ഒരിടത്ത് ഒരു കൊലയാളിയുണ്ടായിരുന്നു,
മറ്റൊരിടത്ത് ഒരു എഴുത്താളിയും.
കൊലയാളി പലരേയും തന്റെ കത്തിയുടെ മൂര്‍ച്ചക്ക് തേപ്പാക്കി.എഴുത്താളിയും അങ്ങനെതന്നെ.
കത്തി തേഞ്ഞ് തേഞ്ഞ് നല്ല മൂര്‍ച്ചയായി.മുനകൊമ്പില്‍ ഒരു കടല്‍ തളംകെട്ടിനില്‍പ്പുണ്ടായിരുന്നു
അങ്ങനെയൊരിക്കല്‍ രണ്ടുപേരും ഉറ്റ ചങ്ങാതിയായി.രണ്ട് മൂര്‍ച്ചയുള്ള കത്തിയുള്ളവര്‍.
പുല്ലിനെ കാര്‍ന്നുതിന്നുന്ന പശുവിനെ കെട്ടിയിട്ട പാത വക്കിലൂടെ അവര്‍ നടന്നു.
നടന്നുനടന്നവര്‍ അവസാനമെത്തി.
അവിടെ വലിയൊരു മരം നില്‍പ്പുണ്ടായിരുന്നു.
കൊലയാളി തന്റെ കത്തിയെടുത്ത്,ഒന്ന് ആഞ്ഞ് കുടഞ്ഞു.
രാത്രിപോലും ഒന്ന് വിറങ്ങലിച്ചുപോയി.എന്നാലും മരമവിടെ മാമ്പഴം ചുമന്നു നിന്നു.
അടുത്ത ഊഴം എഴുത്താളിയുടേതായിരുന്നു.
എഴുത്താളി തന്റെ കത്തിയെടുത്ത്,ഒന്ന് ആഞ്ഞുകുടഞ്ഞു,
നക്ഷത്രങ്ങള്‍ അന്ന് കൂടുതല്‍ തിളങ്ങി.
എന്നാലും മരമവിടെ മാമ്പഴം ചുമന്നു നിന്നു,
അതിലെ ഒരു മാമ്പഴം താഴേക്ക് വീണു.
എഴുത്താളിയുടെ ''പേന''യെന്ന
ആ കത്തി ''കടലാസ്സ്'' എന്ന മരത്തില്‍ ഒരക്ഷരമെഴുതിഎന്നുമാത്രം....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand