടൊപ്പം ''മദര്‍തെരേസ കഴുകിവൃത്തിയാക്കിയ രോഗം'' ബാധിച്ച് അച്ഛനും ആ വിട്ടിലുണ്ട്.അതുകൊണ്ട്തന്നെ അച്ഛന്റെ കൈ വിരലുകള്‍ മുറിച്ച് നീക്കപ്പെട്ടു.
ആട് മേച്ച് കുടുമ്പം പുലര്‍ത്താന്‍ ഈ അമ്പത്തഞ്ച്കാരി അച്ഛമ്മമാത്രം.പത്ത് മണിക്ക് മേക്കാന്‍ തുടങ്ങും.മൂന്നുമണിക്ക് കൊണ്ടുവരും.
ജീവിതം എണ്ണുകയാണെങ്കില്‍ ആ കറുത്ത കടലാസ്സുകളില്‍ സന്തോഷം കണ്ടിരിക്കില്ല.അച്ഛമ്മ പറഞ്ഞത്''സന്തോഷം ഞങ്ങള്‍ക്ക് ദൈവം തന്നിട്ടില്ല.
സങ്കടങ്ങള്‍ ഇഷ്ടംപോലെയുണ്ട്.ജിവിക്കണോ മരിക്കണോ എന്ന ചോദ്യത്തിന് മുന്നില്‍ തിരിയണയാറായി ആ കു
ടുമ്പം.ആരു അതുവഴി പോകാറില്ല,തിരിഞ്ഞുനോക്കാറുപോലുമില്ല.''നോവിക്കാത്തവര്‍ എന്നാലും നോവിക്കപ്പെട്ടവര്‍''.
അച്ഛമ്മയുടെ മോന് ഇരുപത്തിരണ്ടുവയസ്സായി.എന്റെ ഏട്ടനേക്കാള്‍ പ്രായമുണ്ട്.എന്നാലും തെളിഞ്ഞമനസ്സോടെയുള്ള ഒരു അമ്മക്ക് മകന്‍.
ദിവസവും ചികിത്സ.ഏതാശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാല്‍ അങ്ങോട്ട് പോകണം.
'കിണ്ണത്തില്‍ ചോറുബാക്കിയുണ്ട് അച്ഛന്‍ ആ മകനോട് പറഞ്ഞു.
മോനെ പോയി ചോറുണ്ണ്.
ഹൃദയത്തില്‍ ദ്വാരമേന്തിയ,
മറ്റുള്ളവര്‍ക്ക ഹീനനായ
മകന്‍ പറഞ്ഞു'.
''അമ്മ ഉണ്ടില്ലല്ലോ''.......
വീടെപ്പോഴുമിരുട്ടാണ്.പണ്ട് പഞ്ചായത്ത് തന്ന വീടാണത്.മുപ്പത്തിരണ്ടുരൂപക്ക് കേറ്റിയ വീട്.ഒപ്പം നാലുചാക്കരിയും തന്നു.പണിക്കാര്‍ക്ക് കൂലിയായി അരിയാണ് കൊടുത്തത്.കൊടുക്കാന്‍ പണമില്ലായിരുന്നു.
ആശുപത്രിക്ക് പോകാന്‍ നിക്കുകയാണച്ഛമ്മ.തലവേദന മാറുന്നതേയില്ല.
നിശ്ദമായി അവിടെ നിന്ന് യാത്ര തിരിക്കുമ്പോള്‍.
പാലത്തിലൂടെ പുഴനിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.അച്ഛമ്മയുടെ കണ്ണുനീരും അങ്ങനെതന്നെ.........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand