- Get link
- X
- Other Apps
Popular posts from this blog
ഇന്ന് വായിച്ചത് ഒരു സംശയമായിരുന്നു, കൂടെ ഉത്തരവും, ആ ചോദ്യം എന്റെ മനസ്സിലും അന്ന് മൂളികൊണ്ടിരിന്നിട്ടുണ്ടായിരുന്നു, അതിനെക്കുറിച്ചാലോചിച്ച് ശബ്ദവും കേള്ക്കാതായിട്ടുണ്ട്. ചോദ്യമിതാണ്. ചെവി കേള്‍ക്കാത്തവര്‍ ചിന്തിക്കുന്നതെങ്ങനെയാണ്, അവരേത് ഭാഷയാണ് ഉപയോഗിക്കുന്നത്... ഉത്തരം ഇതായിരുന്നു. മനുഷ്യന് ചിന്തിക്കുന്നത് അവരുടെ മാതൃഭാഷയിലോ, അവന് കൂടുതല്‍ ഉപയോഗിച്ച ഭാഷയിലോ ആണ്. പക്ഷെ അതളക്കാന്‍ ഇന്നേവരെ ഒരു യന്ത്രവും കണ്ടെത്തിയിട്ടില്ല. ശബ്ദം കേള്‍ക്കാനാവാത്തവന്റെ ആശയവിനിമയത്തെക്കുറിച്ചറിയണമെങ്കില്‍ നിത്യജീവിതത്തിലെ അതിന്റെ താഴ്ന്ന വിതാനങ്ങളെക്കുറിച്ചറിയണം. ജനിച്ച കുഞ്ഞ് ആശയവിനിമയം നടത്തുന്നത് കരച്ചിലിലൂടെയാണ്. ആ ഉപാദി ആ കുഞ്ഞെങ്ങനെ നേടി.... പിന്നീടാണ് അമ്മയുടെ ശബ്ദം തിരിച്ചറിയുകയും, ഭാഷയുടെ അംശബന്ധത്തില്‍ ഏറ്റ കുറവുകള്‍ നടത്തി സംസാരിക്കുന്നതും. പക്ഷെ ഭാഷയറിയാത്ത ശബ്ദം കേള്‍ക്കാത്തയാള്‍ എങ്ങനെയാകും ചിന്തിക്കുക. കണ്ടമുഖങ്ങളോ, ഇടങ്ങളോ അയാളുടെ മനസ്സിലുണ്ടാവും, പക്ഷെ അതുവഴി ചിന്തിക്കുന്നതിനും കുറേ പരിമിതികളുണ്ട്. മെറ്റാ ലിങ്ക്വിസ്റ്റിക്കിലൂടെ (ഉയര്‍ന്ന ഭാഷാ വൈജ്ഞാനം) സംഖ്യകളാലും, ചിഹ്നങ്ങളാലും...
അർച്ചനയുടെ ഡയറി #HELParchana 22/11/2015 പ്രിയപ്പെട്ട മാമാനമ്മായിമാര്ക്ക് അഭിജിത്ത് എഴുതുന്ന കത്ത്, ഞാന്‍ പഠിച്ചുവളര്‍ന്ന കുഞ്ഞു സ്ക്കൂളിലാണ് മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന അര്‍ച്ചന എന്ന കുഞ്ഞനിയത്തി പഠിക്കുന്നത്.അവളുടെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു, പക്ഷെ ഒരു നാള് ആ കുടുംബത്തിനേയൊക്കെ ഇരുട്ടിലാഴ്ത്തിക്കൊണ്ട് അര്‍ച്ചനയുടെ അച്ഛന് വൈദ്യുത അപകടത്തില്‍ മരിക്കുകയുണ്ടായി... അവള് കരഞ്ഞുകൊണ്ടേയിരുന്നു. പക്ഷെ ഒന്നും അവസാനിച്ചിരുന്നില്ല. അച്ഛന്റെ മരണത്തിനുശേഷം ഒരു താങ്ങായിരുന്ന അച്ഛമ്മയും കാന്‍സര്‍ ബാധിച്ച് അവരെ വിട്ടുപോയി.അപ്പോഴും അവള് കരഞ്ഞു. പക്ഷെ കറുത്തിരുണ്ട മേഘപടലങ്ങള്‍ അവിടം വിട്ടുപോയില്ല. അവശേഷിച്ച ചെറിയച്ചന് ആത്മഹത്യയും ചെയ്തു. ഇന്നാ കൂടുംബം ഒറ്റക്കാണ്. ഒരേട്ടനും, അര്‍ച്ചനയും, അഞ്ച് വയസ്സായ അനിയനും, അമ്മയും മാത്രം. ഞാനും ഏട്ടനും, ഞങ്ങളുടെ കുഞ്ഞു സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് പനിയും തലവേദനയും വരുമ്പോള്‍ പുസ്തകകെട്ടുകളിഴഞ്ഞ ബാഗിനേയും, ഞങ്ങളേയും ഏന്തി വീട്ടിലെത്തിച്ചിരുന്നത് ആ ഏട്ടനായിരുന്നു. ഓര്‍മ്മകളുടെ ഇടയ്ക്ക് പൊഴിഞ്ഞുപോയ ആ ഏട്ടന്റെ മുഖം വ്യക്തമല്ല..... ആ ഏട്ടന്റെ ...

Comments