യാത്രാപുസ്തകം‬

അവധിയിലെ ഞായറാഴ്ച ഞങ്ങള്‍ക്ക് തന്നത് ഒരു പ്രതേക കാഴ്ചകളായിരുന്നു...
രാവിലെ തന്നെ കടം വാങ്ങിയ വീഡിയോ ക്യാമറയും,പുതിയ മോട്ടോ ഇ , യും കയ്യിലേന്തി,ഏട്ടനേയും കൂട്ടി, മലമുകളിലേക്ക് കയറി....
ഓരോ ദിനവും അവിടം വ്യത്യസ്ഥമായിരുന്നു.
ഇന്ന് അവധിയായതുകൊണ്ടാവാം,എല്ലാവരും സ്വതന്ത്രരാണ്..
ക്യാമറക്കണ്ണും,മനുഷ്യകണ്ണുകളും അപ്പോള്‍ വിടര്‍ന്നിരുന്നു.
അവകാണുന്നത് വിടരുന്ന പൂക്കളേയാണ്...
വിടര്‍ന്ന പൂമ്പാറ്റകളേയാണ്...
കിളികളെ തേടിയപ്പോള്‍ കണ്ടത് പൂമ്പാറ്റകളുടെ പ്രപഞ്ചമായിരുന്നു...
മഞ്ഞുതുള്ളികള്‍ ഇറ്റുവീണ പുല്‍തകിടില്‍ ചാടിമറിഞ്ഞ് പുല്‍ച്ചാടികള്‍ ഞങ്ങളുടെ പുറകേയുണ്ട്.
നാട്ടുറോസും,മലബാര്‍ റോസുമൊക്കെ ഇടയ്ക്കിടെ ഞങ്ങളിലേക്ക് തെന്നിവീണു..
പിടികൊടുക്കാതെ നാല്‍ക്കണ്ണിയും.
എന്നാല്‍ സെര്‍ജന്റ് അനങ്ങുന്നില്ല.അതുകൊണ്ടുതന്നെ അവനേയും പകര്‍ത്താന്‍ എളുപ്പത്തില്‍ കഴി‍ഞ്ഞു..
അപ്പോഴാണ് അറിയാതെ പതറിയ കണ്ണുകള്‍ ഒരു കരിയിലയെകണ്ടത്.
ഞാനതിന്റെ അടുത്തേക്ക് പോയി..
അരികിലേക്ക് പോകുന്തോറും അതിന് ജീവന്‍ വന്നുകൊണ്ടിരുന്നു.
ആദ്യം ഒരു കൊമ്പുകണ്ടു.
പിന്നെ രണ്ട് ചിറകുകള്‍,കണ്ണുകള്‍.
അത് ഒരു നിശാശലഭമായിരുന്നു.
ഏട്ടന്‍ പറഞ്ഞു,ഈ ശലഭങ്ങള്‍ക്കൊക്കെ ഇംഗ്ലീഷ് പേരേയുള്ളൂല്ലേ.....
സൂര്യന്‍ മെല്ലെമെല്ല ഉയര്‍ന്നുവരുവാന്‍ തുടങ്ങി...
അതിനനുസരിച്ച് പാറിപറക്കലിന്റെ വേഗതകൂട്ടി തുമ്പികളും...
അവര്‍ക്കിടയിലും ഒരു വമ്പന്‍ തുമ്പിയെകണ്ടു...
നാട്ടിലെല്ലാം ഗര്‍ജിച്ചുനടക്കുന്ന നാട്ടുകടുടവയാണവന്‍...
അവന്റെ പിന്നാലേയും കുറേ കുഞ്ഞന്‍ തുമ്പികള്‍ താലോലമാടികൊണ്ടിരുന്നു.
ഞങ്ങള്‍ നടന്നുനടന്ന് ഒരിരുണ്ട സ്ഥലമെത്തി.
ചൂടിനെ തടഞ്ഞുതടഞ്ഞു വന്ന ഞങ്ങള്‍ക്ക് അതൊരു ആശ്വാസമായി.
അവിടെവച്ചാണ് കഴിഞ്ഞവര്‍ഷം പഠിക്കാനുണ്ടായിരുന്ന ഇലമുളച്ചിയെകണ്ടത്.
അവളിലൂടെ അതാ കുറേ കുഞ്ഞിലകള്‍മുളച്ചു പൊന്തുന്നു.
പെട്ടെന്നാണ് ഒരു തേനീച്ച ആ വഴി വന്നത്.
അവന്റെ പിന്നാലെ പോയി..
ആ തേനീച്ച വന്നിരുന്നത് മറ്റു രണ്ട് തേനീച്ചകള്‍ക്കുമേലിലായിരുന്നു.
അത് തര്‍ക്കമാണോ.
വാക്കുതര്‍ക്കമായിരിക്കും.
അവനെ വിട്ട് വീണ്ടും നടന്നകലുന്ന നേരത്ത് ഞങ്ങളുടെ മുമ്പില്‍ കുറേ വഴികള്‍ പ്രത്യക്ഷപ്പെട്ടു.
ജീവിതം പോലെ അതിലൊന്ന് തിരഞ്ഞെടുത്തു...
ആ വഴി ഞങ്ങളെയെത്തിച്ചതാണോ,
അതോ ഞങ്ങളെയെത്തിച്ചത് ആ വഴിയാണോ.
അറിയില്ല,.
ഇരുണ്ടതും,നീണ്ടതുമായ ഇടവഴികളിലെ ഉരുണ്ടുപുരണ്ട മുള്‍വേലികളുടെ തീക്ഷ്ണമായ കാഴ്ചയും,
കടന്ന് ഒരു വലി പാറപ്പുറമെത്തി.
ഞാനിതുവരേയും കാണാത്ത ഒരു പാറ.
അവിടെനിന്നുമുള്ള കാഴ്ചയും വ്യത്യസ്ഥമായിരുന്നു.
ഞാനും ഇവിടത്തേക്ക് വന്നട്ടേയില്ല...
ഞങ്ങളുടെ വീഴുമലയേയും,ദൂരേയൊരു വെള്ളച്ചാട്ടത്തേയും കാണിക്കുന്ന ഈ പാറ മയിലാടന്‍ പാറയെന്നാണത്രേ അറിയപ്പെടുന്നത്.
ആദ്യമൊക്കെ ഇവിടെമാത്രമാണ് മയിലുകള്‍ വന്ന് നൃത്തം വയ്ക്കുക.
ഇപ്പോഴിതാ എല്ലാവിടേയുമായി...
എന്റെ കുട്ടപ്പന്‍ വല്ല്യേച്ചന്‍ പറഞ്ഞു..
അവിടേയും കുറച്ചിരുന്ന്,നേരെ വീണ്ടും നടന്നു.അപ്പോഴാണ് വഴിതെറ്റിയെന്ന് മനസ്സിലായത്.
തിരിച്ചുനടന്ന് ശരിയായ പാത നോക്കി,ആ പാത ശ്രദ്ധിച്ചില്ലെങ്കില്‍ കാണുകയില്ല.
കണ്ടാലും അതിലൂടെ പോകുവാന്‍ തോന്നുകയുമില്ല.
അതുകൊണ്ടാണല്ലോ ജീവിത്തിന്റെ പാതയില്‍ പലരും വഴിതെറ്റിപോകുന്നത്.
ഞങ്ങള്‍ നടന്നുനടന്നുനടന്ന് കുറച്ച് ഏട്ടന്മാരെ കണ്ടു.
അവരാരാണെന്നറിയില്ല.
തേനെടുക്കാന്‍ വന്നവരായിരിക്കും..
അവരെ മുറിച്ച് കടന്ന് ഞാനും ഏട്ടനും ഞങ്ങളുടെ ഇട്തതെത്തി.
പക്ഷെ അവിടെയാണെങ്കിലോ നാല് മാടുകളും മേയുന്നുണ്ടായിരുന്നു.
പക്ഷെ അതിലൊരുവന്‍ നീണ്ട കൊമ്പോടുകൂടിയ ഒരു മൂരിയായിരുന്നു(ആണ്‍ പശു)
അവന്റെ തീക്ഷ്ണമായ നോട്ടം അരേയും വിറകൊള്ളിക്കും.
കുലുക്കുന്ന കോമ്പ് നെഞ്ച് തകര്‍ക്കും,അവിടെയൊരു ഭയത്തിന്റെ വിത്ത് പാകും..
ഞങ്ങള്‍ വീണ്ടും പാത മാറ്റി.
ഒരു വളഞ്ഞുപുളഞ്ഞ വഴിയാണത്..
അവന്റെ കണ്ണുവെട്ടിച്ച് ഞങ്ങള്‍ അപ്പുറമെത്തി...
തീരെ പ്രതീക്ഷിക്കാതെ ഇങ്ങനെ കൊമ്പുകുലുക്കുന്നവരെകാണുമ്പോള്‍ വഴിമാറ്റേണ്ടിവരും...
എന്നാല്‍ കിളികളെ കാണത്തൊരു വിഷമമുണ്ടായിരുന്നു.
ഞാനും,അച്ഛനും വീടെത്തുന്തോറും ചില ശബ്ദങ്ങള്‍ കൂടുകൂടിവന്നു.
അത് കിളികളുടേതായിരുന്നു..
അവരും മധുരനാഥം..
വീട്ടിലും,വീടിന്റെ ചില്ലകളിലുമെല്ലാം അവര്‍ ഊഞ്ഞാലുകെട്ടിയാടുന്നുണ്ടായിരുന്നു.
തുന്നാരനും,കാക്കതമ്പുരാട്ടിയുമെല്ലാം ചിലാചിലാചിലച്ചു...
പേരറിയാത്തവര്‍ ഒരു മരത്തുന്നൊരുമരത്തേക്ക് പാറിപ്പറന്നു,കുറുകി,കുണുങ്ങി ചോദിച്ചു...
എത്ര പൂവിന്‍ പേരറിയാം.
എത്ര കാറ്റിന്‍ മണമറിയാം.
കാണുന്നകാഴ്ചകള്‍,മറിച്ചുകാണാന്‍ മലയിറങ്ങിയിട്ടും,കാടുകയറിയിട്ടും കണ്ടതേയില്ല...
വീടിനെ കാണാന്‍ മറന്നിരുന്നൂ ഞാന്‍.
പ്രകൃതിയെ കാണാന്‍ കണ്ണുതുറന്നു....
പക്ഷെ അമ്മയെകാണാന്‍ മറന്നിരുന്നൂ ഞാന്‍..

Comments

Popular posts from this blog

2016 wikipedia indian conference, chandikhand