വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സ്വപ്നമുണ്ടായിരുന്നു.
എന്നത്തേയും,സഫലമായിട്ടുള്ള സ്വപ്നങ്ങളില്‍ കുശുമ്പില്‍ തുടങ്ങിയ ഒന്ന് തന്നേയായിരുന്നു ഇതും.
നീന്താന്‍ പഠിക്കണം.
എന്ത് ചെയ്യാനാ ആദ്യമൊക്കെ ആവേശത്തോടെ അച്ഛനോട് പറഞ്ഞു.
ഒരു പ്രാവശ്യം ടാങ്ക് കഴുകുമ്പം ആ വെള്ളത്തില്‍ നീന്താന്‍ ശ്രമിച്ചു.
ആദ്യത്തെ നടത്തം പോലെ അത് പരാജയം തന്നേയായിരുന്നു.
അടുത്ത് എന്നേക്കാളും ചെറിയ തവള എന്നേയും വെട്ടിച്ച് നീന്തികൊണ്ടിരുന്നു.
പിന്നീടൊക്കേയും അത് ചെയ്യാന്‍ നോക്കി.
എന്നാല്‍ ഒരുവനെ ഒരുവനാക്കിയ അവസരത്തിന്റെ അഭാവം അവിടെ ശോഭയോടെ നിന്നു.
പക്ഷെ അപ്പോഴും മനസ്സെന്ന കടലില്‍ അത് പ്രധിഫലിച്ചുകൊണ്ടേയിരുന്നു.
ഇടക്കൊക്കെ യാത്ര പോവുന്നതായിരുന്നു പിന്നീട് ഏകയാശ്രയം.
ആ സമയത്ത് പഠിപ്പിക്കാന്‍ മാഷുമ്മാരുണ്ടായിരുന്നു.
സാധാരണക്കാരായ മാഷുമ്മാര്‍.
എന്നാലത് ദീര്‍ഘനാള്‍ നീണ്ടുനിന്നില്ല.
എന്തിന് ദിവസം പോലും.
എപ്പോഴും വിടര്‍ന്ന് നിന്ന ഒരു മാര്‍ഗ്ഗവും അവിടെ ഉണ്ടായിരുന്നതേയില്ല.
അതുകൊണ്ട് തന്നെ ഇന്ന്ത്തെ ദിവസം പ്രതേകതയുള്ളതായിരുന്നു.
അടുത്ത് തന്നേയാണ് പുതിയ വീട് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
അതിനുമുകളിലായി ഒരു തൊട്ടിയുണ്ട്.
പക്ഷെ കേറാന്‍ പാടാ.
എന്നാലും ഞാന്‍ കേറി.
മുകളില്‍ നൊക്കുമ്പം മൊത്തം,
സൂര്യനില്‍ തിളങ്ങുന്ന വെള്ളം.
കടലുപോലെ തന്നെയാ.
ഒഴുകുന്നില്ല.
അവിടെ കുറച്ച് നേരം അടുത്ത് കാണുന്ന പപ്പായ പഴം കൊത്തികൊണ്ടിരിക്കുന്ന മഞ്ഞകിളിയെ നോക്കികൊണ്ടിരുന്നു.
പിട്ടെന്ന് ഒന്നുദിച്ചു.
ഇവിടെ ഒന്ന് നീന്താല്ലേ...
ദൂരേന്ന് അമ്മേയെ വിളിച്ചു.
ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നെ സമ്മതിച്ചു.
സന്തോഷത്തോടെ വെള്ളത്തിലേക്കിറങ്ങി.
ആദ്യം കൈകൊണ്ട് തന്നെ നിലത്തിന്ന് ഉന്തിയുന്തി മുന്നോട്ട് പൊയി.
(തറ അടുത്ത് തന്നേയാണേ)
പിന്നെ ശരിക്കും നീന്താന്‍ നോക്കി.
അത് വമ്പന്‍ പരാജയം തന്നെ.
എന്നാല്‍ ശ്രമം ഉപേക്ഷിച്ചില്ല.
അടുത്തതായി ഉള്ളിലൂടെ നീന്തുന്ന രീതിയില്‍ പുറത്തുകൂടെ നീന്തി.
അതും പരാജയത്തോടൊപ്പം കൂട്ടിവായിക്കാം.
പിന്നെയാണ് വഴിതിരിവായത്.
പ്രശ്നം മനസ്സിലായി,
സ്ഥലമില്ല,ആഴവും.
അതുകൊണ്ട് തന്നെ മറ്റൊരു തന്ത്രം.
ഉള്ളിലൂടെ അതിന്റേതായ രീതിയില്‍ തന്നെ നിന്തുക എന്നതാണ് ആ തന്ത്രം.
ആദ്യം ശ്വാസം പിടിക്കാന്‍ ശ്രമിച്ചു.
അത് വിജയമായിരുന്നു.
പിന്നെ ഉള്ളിലൂടെ നീന്തി.
പക്ഷെ ഒരു സംശയമായിരുന്നു അറ്റമെത്തിയത്.
ഞാന്‍ നീങ്ങുന്നുണ്ടോ എന്നാണ് സംശയം.
പിന്നെ ഒരു അടയാളമിട്ടു.
ഇവിടം തൊട്ട് അതുവരെ.
പിന്നെ വീണ്ടും നീന്തി.
മുകളിലേക്കുയര്‍ന്നപ്പോഴായിരുന്നു ഞാന്‍ നീങ്ങുന്നുണ്ടെന്ന് മനസ്സിലായത്.
സന്തോഷത്തോടെ വീണ്ടും,വീണ്ടും വീണ്ടും നീന്തി.
അപ്പോഴും ലക്ഷ്യത്തിലേക്കെത്തി ഞാന്‍.
അടിത്തറയിലൂടെ നീന്തി നീന്തലിന്റെ അടിത്തറ അങ്ങനെ പഠിച്ചു.
ദൂരേയായിരുന്നു ഞാനസ്തമിക്കുമെന്ന് പറഞ്ഞ് സൂര്യനസ്തമിച്ചത്.
ഒപ്പം തന്നെ ഞാനുദിക്കുന്നെന്ന് പറഞ്ഞ് മനസ്സില്‍ സന്തോഷവും.
വെളുത്ത ബോര്‍ഡിന്റെ ഒരു അംശമേ നിങ്ങള്‍ അറിഞ്ഞിട്ടുള്ളു എന്ന് അച്ഛന്‍ ഇടക്കിടക്ക് പറയാറുണ്ടായിരുന്നു.
കോടാനുകോടി നക്ഷത്രമെന്ന പോലെ, 
അതിലൊന്ന് മാത്രമായിരിക്കും ഇന്നത്തെ വിശേഷവും.
ഇനിയും പഠിക്കാനുണ്ട്.
ഓര്‍ക്കുന്നതും,മറക്കുന്നതും,ഒളിച്ചിരിക്കുന്നതും,തുറന്നിരിക്കുന്നതും അങ്ങനെയങ്ങനെ.
നനഞ്ഞിട്ട് തന്നേയായിരുന്നു കുഞ്ഞി(ചെറിയ)വീട്ടിലേക്ക് അമ്മേടടുത്തേക്ക് ഞാന്‍ പോയത്.
എന്തോ ഒന്ന് സാധിച്ചതിന്റെ സന്തോഷം എന്റെ കണ്ണുകളില്‍ അമ്മ കണ്ടിട്ടുണ്ടാവും.
അതുകൊണ്ടായിരിക്കും അമ്മ ചീത്തയൊന്നും പറഞ്ഞില്ല.
അമ്മയുടെ ആദ്യം സമ്മതം മനസ്സിന് തൃപ്തി തരാഞ്ഞത് ഇപ്പോ ശരിയായി.
അങ്ങനെ സൂര്യനസ്തമിച്ചു.
ഇരുട്ടുദിച്ചു.
മിന്നാമിനുങ്ങുകള്‍ വെളിച്ചം പരത്തി അങ്ങോളമിങ്ങോളമോടി.
ഉറങ്ങറായി എന്ന് പറഞ്ഞ് ഇലകള്‍ കൂമ്പി,
ഉണരാറായി എന്ന് പറഞ്ഞ് വെള്ള പൂവുകള്‍ വിടരുകയും ചെയ്തു.
അമ്പിളിമാമനാവട്ടെ എല്ലാം കണ്ടുകൊണ്ടിരിക്കുന്നു.
രാവിലെയിലേറെ താരങ്ങള്‍ മിന്നി തിളങ്ങുന്നു.
എന്തായാലും രാത്രിയിലായാലും,പകലിലായാലും,ജീവിതത്തിലായാലും,സ്വപ്നങ്ങളിലായാലും,
പഠിക്കാനേറെയുണ്ട്.
അനുഭവിക്കാനും,രുചിക്കാനും,കാണാനും,
അവിടെ നിറയെ വിഭവങ്ങളുണ്ടാവും.
ആരായാലും ഒന്ന് നോക്കിപോകുന്ന തിളക്കമേറിയ വിഭവങ്ങള്‍.
വഞ്ചിയാത്രയിലെ ഒഴുകുന്ന പുഴയോടൊപ്പം,
അതിരാവിലെയുള്ള കുളിരുന്ന മഞ്ഞിലേയും വെളിച്ചം പോലെ......

Comments

Popular posts from this blog

2016 wikipedia indian conference, chandikhand