''വൈകല്ലയങ്ങള്‍ നിറഞ്ഞ ലോകം.എന്നാല്‍ വൈവിധ്യങ്ങള്‍ നിറഞ്ഞതും''
അന്നച്ഛന് നൈറ്റ് ഡ്യൂട്ടിയുണ്ടായിരുന്നു.ഞാനും അമ്മയും മാത്രം.കൂട്ടിന് വയറ് വീര്‍ത്ത ഉമ്മുകൊലുസു എന്ന പട്ടി.അവള്‍ ഡാഷ് വര്‍ഗ്ഗമാണ്.മറ്റൊന്ന് അവള്‍ രണ്ടാമത് പെറാന്‍ പോകുകയാ.അതാ വയറുവീര്‍ത്തിരിക്കുന്നേ....തടിയുള്ളപ്പോഴാ ഉമ്മുവിന് ഭംഗി.പിന്നെ, അവള്‍ നമ്മളോട് സംസാരിക്കും വികാരങ്ങളൊക്കെയുണ്ട്.രാത്രിയായി ഉമ്മുവും കിടക്കാനുണ്ടായിരുന്നു.വഴിയറിയാതെ ഉറക്കത്തിന്റെ വാതില്‍ തുറന്നു.
താക്കോല്‍ ഞാന്‍ തന്നെയായിരുന്നു.
അങ്ങനെ രാത്രിക്ക് ശേഷം രാവിലെയായി.അപ്പോഴാണ് ദൂരേന്ന് കോഴികൂവിയത്,ചാത്തനായിരുന്നു.പെട്ടെന്ന് മറ്റൊരു ശബ്ദം,അത് ആടുകളുമായിരുന്നു.
പിന്നെ ഒരു ഛെത്തം(ശബ്ദം) അടുത്തുനിന്നായിരുന്നു.കട്ടിലിന്റെ അടിയില്‍ നിന്ന്.ഉമ്മു പെറ്റു.മൂന്നെണ്ണമുണ്ട്.അമ്മ പറ‍ഞ്ഞപോലെതന്നെ.....
ഉമ്മു,കുട്ടികളെ നക്കിതുടുക്കുന്നു.പിന്നെതൊട്ട് വൈകുന്നേരങ്ങളില്‍ തവളകരച്ചില്‍ നഷ്ടമായപോലെ ഉമ്മു കരയാതെയായി.അല്ലെങ്കില്‍ കരഞ്ഞാലാ ദേഷ്യം,ഇപ്പോ കരയാത്തതിന്.അന്ന് കണ്ടത് തന്നെയാ കുട്ടികളുടെ മുഖം ഓര്‍മയില്ല ,ഒന്ന് മുഖം കാണാനായി കൂട്ടിലേക്ക് ചെന്നു.രണ്ടെണ്ണം മാത്രം.
മൂന്നാമത് ചത്തുത്രേ,.....സങ്കടമായി.അപ്പോള്‍ എനിക്കൊരു കഥ ഓര്‍മവന്നു.എന്റെ സ്വന്തം കഥ.
ആട് തന്നെയായിരുന്നു കഥാ പാത്രം.അവള്‍ക്ക് രണ്ട് കുഞ്ഞുങ്ങളുണ്ടായി.ഒന്ന് ദുര്‍ബലനായിരുന്നു.അതുകൊണട്തന്നെ ദുര്‍ബലന് തള്ളയാട്പാലുകൊടുത്തില്ല.വൈകാതെ അത് ചത്തു.അവള്‍ ചെന്നെത്തിയത് മറ്റൊരു ലോകത്തായിരുന്നു.''വൈകല്ലയങ്ങള്‍ നിറഞ്ഞ ലോകം.എന്നാല്‍ വൈവിധ്യങ്ങള്‍ നിറഞ്ഞതും'' .അവിടെ ദുര്‍ബലനുമുണ്ടായിരുന്നു.''അധിജീവനശേഷിയില്ലാത്തതൊന്നും നിലനില്‍ക്കില്ല'' എന്ന് പറഞ്ഞ ഡാര്‍വിന്‍ തിരുത്തുകയായിരുന്നു.അധിജീവനശേഷിയില്ലാത്തതും നിലനില്‍ക്കും.ഇത് ശരിക്കും വീട്ടില്‍ നടന്നതാ.വീണ്ടുമത് ആവര്‍ത്തിച്ചു.ഉമ്മുവിന്റെ മൂന്നാമനും
ഇപ്പോള്‍ ആ വൈവിധ്യമാര്‍ന്ന ലോകത്ത് വരച്ചോ... വരഞ്ഞോ...ജീവനോടെയുണ്ടാകും,
അതുകൊണ്ട് സമാധാനിക്കുന്നു.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand