‪#‎worldcup‬
ഇന്ന് ഏറെ പറയാനുണ്ട്.കളിയാണിന്നത്തെ താരം.
റൂമൊക്കെ വൃത്തിയാക്കി വലിയ സ്ഥലമായിട്ടുണ്ട്.
അതുകൊണ്ടുതന്നെ സുഖമായി ഇരുന്നും,കിടന്നും കളികണ്ടു.ബ്രസീലും ചിലിയും തമ്മിലാണ് കളി.ആദ്യമായിട്ടാ ബ്രസീലിന്റെ കളിയൊന്ന് കാണുന്നത്.കുറേ ചോദ്യങ്ങള്‍ പന്തിനേക്കാള്‍ വേഗത്തില്‍ എന്നിലേക്കെത്തി.അത് നേരെ അച്ഛന്റടുത്തേക്ക് ഞാന്‍ തട്ടിവിട്ടു.എന്നാലൊരത്ഭുതം എന്നത്
ചോദിച്ച ചോദ്യങ്ങള്‍ പോലെതന്നെ കളി നടന്നു.
ബ്രസീലിന്റടുത്തും,ചിലിയുടേയടുത്തും പന്ത് സമമായി നിന്നു.ആ സമയത്തെ നമ്മള്‍ ഫോമായി എന്ന് വിളിക്കും.നെയ്മര്‍ പലപ്രാവിശ്യം ഗോളടിക്കണ്ടതായിരുന്നു,പലകാരണങ്ങളാല്‍ അത് തെന്നിനീങ്ങിപ്പോയി.ഒരുപ്രാവശ്യം ഗോള്‍ പോസ്റ്റിന്റെ അടുത്തെത്തി ഗോളിയത് തടുത്തു.
ഉയര്‍ന്ന കാണികള്‍ പെട്ടെന്ന് താണു.ഞാന്‍ ബ്രസീലും അച്ഛന്‍ ചിലിയുമായിരുന്നു.അതുകൊണ്ട്തന്നെ അതിന് ആവേശം കൂടി.ഉറങ്ങിയ ഏട്ടനുമമ്മക്കും
ഉറക്കം കെടുത്തുന്ന ആവേശം.പിന്നീടങ്ങോട്ട് ചിലിയുടെ പന്തായിരുന്നു.ചിലിയിലെ സാന്റോസ് അലക്സിസ് എന്ന കളിക്കാരനായിരുന്നു താരം.
കാലില്‍ ബാളുകിട്ടിയാല്‍ എത്രപേരുണ്ടെങ്കിലും വെട്ടിച്ചു പോകും.മറഡോണയുടെ അതേ സ്റ്റൈല്‍....
ഹാഫ്ടൈമിനു മുമ്പ്തന്നെ ബ്രസീലും ചിലിയും ഗോളടിച്ചു.രണ്ടും അപ്രതീക്ഷിതമായൊന്ന്.ബ്രീസീലിലെ ഡേവിഡ് ലൂയിസും,ചിലിയിലെ ആ മറഡോണ അലക്സിസ്സുമാണ് പന്ത് വലയിലേക്ക് തള്ളിയത്.
അങ്ങനെ ഹാഫ് ടൈമ് തീര്‍ന്നു.കളിയരങ്ങേറുമ്പം നെയ്മര്‍ സ്ക്രീമില്‍ തെളിഞ്ഞ് തെളിഞ്ഞ് വന്നു.ഇപ്പോള്‍ അലക്സിസ്സും കൂടെയുണ്ട്.
പിന്നെ കുറച്ച് നേരം പരസ്യം.അപ്പോഴായിരുന്നു ചോദ്യങ്ങള്‍ ഓടിയോടിവന്നത്.
ആചോദ്യങ്ങളാണ് പിന്നീട് സത്യമായത്.
ആ....അങ്ങനെ കളിതുടങ്ങി.പിന്നീട് പന്ത് കാല്‍ക്കലാക്കിയത് ചിലിയായിരുന്നു.ബ്രസീല്‍ അവിടെ നിഴലായി.പലരേയും ഇറക്കിയും കേറ്റിയുമിരുന്നു.
മൂന്നുപേരില്‍ നിയമം തെറ്റാതെ കവിഞ്ഞില്ല.
കളിയുടെ അവസാനത്ത് ബ്രസീല്‍ ഊര്‍ജ്ജസ്വലരൈായി.മൂന്നുഷൂട്ടുകള്‍ ഒരേ സമയം ഗോള്‍ ബോക്സില്‍ വെച്ചടിച്ചു.അതും ഗോളി പിടിച്ചു.
എന്നാലുമവര്‍ തളര്‍ന്നില്ല.ശ്രമങ്ങള്‍ നടത്തികൊണ്ടിരുന്നു.എന്നിട്ടും സമനില.
സമയം വീണ്ടും കൊടുത്തു.മുപ്പത്മിനുട്ട്.അപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചു.ചിലിയുടെ മറഡോണ പലപ്രാവശ്യം ശ്രമങ്ങള്‍ നടത്തി.
ഒന്ന് ഗോള്‍ പോസ്റ്റിന്റെ ബാറില്‍ തട്ടി തെറിച്ചു.
ആ സമയവും കഴിഞ്ഞു.ഇനി സഡന്‍ ഡെത്ത്.''അവിടത്തെ നെഞ്ചിടിപ്പ് എനിക്ക് കേക്കാമായിരുന്നു.ഏകാന്തതയില്‍''
ഇനി കഴിവ് ഗോളിയുടേതാണ്.
രണ്ടുപേര്‍ക്കും പെനാല്‍ട്ടിയിലും സമനില.രണ്ടു ടീമിനും ഒരോന്ന് വീതം ബാക്കി.എല്ലാം നിയമിക്കുന്ന രണ്ട്കോളങ്ങള്‍.
നെയ്മറായിരുന്നു ആ ഗോളടിച്ചത്.അടുത്തത് ചിലിയുലെ ഒരാള്‍.
അത് നെഞ്ചിടിപ്പ് കൂട്ടി.
അയ്യോ.......എന്ന ശബ്ദം മുഴങ്ങി.
ഒപ്പം ബ്രസീലീന്റെ ആര്‍പ്പുവിളികളും.
എന്റെ സമനില എന്ന ചോദ്യത്തിന്റെ ഉത്തരമായി ആ കളി അങ്ങനെ അവസാനിച്ചു.
ബ്രസീല്‍ ജയിച്ചു പോരാട്ടത്തിന്റെ ചിഹ്നമായി ചിലി പുറത്തായി.
ചിലി ചിലി തന്നെ............

Comments

Popular posts from this blog

2016 wikipedia indian conference, chandikhand