ഇന്ന് തിരുവോണം.
അത്തം കഴിഞ്ഞ് പത്താമത്തെ ദിവസം.
ഈ ഓണത്തിന് വലിയ പൂക്കളമിടണം.
അതിന് കുറേ പൂക്കള്‍ വേണം.
ഒരുപാട് തേടണം.തിരയണം.
ഞാനും ഏട്ടനും,രാവിലെതന്നെ പോയി, പതിവ് സ്ഥലത്തേയൊക്കെ പൂക്കളിറുത്തു.
പൂക്കൊട്ടയില്‍ നിറച്ചു.
അങ്ങ് ദൂരെ,ദൂരെയുള്ള ജയചന്ദ്രന്‍ മാമന്‍ സിംലയില്‍ നിന്ന് കൊണ്ടുവന്ന മുളകൊണ്ടുള്ള പൂക്കൊട്ടയാണത്.
പിന്നെ തിരുവോണത്തിനായി എടുത്ത് വച്ച് പുല്‍മേടുകളിലെ പൂക്കള്‍.
ഇനി അങ്ങോട്ടാണ്.
അവിടെയാണ് തുമ്പകള്‍ തുമ്പികളോട് കിന്നാരം പറഞ്ഞിരിക്കുക.
ഇളംകാറ്റിലാടിയുലയുന്ന തുമ്പയേയും കൊട്ടയിലാക്കി.
ആദ്യമായി വിരിഞ്ഞ ചെണ്ടുമല്ലിയെ കീശയിലാക്കി മുറ്റത്തേക്ക് നടന്നു.
അമ്മ അടുക്കളില്‍ പണിത്തിരക്കിലാണ്.
കൊട്ടയില്‍ തിളങ്ങുന്ന പൂക്കളെന്ന നക്ഷത്രങ്ങളെ, മുറ്റമെന്ന ആകാശത്തിട്ടു.
അവിടവിടയായി,അടുത്തടുത്തായി നിറയെ നക്ഷത്രങ്ങള്‍.
അതിലേക്ക് നോക്കി ഒന്ന് പുഞ്ചിരിക്കാന്‍ ഓണത്തിന്റെ കണ്ണുകളില്‍ മറ്റൊരു പൂക്കളമായി ഞങ്ങളും. ‪#‎തിരുവോണം‬ ‪#‎Onam‬

Comments

Popular posts from this blog

2016 wikipedia indian conference, chandikhand