ഒരുകൂട്ടം പൂമ്പാറ്റകൾ ഒരു പൂമൊട്ടിൽ നിന്ന് ഒരു പൂവിലേക്ക് യാത്രയായി. ചിറകടിച്ചടിച്ചുയർന്ന് അവർ പൂവിലെത്തി, തേൻ നുകർന്നുകൊണ്ടിരുന്നു. പൂവിൽ മധുരിക്കുന്ന തേനുണ്ടായിരുന്നു. പൂമൊട്ടിൽ കാലത്തിന്റെ, തേനൂറുന്ന, ഒരുപറ്റം ആട്ടിൻപറ്റങ്ങളെപ്പോലെ ഒഴുകിനടക്കുന്ന ഓർമകളും. ആ പൂമ്പാറ്റകൾ ഞങ്ങളായിരുന്നു. പൂമൊട്ട്, ആട്ടിൻപറ്റങ്ങളെപ്പേറുന്ന കുഞ്ഞു വീടും, പൂവ് പുതുതായി വിടർന്ന വലിയ വീടും. പൂമൊട്ടിൽ നിന്ന് തേനും വയമ്പുമൊക്കെ മെല്ലെമെല്ലെ പൂവിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ എന്തൊക്കെയോ നഷ്ടപ്പെട്ടപോലെ അവ അവിടവിടെയായി പറ്റിപ്പിടിച്ചിരുന്നു, ഓർമകളുടെ വാറാമാലയിൽ തൂങ്ങിയിരുന്നു. കാറ്റാടി പോലെ ഇടയ്ക്ക് കറങ്ങി, ഇടയ്ക്ക് നിന്ന് വീണ്ടും കറങ്ങിനിൽക്കുന്ന പോലെ പൂമൊട്ട് പൂവിലേക്കും, ആ പൂമ്പാറ്റകൂട്ടത്തിലേക്കും മാറിമാറിനോക്കിക്കൊണ്ടിരുന്നു. അച്ഛാച്ചനും, അച്ഛമ്മയും, അച്ഛന്റെ കുട്ടിക്കാലവുമൊക്കെ പാറിനടന്ന പ്രായമേറിയ ഒരു കാറ്റാടി മൊട്ട്. പക്ഷെ പൂവിലേക്ക് തേൻനുകരാനെത്തിയപ്പോഴും, നാവിൽ പൂമൊട്ടിന്റെ ഗന്ധം മാഞ്ഞില്ല. ആ ഗന്ധം ശലഭങ്ങളുടെ ചിറകടിനാദത്തിൽ മൂളിക്കൊണ്ടിരുന്നു, ആ പൂവും, പൂമൊട്ടും, ഞങ്ങൾതന്നെ. അതായത് ഞങ്ങൾ ...
Posts
- Get link
- X
- Other Apps
വൈകുന്നേരമായി. ഇരുട്ടിനെ കാത്തുകിടന്ന മാമ്പഴങ്ങള്‍ ഒന്നൊന്നായി ഉറങ്ങാന്‍ തുടങ്ങി. വൈകുന്നേരം രാത്രിയായി മാറാന്‍ കുറച്ച് വിനാഴികകള്‍ മാത്രം. ആ...അതാ രാത്രിയായിരി ക്കുന്നു. പൂക്കളുടെ ഇലകള്‍ ചുരുണ്ടു,മടങ്ങി, ഉറങ്ങാന്‍ കിടന്നു. മുത്തശ്ശിമാവാണെങ്കില്‍ രാത്രീല് വന്ന് കുഞ്ഞന്‍കാറ്റിനെ തലോടി,താരാട്ടുപാടി,അവന് ചോറും കൊടുത്ത് മാവിന്റെ ചോട്ടിലെ മടീല് കിടത്തി. മുത്തശ്ശിമാവുപോലും അറിയാതെ കാറ്റ് വളര്‍ന്നു. നക്ഷത്രങ്ങള്‍ മിന്നികൊണ്ടിരുന്ന രാത്രിയില്‍ അവന്‍ ഇരുണ്ട മേഘങ്ങളെ കൂട്ടിനുകൂട്ടി ഒന്നു ആര്‍ത്തു ചിരിച്ചു. അവന്റെ ആ ചിരിയില്‍ മരങ്ങളാകെ ഒന്നായി വിറങ്ങലിച്ചു. തവളകളും,പക്ഷികളുമെല്ലോരും അവരവരുടെ കുട്ട്യോളെ മാറോടു ചേര്‍ത്തു. എന്നാല്‍ മുത്തശ്ശിമാവിന്റെ ചോട്ടിലെ ഒരു കുടിലിലെ മനുഷ്യര്‍ മാത്രം അവരുടെ കുടിലിനെ മാറോട് ചേര്‍ത്തു.കാറ്റത്ത് കുടില് വീഴരുതല്ലോ.... കുടിലിന്റെ മനസ്സെന്ന തറയില്‍ നിറഞ്ഞ വെള്ളവും,ആ മനുഷ്യരുടെ മനസ്സിലെ നിറയുന്ന ഭയവുമായി ആ രാത്രിയും കരഞ്ഞു. അച്ഛന്‍ കഥപറഞ്ഞു നിര്‍ത്തി. ആ മൂന്നുമനുഷ്യര്‍ എന്റെ അച്ഛാച്ചനും,അച്ഛമ്മയും,പിന്നെ എന്റച്ഛനുമാണ്.... എന്നാല്‍ ഇന്നും മുത്തശ്ശി മാവ് എല്ലാ രാത്രിയി...
- Get link
- X
- Other Apps
മഞ്ഞുമൂടിയ മേഘങ്ങളിൽ നിന്ന് മരുന്നുകൾ താങ്ങി രണ്ട് ചിറകുള്ള ഒരു പക്ഷി പറന്നുവന്നു... അത് ഒരു ഡ്രോണായിരുന്നു, സിലിക്കൺ വാലിയിലെ കുറച്ച് എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളുടെ മനസ്സിൽ പറന്നുനടന്ന ഒരു കുഞ്ഞു പക്ഷിയായിരുന്നു അത്. ഈ കുഞ്ഞു ഡ്രോൺ ആഫ്രിക്കയുടെ ഒരു കുഞ്ഞു രാജ്യമായ റിവാണ്ടയുടെ പകുതിയോളം ഭാഗം ഓടിനടന്നുകഴിഞ്ഞിരിക്കുന്നു. ഈ കുഞ്ഞു ഡ്രോണാണ് മെഡിക്കൽ ആവശ്യത്തിനായി ഉള്ള രാജ്യത്തിന്റെ ആദ്യത്തെ ഡ്രോൺ. അമേരിക്കയിൽ ഡ്രോണുകൾക്ക് എല്ലാവിധ നിയമപ്രശ്നങ്ങളുമുണ്ട്. പക്ഷെ റിവാണ്ടയിൽ ഒരോ വികസനത്തിനും, മുന്നൊരുക്കങ്ങളുണ്ടെന്ന് മാത്രം. ഈ ഡ്രോണിന് 50 മുതൽ 150 പ്രാവിശ്യം വരെ അത്യാഹിത വിഭാഗത്തിനും മറ്റുമായി മരുന്നുകൾ കൊണ്ടുപോകാനും,വരുവാനും കഴിയും. ഡ്രോണിന്റെ ബേസുമായി ആശയവിനിമയത്തിനായി ഓരോ ഡ്രോണിലും, ജി.പി.എസ് ഉണ്ട്. ഏത് കാലാവസ്ഥയിലും സഞ്ചരിക്കത്തക്കവിധത്തിലുള്ള നിർമാണമാണിതിന്റേത്. ലക്ഷ്യസ്ഥാനത്തെത്തിക്കഴിയുമ്പോൾ ഡ്രോണുകൾ തന്റെ പാക്കേജുകളെ ചെറിയ ഉയരത്തിൽ വച്ച് പാരച്ച്യൂട്ട് വഴി താഴെയിറക്കം. ഡ്രോണുകൾ ലാന്റ് ചെയ്യാറില്ല. പിന്നീട് തിരിച്ചുപോകുക മറ്റൊരു ലക്ഷ്യസ്ഥാനത്തേക്കായിരിക്കും. അവയുടെ ലക്ഷ്യസ്ഥാനങ്ങളെ മുൻ...
- Get link
- X
- Other Apps
# എന്റെസ്ക്കൂൾ സ്ക്കൂൾ ജീവിതത്തോട് വിടപറയുമ്പോൾ ചില വസ്തുതകളേയും, വസ്തുക്കളേയും എല്ലാവർക്കും ഉപേക്ഷിക്കുന്നതുപോലെ എനിക്കും ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. അതിലെ പ്രധാനിയായിരുന്നു ബോൾ പേനകൾ....... പക്ഷെ ആ വലിച്ചെറിയലുകൾ ഈ വർഷത്തെ സ്ക്കൂൾ പൂട്ടലോടുകൂടി അവസാനിക്കുന്നില്ലെന്ന് മാത്രം. ഇനി രണ്ട് മാസംകഴിഞ്ഞ് വീണ്ടും സ്ക്കൂൾ തുറക്കും, ചീറി പെയ്യുന്ന മഴയോടൊപ്പം കമ്പോളത്തിൽ പുതിയ ബാഗുകളും, കുടകളും, ചെരുപ്പുകളും, യൂണിഫോമുകളും, ടിഫൻബോക്സുകളും, സ്കെയിലും, പെൻസിലും, നോട്ടുബുക്കുകളും, വാട്ടർബോട്ടിലുകളും എല്ലാം എത്തിയിട്ടുണ്ടാകും. അതിനേക്കാൾ വേഗത്തിൽ വലിയൊരു കുത്തൊലിപ്പുപോലെ ജനങ്ങളും. പഴയ കമ്പോളങ്ങളിൽ പുതുതായെത്തുന്ന സ്ക്കൂൾ സാമഗ്രികളും, ഒരിക്കൽ പഴകിയതാകും, ദിനംപ്രതി വലിച്ചെറിയപ്പെടുന്ന ബോൾ പേനകളുടെ കൂട്ടത്തിൽ ഇത്തരം ഹ്രസ്വകാല ജീവിതചക്രമുള്ള പ്ലാസ്റ്റിക്കുകളും, മാലിന്യങ്ങളായി തീരും. സ്ക്കൂൾ ഓർമകളിലും ഇന്ന് പ്ലാസ്റ്റിക്ക് ചടഞ്ഞുകൂടിയിരിക്കുകയാണ്. ചോറ് കൊണ്ടുവന്നിരുന്ന സ്റ്റീൽ പാത്രങ്ങളും ടിഫൻ ബോക്സുകളെന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളായി. ഏറിവന്ന ഉപഭോഗസംസ്കാരവും, എണ്ണത്തിൽ കൂടുന്ന കംമ്പോളങ്ങളും, സ്...