വലിയമ്മ വന്നു
വലിയൊരാശ്വാസം
പനിയുടെ അഞ്ചാം നാളിന് ശൗര്യം കുറച്ച് കുറഞ്ഞിട്ടുണ്ട്.
അമ്മ ഒന്ന് പുറത്തിറങ്ങി.
അച്ഛന്‍ഒരാഴ്ച്ചത്തെ കിടപ്പിന് ശേഷം ആപ്പീസില്‍ പോയി.
ഏട്ടന്‍ ടീവി കാണാന്‍ എണീച്ചിട്ടുണ്ട്.ഒന്ന് മാറിയാ മതിയായിരുന്നു.
ഇപ്പോഴൊന്നും അച്ഛന്‍ ഏട്ടനെ ചീത്ത പറയാറില്ല.പത്താം ക്ലാസ്സില്‍ ''കഷ്ടി''!എങ്കിലെന്ത് അച്ഛനും ഞാനു,അമ്മയും പനിപിടിച്ച് കിടന്നപ്പോള്‍ വീട്ടമ്മയായിരുന്നത് ഏട്ടനായിരുന്നു.രുചിയുള്ള ഭക്ഷണം വെച്ചു വിളമ്പി തന്നു.അച്ഛമ്മ വെച്ചതുപോലെയുണ്ടെന്ന് അച്ഛന്‍ പറഞ്ഞു.
പിന്നെയുള്ള ഒരു കമന്റ് അതിന് രുചികൂട്ടി.വിശ്വപ്രഭമാമന്റെ കമന്റായിരുന്നു അത്.''നാല് ബെഞ്ച് നിയമം''.
പഠിച്ചില്ലെങ്കിലെന്ത് നല്ലൊരു പൗരനായില്ലേ......അച്ഛന്‍ ചീത്ത പറയാത്തത് പ്രധാന മന്ത്രി ആകാനൊന്നുമല്ല.''നാല് ബെഞ്ച് നിയമം
അച്ഛന്റെ മുഖത്തിനു മുമ്പില്‍ ബെഞ്ചിട്ടിരുന്നപ്പോള്‍,കള വിളയാണെന്ന് മനസ്സിലായതായിരിക്കാം''.
ഇത് വായിച്ച ആരെങ്കിലും/അച്ഛനമ്മമാര്‍ ഇനിയെങ്കിലും മക്കളെ ചീത്ത പറയാതിരുന്നുകൂടേ.....
എന്നാലും ആ ബെഞ്ചിന് ഇത്രയധികം കാലുറപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചതേയില്ല.......
താഴേ വിശ്വപ്രഭമാമന്റെ നാല് ബെഞ്ച് നിയമം എടുത്തിടുന്നു...
Viswa Prabha 'നാലു ബെഞ്ചു നിയമം' കേട്ടിട്ടില്ലേ അഭിജിത്തേ?
ഒന്നാം ബെഞ്ചിലിരിക്കുന്നവർ അസാദ്ധ്യ 'പഠിപ്പിസ്റ്റു'കളാണു്. ക്ലാസ്സിലെടുക്കുന്ന എല്ലാ പാഠവും അതും കൂടാതെ ടീച്ചറുടെ വായിൽനിന്നുവീഴുന്ന ഓരോ മൊഴിമുത്തും അവർ ഒപ്പിയെടുത്ത് ഓർമ്മയിൽ സൂക്ഷിക്കും. ഗൃഹപാഠം മുഴുവൻ ചെയ്യും.
ഒന്നാം ബെഞ്ചിലിരിക്കുന്നവൻ എങ്ങാനും ഒരു ദിവസം ക്ലാസ്സിൽ വന്നില്ലെങ്കിൽ അതു് സ്കൂൾ മുഴുവൻ പരക്കുന്ന സ്കൂപ്പ് വാർത്തയായിരിക്കും.
രണ്ടാം ബെഞ്ചിലിരിക്കുന്നവർ അത്രയ്ക്കും പുസ്തകപ്പുഴുക്കളല്ല. ഇടയ്ക്കു കളിക്കാൻ വിട്ടാൽ അത്യാവശ്യം പുറത്തിറങ്ങാനും ഓടിപ്രാന്തി കളിക്കാനും അവർക്കു വിരോധമില്ല. ക്വിസ്സിലും യുറീക്കടെ പരീക്ഷയിലും കലാപരിപാടികളിലും പങ്കെടുക്കാനും ചെറിയ മനസ്സുണ്ടു്. അത്ര്യങ്ക്ട് ഏ-പ്ലസ്സല്ലെങ്കിലും അത്യാവശ്യം ഏ-യൊക്കെകിട്ടും. സന്തോഷ് പണ്ഡിറ്റ് പറഞ്ഞതുപോലെ, “നീ വലിയവനായിരിക്കാം. പക്ഷേ അതുകൊണ്ട് ഞാന്‍ ചെറിയവനാണെന്ന് കരുതരുത്”എന്നതാണവരുടെ മനോഭാവം.
മൂന്നാംബെഞ്ചുകാർക്കു് ക്ലാസ്സിലുള്ളത്ര തന്നെ ശ്രദ്ധ പുറത്തെ കാര്യങ്ങളിലുമുണ്ടാവും. ഉപ്പുമാവു് / ഉച്ചക്കഞ്ഞി വിളമ്പുന്നതുമുതൽ സ്കൂളിലെ സോഷ്യൽ സർവ്വീസ് പ്രസ്ഥാനം മുഴുവൻ അവരുടെ കയ്യിലായിരിക്കും. "പഠിപ്പിത്തിരികുറവാണെങ്കിലും പരോപകാരിയാണു്" എന്നു മാഷമ്മാരെക്കൊണ്ടു് പറയിപ്പിക്കാനും അവർക്കാവും. പരീക്ഷയ്ക്കു പാസ്സാവാൻ ഇത്തിരി കോപ്പിയടിയൊക്കെ ആയാലും കുഴപ്പമില്ല എന്നും അവർക്കുണ്ടു്.
നാലാംബെഞ്ചിലെ 'കളകൾ'ക്കു് സ്കൂൾ സിസ്റ്റം തന്നെ ഒരു ബോറു പരിപാടിയാണു്. ദ്വിമാനചരങ്ങളുടെ കണ്ണുകടിയും ഉത്തര അത്‌ലാന്റിൿ മന്ദോഷ്ണപ്രവാഹത്തിന്റെ നീരുവീഴ്ച്ചയും മുഹമ്മദ് ഘസ്നിയുടെ പല്ലുവേദനയുമൊക്കെ ഒരാവശ്യവുമില്ലാതെ എന്തിനുപഠിക്കണം എന്നതാണവരുടെ ചോദ്യം. "ഒന്നുകിൽ ആശാന്റെ നെഞ്ചത്തു്, അല്ലെങ്കിൽ കളരിക്കു പുറത്തു്". എന്തുവന്നാലും ആ ചന്തുമാരെ തോൽപ്പിക്കാൻ ആർക്കുമാവില്ല, മക്കളേ

Comments

Popular posts from this blog

2016 wikipedia indian conference, chandikhand